ചരക്കു-സേവന നികുതി വരുന്നതോടെ ധനകാര്യ സേവനങ്ങൾക്കു ചെലവേറും. ധനകാര്യ സേവനങ്ങൾക്ക് ഇപ്പോൾ സേവനനികുതി ഉണ്ട്. 15 ശതമാനമാണ് അത്. സേവനങ്ങൾക്കു ജിഎസ്ടിയിൽ നാലു വ്യത്യസ്ത നിരക്കുകളാണുള്ളത്. 5%, 12%, 18%, 28% എന്നിങ്ങനെ.
ബാങ്കിംഗ്
ബാങ്കുകൾ ഈടാക്കുന്ന എല്ലാ സർവീസ് ചാർജിനും ഇനി 18 ശതമാനം ജിഎസ്ടി നല്കണം- ഇപ്പോഴത്തേതിലും മൂന്നു ശതമാനം അധികം.
നിശ്ചിത തവണയിൽ കൂടുതലുള്ള എടിഎം ഉപയോഗം, നിർദിഷ്ട സംഖ്യയിൽ കൂടുതൽ, ചെക്ക് ബുക്ക്, മിനിമം ബാലൻസ് ഇല്ലാത്തപ്പോൾ ഈടാക്കുന്ന പിഴ, ഡിഡി പോലുള്ള ഉപകരണങ്ങൾ എടുക്കാൻ ഈടാക്കുന്ന ഫീസ്, ആർടിജിഎസ്-എൻഇഎഫ്ടി ഫീസ്, പണകൈമാറ്റ ഫീസ് തുടങ്ങി എല്ലാം ജിഎസ്ടി പരിധിയിൽ വരും. ലോക്കർ ഫ്രീ.
ഇൻഷ്വറൻസ്
ലൈഫ് ഇൻഷ്വറൻസ് പോളിസികൾക്കും ജനറൽ ഇൻഷ്വറൻസ് പോളിസികൾക്കും പ്രീമിയം വർധിക്കും.
ലൈഫ് ഇൻഷ്വറൻസിൽ പോളിസികളുടെ സ്വഭാവമനുസരിച്ചാണു നികുതിവ്യത്യാസം. ശുദ്ധ ലൈഫ് കവർ പോളിസികൾക്കു പ്രീമിയം തുക മുഴുവനിലുമാണ് ജിഎസ്ടി വരിക. എന്നാൽ, യുലിപുകൾക്കും എൻഡോവ്മെന്റ് പ്ലാനുകൾക്കും അതിലെ സർവീസ് ചാർജ് ഭാഗത്തിനു മാത്രമേ ജിഎസ്ടി വരൂ.
പരന്പരാഗത സേവിംഗ്സ്-ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾക്ക് ഒന്നാം വർഷ പ്രീമിയത്തിന്റെ നികുതി 3.75 ശതമാനത്തിൽനിന്ന് 4.5 ശതമാനമാകും. (പ്രീമിയത്തിന്റെ 25 ശതമാനത്തിനാണ് 15 ശതമാനം സേവനനികുതി ഈടാക്കിയിരുന്നത്. ജിഎസ്ടി 18 ശതമാനമായപ്പോൾ മൊത്തം പ്രീമിയത്തിന്റെ 4.5 ശതമാനമാകും നികുതി). പിന്നീടുള്ള വർഷങ്ങളിലേത് 1.88 ശതമാനത്തിൽനിന്ന് 2.25 ശതമാനമാകും.
മ്യൂച്വൽ ഫണ്ടുകൾ
മ്യൂച്വൽ ഫണ്ട് സ്കീമുകൾ കൈകാര്യം ചെയ്യുന്ന അസറ്റ് മാനേജ്മെന്റ് കന്പനികൾക്കു വരുന്ന ചെലവുകൾക്ക് കൂടുതൽ നികുതി വരും, 15 ശതമാനത്തിനു പകരം 18 ശതമാനം. ഇത് സ്കീമിന്റെ അറ്റ ആസ്തിമൂല്യം (എൻഎവി) അല്പം കുറയ്ക്കും. നിക്ഷേപകർക്ക് അത്രകണ്ട് ആദായം കുറയും.
