ലണ്ടൻ: ബ്രിട്ടീഷ് ബാങ്കായ റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് (ആർബിഎസ്) 443 പേരെ പിരിച്ചുവിടുമെന്നു പ്രഖ്യാപിച്ചു. യുകെയിൽ 443 ജീവനക്കാരെ പിരിച്ചുവിട്ട് കൂടുതൽ ജോലികൾ ഇന്ത്യയിലേക്കു നീക്കാനാണ് ആർബിഎസിന്റെ നീക്കം.
ബിസിനസ് ലോണുകളുടെ വിഭാഗം കൈകാര്യം ചെയ്യുന്നവരെ പിരിച്ചുവിട്ട് ഇന്ത്യയിലേക്ക് ഈ വിഭാഗത്തെ മാറ്റാനാണ് തീരുമാനം. ചെലവുരുക്കൽ നടപടികളുടെ ഭാഗമാണ് ഈ പിരിച്ചുവിടൽ.
"ചെറുബാങ്കായി നാം മുന്നോട്ടുപോകുന്പോൾ നമ്മുടെ ഇടപാടുകാർക്കായി ചില മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. അങ്ങനെവരുന്പോൾ 443 പേരുടെ ജോലികൾ യുകെയിൽ നഷ്ടപ്പെടും'- ആർബിഎസ് വക്താവ് അറിയിച്ചു.
റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് ഈ ജോലികൾ ഇന്ത്യയിലേക്കു കൊണ്ടുവരുന്പോൾ ചെലവ് ഗണ്യമായി ചുരുങ്ങും. ജീവനക്കാരുടെ വേതനം, ജീവിതച്ചെലവ് തുടങ്ങിയവയൊക്കെ യുകെയെ അപേക്ഷിച്ച് ഇന്ത്യയിൽ കുറവായതാണ് ഇതിനു കാരണം. ആർബിഎസിൽ യുകെ സർക്കാരിന് 73 ശതമാനം ഓഹരിയുണ്ട്.
ബിസിനസ് ലോണുകളുടെ വിഭാഗം കൈകാര്യം ചെയ്യുന്നവരെ പിരിച്ചുവിട്ട് ഇന്ത്യയിലേക്ക് ഈ വിഭാഗത്തെ മാറ്റാനാണ് തീരുമാനം. ചെലവുരുക്കൽ നടപടികളുടെ ഭാഗമാണ് ഈ പിരിച്ചുവിടൽ.
"ചെറുബാങ്കായി നാം മുന്നോട്ടുപോകുന്പോൾ നമ്മുടെ ഇടപാടുകാർക്കായി ചില മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. അങ്ങനെവരുന്പോൾ 443 പേരുടെ ജോലികൾ യുകെയിൽ നഷ്ടപ്പെടും'- ആർബിഎസ് വക്താവ് അറിയിച്ചു.
റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് ഈ ജോലികൾ ഇന്ത്യയിലേക്കു കൊണ്ടുവരുന്പോൾ ചെലവ് ഗണ്യമായി ചുരുങ്ങും. ജീവനക്കാരുടെ വേതനം, ജീവിതച്ചെലവ് തുടങ്ങിയവയൊക്കെ യുകെയെ അപേക്ഷിച്ച് ഇന്ത്യയിൽ കുറവായതാണ് ഇതിനു കാരണം. ആർബിഎസിൽ യുകെ സർക്കാരിന് 73 ശതമാനം ഓഹരിയുണ്ട്.