വിപണി വിശേഷം / കെ.ബി. ഉദയഭാനു
കാർഷിക സഹകരണ സംഘങ്ങൾക്ക് വൻ സാന്പത്തികസഹായ വാഗ്ദാനത്തിന് തായ്ലൻഡ് ഒരുങ്ങുന്നു, ബാങ്കോക്കിനൊപ്പം ആഗോളവിപണിയിലും റബർവിലയിൽ ചലനം പ്രതീക്ഷിക്കാം. ഇറക്കുമതിഭീഷണിയിൽ കുരുമുളകുവില വീണ്ടും ഇടിഞ്ഞു. പുതിയ ഏലക്കവരവു വൈകിയത് ഇടപാടുകാരെ പിരിമുറുക്കത്തിലാക്കി. വെളിച്ചെണ്ണവില താഴ്ന്നു. അമേരിക്ക പലിശനിരക്കുയർത്തിയത് സ്വർണത്തിന്റെ തിളക്കത്തിനു മങ്ങലേൽപ്പിച്ചു.
റബർ
റബർ കർഷകരുടെ രക്ഷ മുന്നിൽ കണ്ട് തായ്ലൻഡ് വൻ സാന്പത്തികപദ്ധതികൾക്കു രൂപരേഖ തയാറാക്കി. വിലത്തകർച്ച മൂലം കർഷകരും റബർ വിപണിയും നേരിടുന്ന സാന്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണു തായ്ലൻഡ്.
കാർഷിക സഹകരണ സംഘങ്ങൾക്ക് 295 ദശലക്ഷം ഡോളറിന്റെ മൂന്നു വർഷത്തേക്കുള്ള വായ്പയ്ക്ക് തായ്ലൻഡ് കാബിനറ്റ് അംഗീകാരം നല്കി. വിപണിക്ക് അനുകൂലമായ വാർത്തകൾ മുന്നിൽ കണ്ട് ടോക്കോമിൽ ഓപ്പറേറ്റർമാർ ഷോട്ട് കവറിംഗിന് ഉത്സാഹിച്ചു. ഇത് അവധിവ്യാപാര കേന്ദ്രങ്ങളിൽ റബർവില ഉയർത്തി.
സാന്പത്തികസഹായം ലഭ്യമാകുന്നതോടെ തായ് വിപണി സജീവമാകും. വിപണി ചൂടുപിടിച്ചാൽ റബർ ഉത്പാദനരംഗത്തും ഉണർവ് അനുഭവപ്പെടും. ലോകവിപണിയിൽ താത്കാലികമായി റബർ തളർച്ചയെ മറികടക്കാൻ ഇത് അവസരമൊരുക്കുമെന്നത് ഇന്ത്യൻ മാർക്കറ്റിനും നേട്ടമാക്കും. അതേസമയം അവിടെ വെയർഹൗസുകളിൽ വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുന്ന റബറിന്റെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല. ഇതിനിടെ, ഇന്തോനേഷ്യയും മലേഷ്യയും തായ്ലൻഡും റബറിന്റെ പ്രതിസന്ധി ചർച്ച ചെയ്യാൻ ഈ വാരം യോഗം ചേരുന്നുണ്ട്.
വാരത്തിന്റെ രണ്ടാം പകുതിയിൽ ടയർ നിർമാതാക്കൾ സംസ്ഥാനത്തുനിന്ന് കൂടുതൽ ഷീറ്റ് സംഭരിക്കാൻ ഉത്സാഹിച്ചു. എന്നാൽ, അവർക്ക് കാര്യമായി ചരക്ക് ലഭിച്ചില്ല. നാലാം ഗ്രേഡിന്റെ വില 11,900 രൂപയിൽനിന്ന് 12,200 വരെ ഉയർന്നു. ഈ വാരം നിരക്ക് ഇനിയും ഉയരുമെന്ന നിഗമനത്തിലാണ് സ്റ്റോക്കിസ്റ്റുകൾ. ഷീറ്റ് വില കിലോ 130-135 റേഞ്ചിലേക്ക് ഉയർന്നാൽ ടാപ്പിംഗ് രംഗത്ത് ഉണർവു പ്രതീക്ഷിക്കാം. അതേസമയം, അടുത്ത വാരത്തിലെങ്കിലും ഉത്പാദകർ തോട്ടങ്ങളിൽ താത്പര്യം കാണിച്ചില്ലെങ്കിൽ ജൂലൈയിൽ റബർ വ്യാപാരം പ്രതിസന്ധിയിലാവും.