ക്രെഡിറ്റ് കാർഡ്
ക്രെഡിറ്റ് കാർഡ് ഫീസിനും കുടിശികയുടെ സർവീസ് ചാർജിനും നിലവിലുള്ളതിനേക്കാൾ മൂന്നു ശതമാനം കൂടുതലാകും ജിഎസ്ടി.
ബാങ്കിംഗ്
ബാങ്കുകൾ ഈടാക്കുന്ന എല്ലാ സർവീസ് ചാർജിനും ഇനി 18 ശതമാനം ജിഎസ്ടി നല്കണം- ഇപ്പോഴത്തേതിലും മൂന്നു ശതമാനം അധികം.
നിശ്ചിത തവണയിൽ കൂടുതലുള്ള എടിഎം ഉപയോഗം, നിർദിഷ്ട സംഖ്യയിൽ കൂടുതൽ, ചെക്ക് ബുക്ക്, മിനിമം ബാലൻസ് ഇല്ലാത്തപ്പോൾ ഈടാക്കുന്ന പിഴ, ഡിഡി പോലുള്ള ഉപകരണങ്ങൾ എടുക്കാൻ ഈടാക്കുന്ന ഫീസ്, ആർടിജിഎസ്-എൻഇഎഫ്ടി ഫീസ്, പണകൈമാറ്റ ഫീസ് തുടങ്ങി എല്ലാം ജിഎസ്ടി പരിധിയിൽ വരും. ലോക്കർ ഫ്രീ.
ഇൻഷ്വറൻസ്
ലൈഫ് ഇൻഷ്വറൻസ് പോളിസികൾക്കും ജനറൽ ഇൻഷ്വറൻസ് പോളിസികൾക്കും പ്രീമിയം വർധിക്കും.
ലൈഫ് ഇൻഷ്വറൻസിൽ പോളിസികളുടെ സ്വഭാവമനുസരിച്ചാണു നികുതിവ്യത്യാസം. ശുദ്ധ ലൈഫ് കവർ പോളിസികൾക്കു പ്രീമിയം തുക മുഴുവനിലുമാണ് ജിഎസ്ടി വരിക. എന്നാൽ, യുലിപുകൾക്കും എൻഡോവ്മെന്റ് പ്ലാനുകൾക്കും അതിലെ സർവീസ് ചാർജ് ഭാഗത്തിനു മാത്രമേ ജിഎസ്ടി വരൂ.
പരന്പരാഗത സേവിംഗ്സ്-ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾക്ക് ഒന്നാം വർഷ പ്രീമിയത്തിന്റെ നികുതി 3.75 ശതമാനത്തിൽനിന്ന് 4.5 ശതമാനമാകും. (പ്രീമിയത്തിന്റെ 25 ശതമാനത്തിനാണ് 15 ശതമാനം സേവനനികുതി ഈടാക്കിയിരുന്നത്. ജിഎസ്ടി 18 ശതമാനമായപ്പോൾ മൊത്തം പ്രീമിയത്തിന്റെ 4.5 ശതമാനമാകും നികുതി). പിന്നീടുള്ള വർഷങ്ങളിലേത് 1.88 ശതമാനത്തിൽനിന്ന് 2.25 ശതമാനമാകും.
മ്യൂച്വൽ ഫണ്ടുകൾ
മ്യൂച്വൽ ഫണ്ട് സ്കീമുകൾ കൈകാര്യം ചെയ്യുന്ന അസറ്റ് മാനേജ്മെന്റ് കന്പനികൾക്കു വരുന്ന ചെലവുകൾക്ക് കൂടുതൽ നികുതി വരും, 15 ശതമാനത്തിനു പകരം 18 ശതമാനം. ഇത് സ്കീമിന്റെ അറ്റ ആസ്തിമൂല്യം (എൻഎവി) അല്പം കുറയ്ക്കും. നിക്ഷേപകർക്ക് അത്രകണ്ട് ആദായം കുറയും.
ക്രെഡിറ്റ് കാർഡ്
ക്രെഡിറ്റ് കാർഡ് ഫീസിനും കുടിശികയുടെ സർവീസ് ചാർജിനും നിലവിലുള്ളതിനേക്കാൾ മൂന്നു ശതമാനം കൂടുതലാകും ജിഎസ്ടി.