ജിഎസ്ടി കൗണ്ട്ഡൗണ്-4 / റ്റി.സി. മാത്യു
എക്സൈസ് ഡ്യൂട്ടിയും വാറ്റും സേവനനികുതിയും ഏകോപിപ്പിച്ച് ജിഎസ്ടി വന്നപ്പോൾ നികുതിക്കുമേൽ നികുതി വരില്ല എന്നായിരുന്നു ആശ്വാസം. എന്നാൽ അതുകൊണ്ടു മൊത്തം നികുതി ബാധ്യത കുറയുമോ?
ഇല്ല. അങ്ങനെ വരാത്ത രീതിയിലാണു നിരക്കുകൾ നിശ്ചയിച്ചത്. അതുകൊണ്ടാണു ജിഎസ്ടിക്ക് എട്ടു നിരക്ക് വേണ്ടിവന്നത്. ചില സാമഗ്രികൾക്കു കുറയുന്പോൾ മറ്റുപലതിനും കൂടുന്നു.
അതിനു പിന്നിലെ തത്വം ഇത്രമാത്രം. നികുതി സംവിധാനം മാറുന്നതു നിങ്ങൾക്കുവേണ്ടിയാണെന്നു 130 കോടി ജനങ്ങളെ വിശ്വസിപ്പിക്കുക. മാറ്റത്തോട് അവർക്ക് എതിർപ്പുണ്ടാകാതിരിക്കാൻ അതു സഹായിക്കും.
നികുതിഭാരം കുറഞ്ഞില്ല
അതേസമയം നിരക്കു നിശ്ചയിച്ചപ്പോൾ സർക്കാരിനു കിട്ടുന്ന തുകയിൽ കുറവ് വരാത്ത രീതിയിൽ നിശ്ചയിച്ചു. ആദ്യഘട്ടത്തിൽ അടയ്ക്കുന്ന നികുതി അടുത്തഘട്ടത്തിൽ കിഴിച്ചിട്ടു ശേഷിച്ചതിനേ നികുതി വരൂ എന്നു പറഞ്ഞതു ശരി. പക്ഷേ, ആദ്യംതന്നെ ഇതു കണക്കാക്കിയുള്ള നിരക്ക് നിശ്ചയിച്ചു. സാധാരണ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തിൽ ഇതാണു സംഭവിച്ചത്.
അങ്ങനെ നിശ്ചയിച്ചിട്ടുപോലും നിരക്ക് പഴയതിലും കുറവായ സംഭവങ്ങൾ ഉണ്ട്. പ്രത്യേകിച്ചും വാഹനങ്ങളുടെ കാര്യത്തിൽ. അതിനാൽ ആ ഇനങ്ങൾക്കു സെസ് ചുമത്തി.
ഒരു രാജ്യം, 35 രജിസ്ട്രേഷൻ
ഒരു രാജ്യം, ഒരൊറ്റ നികുതി എന്നതാണു മുദ്രാവാക്യം. എന്നാൽ, രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 35 രജിസ്ട്രേഷനുകൾ നടത്തണം. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കേന്ദ്രത്തിലും. റെയിൽവേ, ബാങ്കുകൾ, മറ്റു ധനകാര്യസ്ഥാപനങ്ങൾ, ഐടി സേവനദാതാക്കൾ, മ്യൂച്വൽ ഫണ്ടുകൾ, ഷെയർ ഡെപ്പോസിറ്ററി സ്ഥാപനങ്ങൾ തുടങ്ങിയവയൊക്കെ ഓരോ നികുതിമേഖലയിലും രജിസ്റ്റർ ചെയ്യണം.
ചെല്ലുന്നിടത്തു നികുതി
ജിഎസ്ടിയെ കേരളത്തിന് ആകർഷകമാക്കുന്നത് നികുതിക്കു പിന്നിലെ പുതിയ തത്വമാണ്. ഇതുവരെ വിൽക്കുന്നിടത്തായിരുന്ന നികുതി ഇനി ചെല്ലുന്നിടത്ത് നികുതി എന്നതാക്കി.
ബംഗളൂരുവിലെ ഒരു കന്പനി കേരളത്തിലേക്ക് ഒരു ഉത്പന്നം വിറ്റാൽ ഇതുവരെ നികുതി കർണാടക ഗവൺമെന്റിനായിരുന്നു. വില്പന നടന്നത് എവിടെയോ അവിടെ നികുതി എന്ന തത്വം വച്ചായിരുന്നു ഇത്.
ഇനി ബംഗളൂരു കന്പനി കേരളത്തിലേക്ക് ഉത്പന്നം വിറ്റാൽ നികുതി കേരളത്തിനാണ്. ഉത്പന്നം എവിടേക്കു വിറ്റോ അവിടേക്കു നികുതി എന്ന തത്വപ്രകാരമാണിത്.
ഇതുകൊണ്ടാണു രാജ്യവ്യാപകമായി വില്പനയോ സേവനമോ ഉള്ളവർ എല്ലായിടത്തും നികുതി രജിസ്ട്രേഷൻ നടത്തേണ്ടത്. തമിഴ്നാട്ടിലെയോ കർണാടകത്തിലെയോ കന്പനി കേരളത്തിൽ വില്പന നടത്തുന്പോൾ കേരളത്തിലും രജിസ്റ്റർ ചെയ്ത് ജിഎസ്ടിഐഎൻ (ജിഎസ്ടി ഐഡന്റിഫിക്കേഷൻ നന്പർ) നേടണം. ആ നന്പർ ഉപയോഗിച്ചുവേണം നികുതി അടയ്ക്കാൻ.