കുരുമുളക്
വിദേശ കുരുമുളക് ഉത്തരേന്ത്യയിൽ മാത്രമല്ല, കേരളത്തിലും വില്പനയ്ക്കിറങ്ങിയത് വ്യാപാരരംഗത്ത് ആശങ്ക പരത്തി. ടെർമിനൽ മാർക്കറ്റിൽ ഇത് വാങ്ങൽ താത്പര്യത്തെ ബാധിച്ചത് വിലത്തകർച്ചയ്ക്കു കാരണമായി. മുളകുവില ക്വിന്റലിന് 1400 രൂപ ഇടിഞ്ഞ് അണ്ഗാർബിൾഡ് 48,600 രൂപയായി. വില ഇടിവ് ഉത്പന്നത്തിനു സംഭവിച്ച തളർച്ച സ്റ്റോക്കിസ്റ്റുകളെയും വിപണിയിലേക്കു തിരിയാൻ പ്രേരിപ്പിച്ചു.
യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇന്ത്യൻ മുളകിൽ ശ്രദ്ധ ചെലുത്തിയില്ല. കയറ്റുമതിക്കാർ യൂറോപ്യൻ ഷിപ്മെന്റിന് 8100 ഡോളറും ന്യൂയോർക്ക് കയറ്റുമതിക്ക് 8350 ഡോളറും ആവശ്യപ്പെട്ടു. ഇതിനിടെ, ടണ്ണിന് 4000 ഡോളറിൽ താഴ്ത്തി കുരുമുളക് വില്പനയ്ക്ക് ഇറക്കുന്നതിൽനിന്ന് കർഷകർ പിന്തിരിയണമെന്ന ആവശ്യമായി വിയറ്റ്നാം പെപ്പർ അസോസിയേഷൻ രംഗത്തെത്തി. എന്നാൽ, ഈ നീക്കത്തിനു പിന്നിലും കയറ്റുമതിലോബി തന്നെയാണെന്നുവേണം അനുമാനിക്കാൻ. ഉത്പാദനത്തിൽ ഏറിയപങ്കും കുരുമുളക് അവർ കൈവശപ്പെടുത്തിയെന്നാണ് അറിയുന്നത്. ഇനി വില ഉയരേണ്ടത് കയറ്റുമതി ലോബിയുടെ ആവശ്യമാണ്.
ഏലം
ഏലക്ക വിളവെടുപ്പ് പ്രതീക്ഷിച്ചതിനേക്കാൾ വൈകിയതു കണ്ട് ലേലത്തിനെത്തുന്ന ചരക്കിൽ വാങ്ങലുകാർ പിടിമുറുക്കി. കഴിഞ്ഞ സീസണിലെ ചരക്കിൽ ഏറിയപങ്കും ലേലത്തിനിറക്കിയതിനാൽ കാർഷികമേഖലയിൽ ഇനി കാര്യമായി ഏലക്ക സ്റ്റോക്കില്ല. ഉത്തരേന്ത്യയിലും സ്റ്റോക്ക് നില ചുരുങ്ങി. വലുപ്പം കൂടിയ ഇനങ്ങൾക്ക് പിന്നിട്ട വാരം കിലോഗ്രാമിന് 1204 രൂപ വരെ ലഭിച്ചു. ശരാശരി ഇനങ്ങൾ കിലോ 1000 രൂപയിൽ താഴെ. നോന്പ് കഴിയുന്നതോടെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്ന് ഏലത്തിന് പുതിയ ഓർഡറുകൾ പ്രതീക്ഷിക്കാം.
നാളികേരം
നാളികേരോത്പന്നങ്ങളുടെ നിരക്ക് കുറഞ്ഞു. വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ഡിമാൻഡ് മങ്ങിയത് മില്ലുകാരെ വില്പനക്കാരാക്കി. കൊച്ചിയിൽ വെളിച്ചെണ്ണ 12,700ലും കൊപ്ര 8540 രൂപയിലുമാണ്.
സ്വർണം
സ്വർണവില പവന് 240 രൂപ കുറഞ്ഞു. 21,800ൽ വില്പന തുടങ്ങിയ പവൻ ശനിയാഴ്ച 21,560 രൂപയിലാണ്. ഒരു ഗ്രാമിന്റെ വില 2725ൽനിന്ന് 2695 രൂപയായി. രാജ്യാന്തര വിപണിയിൽ ട്രോയ് ഒൗണ്സിന് 1266 ഡോളറിൽനിന്ന് 1251 വരെ ഇടിഞ്ഞ ശേഷം 1254 ഡോളറിലാണ്. അമേരിക്ക പലിശനിരക്കിൽ വരുത്തിയ വർധന നിക്ഷേപകരെ മഞ്ഞലോഹത്തിൽ വില്പനക്കാരാക്കി.
കാർഷിക സഹകരണ സംഘങ്ങൾക്ക് വൻ സാന്പത്തികസഹായ വാഗ്ദാനത്തിന് തായ്ലൻഡ് ഒരുങ്ങുന്നു, ബാങ്കോക്കിനൊപ്പം ആഗോളവിപണിയിലും റബർവിലയിൽ ചലനം പ്രതീക്ഷിക്കാം. ഇറക്കുമതിഭീഷണിയിൽ കുരുമുളകുവില വീണ്ടും ