കൊച്ചി: ബ്രാൻഡഡ് അരിക്ക് അഞ്ചു ശതമാനം ചരക്കു സേവന നികുതി (ജിഎസ്ടി) നിശ്ചയിച്ച തീരുമാനം റൈസ്മിൽ വ്യവസായത്തെ തകർക്കുന്നതാണെന്നു കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ. ജിഎസ്ടി നടപ്പാക്കുന്പോൾ പത്തു കിലോ അരിക്ക് 25 രൂപയോളം അധികം നല്‍കേണ്ടിവരും. ഇതു ഗുണമേന്മയുള്ള അരി കഴിക്കുന്നതിൽനിന്നു ജനത്തെ അകറ്റും. മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ഗുണമേന്മ കുറഞ്ഞ അരി ഉപയോഗിക്കാൻ ഇതിടയാക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് കെ.കെ. കർണനും ജനറൽ സെക്രട്ടറി വർക്കി പീറ്ററും കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
പുതിയ നികുതി വരുന്നതോടെ അന്യസംസ്ഥാന കുത്തകകൾക്കു സംസ്ഥാനത്തെ മാർക്കറ്റിൽ അധികാരം സ്ഥാപിക്കാൻ കഴിയും. ഇതു സംസ്ഥാനത്തെ റൈസ്മിൽ വ്യവസായം അടച്ചുപൂട്ടാൻ കാരണമാകും. ഇതു സംബന്ധിച്ചു പഠിക്കാൻ ചുമതലപ്പെടുത്തിയ സമിതി സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചതുമാണ്. ഇക്കാര്യം സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടികളെടുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
പുതിയ നികുതി വരുന്നതോടെ അന്യസംസ്ഥാന കുത്തകകൾക്കു സംസ്ഥാനത്തെ മാർക്കറ്റിൽ അധികാരം സ്ഥാപിക്കാൻ കഴിയും. ഇതു സംസ്ഥാനത്തെ റൈസ്മിൽ വ്യവസായം അടച്ചുപൂട്ടാൻ കാരണമാകും. ഇതു സംബന്ധിച്ചു പഠിക്കാൻ ചുമതലപ്പെടുത്തിയ സമിതി സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചതുമാണ്. ഇക്കാര്യം സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടികളെടുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.