ജിഎസ്ടി കൗണ്ട് ഡൗൺ -2 / റ്റി.സി. മാത്യു
ചരക്കു-സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്പോൾ ഒന്നിലേറെ കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അതിലെ നികുതി ഏകീകരണകാര്യമേ എല്ലാവരും എടുത്തുപറയുന്നുള്ളൂ. പക്ഷേ അതിനേക്കാൾ വലിയ മാറ്റം വരുന്നത് ആരും അത്ര കാര്യമായി എടുത്തിട്ടില്ല.
ആ മാറ്റം ഇതാണ്. നികുതി നിർണയാധികാരം ലോക്സഭയിലും നിയമസഭകളിലുംനിന്ന് ധനമന്ത്രിമാരുടെ ജിഎസ്ടി കൗൺസിലിലേക്കു മാറുന്നു. ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറയാണ് നികുതിനിശ്ചയത്തിനുള്ള അധികാരം ജനപ്രതിനിധികളുടേതാണെന്നത്. അതുകൊണ്ടാണ് രാജ്യസഭയ്ക്ക് ബജറ്റിന്മേൽ വോട്ടവകാശം നൽകാതിരുന്നത്.
എല്ലാം ഇനി ജിഎസ്ടി കൗൺസിലിൽ
ഇപ്പോൾ 101-ാം ഭരണഘടനാ ഭേദഗതി പ്രകാരം അതു മാറ്റി. ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മേൽ നികുതി ചുമത്തുന്നതും അവയുടെ നിരക്ക് നിശ്ചയിക്കുന്നതും ജിഎസ്ടി കൗൺസിലിലായി. കേന്ദ്ര ധനമന്ത്രി അധ്യക്ഷൻ, സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങൾ - ഇതാണ് കൗൺസിൽ ഘടന.
പകുതിപ്പേർ ഹാജരായാലേ ക്വോറമാകൂ. 75 ശതമാനം വോട്ടോടെ വേണം തീരുമാനങ്ങൾ. കേന്ദ്രത്തിന് 33.33 ശതമാനം വോട്ട്. സംസ്ഥാനങ്ങൾക്കെല്ലാംകൂടി 66.67 ശതമാനം തുല്യമായി വീതിച്ചിരിക്കുന്നു.
താത്വിക പ്രശ്നങ്ങൾ
ഇതിലെന്താ തകരാർ? പ്രത്യക്ഷത്തിൽ ഒന്നുമില്ല. ഇതിൽ താത്വികമായിത്തന്നെ പ്രശ്നമുണ്ട്. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികൾ തീരുമാനിക്കേണ്ട കാര്യം അങ്ങനെയല്ലാത്തവർ തീരുമാനിക്കുന്ന നിലവാരം. കേന്ദ്ര ധനമന്ത്രിയും സംസ്ഥാന മന്ത്രിമാരും എല്ലായ്പോഴും തെരഞ്ഞെടുക്കപ്പെട്ടവരാകണമെന്നില്ല. മറ്റൊന്ന്, എല്ലായിടത്തെയും ഭരണകക്ഷി പ്രതിനിധികളാണ് കൗൺസിലിലുള്ളത്. ഓരോ സംസ്ഥാനത്തെയും കേന്ദ്രത്തിലെയും പ്രതിപക്ഷത്തിന് അഭിപ്രായം പറയാൻ പറ്റുന്നില്ല. ഭരണ-പ്രതിപക്ഷങ്ങൾ വിശദമായി ചർച്ചചെയ്തു തീരുമാനിക്കേണ്ട കാര്യം ഒരു സമിതിക്കു വിട്ടു. ആ സമിതിയിൽ യഥാർഥത്തിൽ നടക്കുക ഉദ്യോഗസ്ഥ നിർദേശം മാത്രമാകും.
കേന്ദ്രഹിതം നടക്കും
കേന്ദ്രത്തിൽ ഭരിക്കുന്ന കക്ഷി സ്വാഭാവികമായും നല്ലൊരു സംഖ്യ സംസ്ഥാനങ്ങളും ഭരിക്കും. അപ്പോൾ കേന്ദ്ര ഭരണകക്ഷിയുടെ ഹിതമാകും കൗൺസിലിൽ അംഗീകരിക്കുക.
സംസ്ഥാനങ്ങൾക്കു തങ്ങളുടെ പ്രദേശത്തുള്ളവർക്കു പ്രത്യേക ആനുകൂല്യമോ സംരക്ഷണമോ നൽകാൻ ഇനി പഴുതില്ല.
നികുതിനിരക്ക് മാറ്റാനും തിരുത്താനും ഇനി കേന്ദ്രം കനിയണം. സംസ്ഥാനങ്ങൾ തങ്ങളുടെ അധികാരം കൈവിട്ടിരിക്കുന്നു. പകരം, ഒരു ഇര അവർക്കു നൽകി; സേവനനികുതികൂടി നിങ്ങൾക്കു പിരിക്കാമെന്ന്.
മൂന്നും ഒന്നായി
സംഭവിച്ചതെന്താണ്? ഇതുവരെ ഉത്പാദനഘട്ടത്തിലെ (എക്സൈസ്) നികുതി മുഴുവൻ കേന്ദ്രം പിരിച്ചിരുന്നു, വിപണനഘട്ടത്തിലേതു മുഴുവൻ സംസ്ഥാനവും. സേവനങ്ങളുടെ നികുതി മുഴുവൻ കേന്ദ്രമാണ് പിരിച്ചിരുന്നത്.
ഇനി ഉത്പാദനം, വിപണനം എന്നീ രണ്ടു ഘട്ടത്തിലും കേന്ദ്ര-സംസ്ഥാനങ്ങൾ ഒന്നിച്ചു നികുതി പിരിക്കും. സേവനങ്ങളുടെ മേലും രണ്ടു കൂട്ടരും ചേർന്നു നികുതി പിരിക്കും. മൂന്നു നികുതികൾ ഒന്നായെന്നു ചുരുക്കം.
ഭരണഘടനയുടെ 101-ാം ഭേദഗതി
ജിഎസ്ടി നടപ്പാക്കാനായി ഭരണഘടനയുടെ 101-ാം ഭേദഗതി ബിൽ പാർലമെന്റും സംസ്ഥാന നിയമസഭകളും പാസാക്കി. നികുതിനിർണയ അധികാരം സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകളും അധികാരവിഭജനം വിവരിക്കുന്ന ആറും ഏഴും ഷെഡ്യൂളുകളുമാണ് അതുവഴി ഭേദഗതി ചെയ്തത്.
ഭരണഘടനയുടെ 12 വകുപ്പുകളിൽ മാറ്റം വേണ്ടിവന്നു. 246, 248, 249, 250, 268, 269, 270, 271, 279, 286, 366, 368 വകുപ്പുകളിലാണ് മാറ്റം.
നികുതിബാധ്യത കുറയുന്നവ
നോട്ടുബുക്ക്, ഗാർഹിക പാചകവാതകം, അലൂമിനിയം ഫോയിൽ, ഇൻസുലിൻ, ചന്ദനത്തിരി, പാൽപൊടി, തൈര്, ബ്രാൻഡ് ചെയ്യാത്ത തേൻ, ചീസ്, തേയില, ഗോതന്പ്, അരി, അരിപ്പൊടി, ഗോതന്പുപൊടി, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യഎണ്ണകൾ (വെളിച്ചെണ്ണയും പാമോയിലും അടക്കം), പഞ്ചസാര, പനംചക്കര, പഞ്ചസാരമിഠായി, പാസ്ത,സ്പാഗെറ്റി, മക്രോണി, നൂഡിൽസ്, പഴങ്ങൾ, പച്ചക്കറികൾ. അച്ചാർ, ചട്ണി, കെച്ചപ്പ്, സോസ്, ടോപ്പിംഗ്സ്, സ്പ്രെഡ്സ്, ഇൻസ്റ്റന്റ് ഫുഡ് മിക്സ്, മിനറൽ വാട്ടർ, ഐസ്, സിമന്റ്, കൽക്കരി, റേഷൻ മണ്ണെണ്ണ, പാൽപ്പൊടി, ടൂത്ത്പേസ്റ്റ്, ഹെയർ ഓയിൽ, കൺമഷി.
എക്സ്റേ ഫിലിം, രക്ത-മൂത്ര പരിശോധനാ കിറ്റുകൾ, പ്ലാസ്റ്റിക് ടാർപോളിൻ, സ്കൂൾ ബാഗ്, പട്ടം, കുട്ടികളുടെ ഡ്രോയിംഗ് കളറിംഗ് ബുക്ക്, കന്പിളിവസ്ത്രം, പട്ടുവസ്ത്രം, 1000 രൂപയിൽ താഴെയുള്ള കോട്ടൺ വസ്ത്രങ്ങൾ, 500 രൂപയിൽ താഴെയുള്ള ചെരിപ്പ്.
ഹെൽമെറ്റ്, ഫ്ലൈ ആഷ് ഇഷ്ടിക, കണ്ണടയുടെ ഗ്ലാസ്, എൽപിജി സ്റ്റൗ, സ്പൂൺ, ഫോർക്ക്, സ്കിമ്മർ, കേക്ക് സെർവർ, കത്തി, 15 എച്ച്പി വരെയുള്ള ജനറേറ്ററുകൾ, ട്രാക്ടർ ടയറും വീലും, ത്രാസ്, ടൂവീലർ, എൻട്രി ലെവൽ സെഡാൻ, എസ്യുവി, ലക്ഷ്വറി കാർ.
ചരക്കു-സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്പോൾ ഒന്നിലേറെ കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അതിലെ നികുതി ഏകീകരണകാര്യമേ എല്ലാവരും എടുത്തുപറയുന്നുള്ളൂ. പക്ഷേ അതിനേക്കാൾ വലിയ മാറ്റം വരുന്നത് ആരും അത്ര കാര്യമായി എടുത്തിട്ടില്ല.
ആ മാറ്റം ഇതാണ്. നികുതി നിർണയാധികാരം ലോക്സഭയിലും നിയമസഭകളിലുംനിന്ന് ധനമന്ത്രിമാരുടെ ജിഎസ്ടി കൗൺസിലിലേക്കു മാറുന്നു. ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറയാണ് നികുതിനിശ്ചയത്തിനുള്ള അധികാരം ജനപ്രതിനിധികളുടേതാണെന്നത്. അതുകൊണ്ടാണ് രാജ്യസഭയ്ക്ക് ബജറ്റിന്മേൽ വോട്ടവകാശം നൽകാതിരുന്നത്.
എല്ലാം ഇനി ജിഎസ്ടി കൗൺസിലിൽ
ഇപ്പോൾ 101-ാം ഭരണഘടനാ ഭേദഗതി പ്രകാരം അതു മാറ്റി. ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മേൽ നികുതി ചുമത്തുന്നതും അവയുടെ നിരക്ക് നിശ്ചയിക്കുന്നതും ജിഎസ്ടി കൗൺസിലിലായി. കേന്ദ്ര ധനമന്ത്രി അധ്യക്ഷൻ, സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങൾ - ഇതാണ് കൗൺസിൽ ഘടന.
പകുതിപ്പേർ ഹാജരായാലേ ക്വോറമാകൂ. 75 ശതമാനം വോട്ടോടെ വേണം തീരുമാനങ്ങൾ. കേന്ദ്രത്തിന് 33.33 ശതമാനം വോട്ട്. സംസ്ഥാനങ്ങൾക്കെല്ലാംകൂടി 66.67 ശതമാനം തുല്യമായി വീതിച്ചിരിക്കുന്നു.
താത്വിക പ്രശ്നങ്ങൾ
ഇതിലെന്താ തകരാർ? പ്രത്യക്ഷത്തിൽ ഒന്നുമില്ല. ഇതിൽ താത്വികമായിത്തന്നെ പ്രശ്നമുണ്ട്. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികൾ തീരുമാനിക്കേണ്ട കാര്യം അങ്ങനെയല്ലാത്തവർ തീരുമാനിക്കുന്ന നിലവാരം. കേന്ദ്ര ധനമന്ത്രിയും സംസ്ഥാന മന്ത്രിമാരും എല്ലായ്പോഴും തെരഞ്ഞെടുക്കപ്പെട്ടവരാകണമെന്നില്ല. മറ്റൊന്ന്, എല്ലായിടത്തെയും ഭരണകക്ഷി പ്രതിനിധികളാണ് കൗൺസിലിലുള്ളത്. ഓരോ സംസ്ഥാനത്തെയും കേന്ദ്രത്തിലെയും പ്രതിപക്ഷത്തിന് അഭിപ്രായം പറയാൻ പറ്റുന്നില്ല. ഭരണ-പ്രതിപക്ഷങ്ങൾ വിശദമായി ചർച്ചചെയ്തു തീരുമാനിക്കേണ്ട കാര്യം ഒരു സമിതിക്കു വിട്ടു. ആ സമിതിയിൽ യഥാർഥത്തിൽ നടക്കുക ഉദ്യോഗസ്ഥ നിർദേശം മാത്രമാകും.
കേന്ദ്രഹിതം നടക്കും
കേന്ദ്രത്തിൽ ഭരിക്കുന്ന കക്ഷി സ്വാഭാവികമായും നല്ലൊരു സംഖ്യ സംസ്ഥാനങ്ങളും ഭരിക്കും. അപ്പോൾ കേന്ദ്ര ഭരണകക്ഷിയുടെ ഹിതമാകും കൗൺസിലിൽ അംഗീകരിക്കുക.
സംസ്ഥാനങ്ങൾക്കു തങ്ങളുടെ പ്രദേശത്തുള്ളവർക്കു പ്രത്യേക ആനുകൂല്യമോ സംരക്ഷണമോ നൽകാൻ ഇനി പഴുതില്ല.
നികുതിനിരക്ക് മാറ്റാനും തിരുത്താനും ഇനി കേന്ദ്രം കനിയണം. സംസ്ഥാനങ്ങൾ തങ്ങളുടെ അധികാരം കൈവിട്ടിരിക്കുന്നു. പകരം, ഒരു ഇര അവർക്കു നൽകി; സേവനനികുതികൂടി നിങ്ങൾക്കു പിരിക്കാമെന്ന്.
മൂന്നും ഒന്നായി
സംഭവിച്ചതെന്താണ്? ഇതുവരെ ഉത്പാദനഘട്ടത്തിലെ (എക്സൈസ്) നികുതി മുഴുവൻ കേന്ദ്രം പിരിച്ചിരുന്നു, വിപണനഘട്ടത്തിലേതു മുഴുവൻ സംസ്ഥാനവും. സേവനങ്ങളുടെ നികുതി മുഴുവൻ കേന്ദ്രമാണ് പിരിച്ചിരുന്നത്.
ഇനി ഉത്പാദനം, വിപണനം എന്നീ രണ്ടു ഘട്ടത്തിലും കേന്ദ്ര-സംസ്ഥാനങ്ങൾ ഒന്നിച്ചു നികുതി പിരിക്കും. സേവനങ്ങളുടെ മേലും രണ്ടു കൂട്ടരും ചേർന്നു നികുതി പിരിക്കും. മൂന്നു നികുതികൾ ഒന്നായെന്നു ചുരുക്കം.
ഭരണഘടനയുടെ 101-ാം ഭേദഗതി
ജിഎസ്ടി നടപ്പാക്കാനായി ഭരണഘടനയുടെ 101-ാം ഭേദഗതി ബിൽ പാർലമെന്റും സംസ്ഥാന നിയമസഭകളും പാസാക്കി. നികുതിനിർണയ അധികാരം സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകളും അധികാരവിഭജനം വിവരിക്കുന്ന ആറും ഏഴും ഷെഡ്യൂളുകളുമാണ് അതുവഴി ഭേദഗതി ചെയ്തത്.
ഭരണഘടനയുടെ 12 വകുപ്പുകളിൽ മാറ്റം വേണ്ടിവന്നു. 246, 248, 249, 250, 268, 269, 270, 271, 279, 286, 366, 368 വകുപ്പുകളിലാണ് മാറ്റം.
നികുതിബാധ്യത കുറയുന്നവ
നോട്ടുബുക്ക്, ഗാർഹിക പാചകവാതകം, അലൂമിനിയം ഫോയിൽ, ഇൻസുലിൻ, ചന്ദനത്തിരി, പാൽപൊടി, തൈര്, ബ്രാൻഡ് ചെയ്യാത്ത തേൻ, ചീസ്, തേയില, ഗോതന്പ്, അരി, അരിപ്പൊടി, ഗോതന്പുപൊടി, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യഎണ്ണകൾ (വെളിച്ചെണ്ണയും പാമോയിലും അടക്കം), പഞ്ചസാര, പനംചക്കര, പഞ്ചസാരമിഠായി, പാസ്ത,സ്പാഗെറ്റി, മക്രോണി, നൂഡിൽസ്, പഴങ്ങൾ, പച്ചക്കറികൾ. അച്ചാർ, ചട്ണി, കെച്ചപ്പ്, സോസ്, ടോപ്പിംഗ്സ്, സ്പ്രെഡ്സ്, ഇൻസ്റ്റന്റ് ഫുഡ് മിക്സ്, മിനറൽ വാട്ടർ, ഐസ്, സിമന്റ്, കൽക്കരി, റേഷൻ മണ്ണെണ്ണ, പാൽപ്പൊടി, ടൂത്ത്പേസ്റ്റ്, ഹെയർ ഓയിൽ, കൺമഷി.
എക്സ്റേ ഫിലിം, രക്ത-മൂത്ര പരിശോധനാ കിറ്റുകൾ, പ്ലാസ്റ്റിക് ടാർപോളിൻ, സ്കൂൾ ബാഗ്, പട്ടം, കുട്ടികളുടെ ഡ്രോയിംഗ് കളറിംഗ് ബുക്ക്, കന്പിളിവസ്ത്രം, പട്ടുവസ്ത്രം, 1000 രൂപയിൽ താഴെയുള്ള കോട്ടൺ വസ്ത്രങ്ങൾ, 500 രൂപയിൽ താഴെയുള്ള ചെരിപ്പ്.
ഹെൽമെറ്റ്, ഫ്ലൈ ആഷ് ഇഷ്ടിക, കണ്ണടയുടെ ഗ്ലാസ്, എൽപിജി സ്റ്റൗ, സ്പൂൺ, ഫോർക്ക്, സ്കിമ്മർ, കേക്ക് സെർവർ, കത്തി, 15 എച്ച്പി വരെയുള്ള ജനറേറ്ററുകൾ, ട്രാക്ടർ ടയറും വീലും, ത്രാസ്, ടൂവീലർ, എൻട്രി ലെവൽ സെഡാൻ, എസ്യുവി, ലക്ഷ്വറി കാർ.