എക്സൈസ് ഡ്യൂട്ടിയും വാറ്റും സേവനനികുതിയും ഏകോപിപ്പിച്ച് ജിഎസ്ടി വന്നപ്പോൾ നികുതിക്കുമേൽ നികുതി വരില്ല എന്നായിരുന്നു ആശ്വാസം. എന്നാൽ അതുകൊണ്ടു മൊത്തം നികുതി ബാധ്യത കുറയുമോ?
ഇല്ല. അങ്ങനെ വരാത്ത രീതിയിലാണു നിരക്കുകൾ നിശ്ചയിച്ചത്. അതുകൊണ്ടാണു ജിഎസ്ടിക്ക് എട്ടു നിരക്ക് വേണ്ടിവന്നത്. ചില സാമഗ്രികൾക്കു കുറയുന്പോൾ മറ്റുപലതിനും കൂടുന്നു.
അതിനു പിന്നിലെ തത്വം ഇത്രമാത്രം. നികുതി സംവിധാനം മാറുന്നതു നിങ്ങൾക്കുവേണ്ടിയാണെന്നു 130 കോടി ജനങ്ങളെ വിശ്വസിപ്പിക്കുക. മാറ്റത്തോട് അവർക്ക് എതിർപ്പുണ്ടാകാതിരിക്കാൻ അതു സഹായിക്കും.
നികുതിഭാരം കുറഞ്ഞില്ല
അതേസമയം നിരക്കു നിശ്ചയിച്ചപ്പോൾ സർക്കാരിനു കിട്ടുന്ന തുകയിൽ കുറവ് വരാത്ത രീതിയിൽ നിശ്ചയിച്ചു. ആദ്യഘട്ടത്തിൽ അടയ്ക്കുന്ന നികുതി അടുത്തഘട്ടത്തിൽ കിഴിച്ചിട്ടു ശേഷിച്ചതിനേ നികുതി വരൂ എന്നു പറഞ്ഞതു ശരി. പക്ഷേ, ആദ്യംതന്നെ ഇതു കണക്കാക്കിയുള്ള നിരക്ക് നിശ്ചയിച്ചു. സാധാരണ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തിൽ ഇതാണു സംഭവിച്ചത്.
അങ്ങനെ നിശ്ചയിച്ചിട്ടുപോലും നിരക്ക് പഴയതിലും കുറവായ സംഭവങ്ങൾ ഉണ്ട്. പ്രത്യേകിച്ചും വാഹനങ്ങളുടെ കാര്യത്തിൽ. അതിനാൽ ആ ഇനങ്ങൾക്കു സെസ് ചുമത്തി.
ഒരു രാജ്യം, 35 രജിസ്ട്രേഷൻ
ഒരു രാജ്യം, ഒരൊറ്റ നികുതി എന്നതാണു മുദ്രാവാക്യം. എന്നാൽ, രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 35 രജിസ്ട്രേഷനുകൾ നടത്തണം. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കേന്ദ്രത്തിലും. റെയിൽവേ, ബാങ്കുകൾ, മറ്റു ധനകാര്യസ്ഥാപനങ്ങൾ, ഐടി സേവനദാതാക്കൾ, മ്യൂച്വൽ ഫണ്ടുകൾ, ഷെയർ ഡെപ്പോസിറ്ററി സ്ഥാപനങ്ങൾ തുടങ്ങിയവയൊക്കെ ഓരോ നികുതിമേഖലയിലും രജിസ്റ്റർ ചെയ്യണം.
ചെല്ലുന്നിടത്തു നികുതി
ജിഎസ്ടിയെ കേരളത്തിന് ആകർഷകമാക്കുന്നത് നികുതിക്കു പിന്നിലെ പുതിയ തത്വമാണ്. ഇതുവരെ വിൽക്കുന്നിടത്തായിരുന്ന നികുതി ഇനി ചെല്ലുന്നിടത്ത് നികുതി എന്നതാക്കി.
ബംഗളൂരുവിലെ ഒരു കന്പനി കേരളത്തിലേക്ക് ഒരു ഉത്പന്നം വിറ്റാൽ ഇതുവരെ നികുതി കർണാടക ഗവൺമെന്റിനായിരുന്നു. വില്പന നടന്നത് എവിടെയോ അവിടെ നികുതി എന്ന തത്വം വച്ചായിരുന്നു ഇത്.
ഇനി ബംഗളൂരു കന്പനി കേരളത്തിലേക്ക് ഉത്പന്നം വിറ്റാൽ നികുതി കേരളത്തിനാണ്. ഉത്പന്നം എവിടേക്കു വിറ്റോ അവിടേക്കു നികുതി എന്ന തത്വപ്രകാരമാണിത്.
ഇതുകൊണ്ടാണു രാജ്യവ്യാപകമായി വില്പനയോ സേവനമോ ഉള്ളവർ എല്ലായിടത്തും നികുതി രജിസ്ട്രേഷൻ നടത്തേണ്ടത്. തമിഴ്നാട്ടിലെയോ കർണാടകത്തിലെയോ കന്പനി കേരളത്തിൽ വില്പന നടത്തുന്പോൾ കേരളത്തിലും രജിസ്റ്റർ ചെയ്ത് ജിഎസ്ടിഐഎൻ (ജിഎസ്ടി ഐഡന്റിഫിക്കേഷൻ നന്പർ) നേടണം. ആ നന്പർ ഉപയോഗിച്ചുവേണം നികുതി അടയ്ക്കാൻ.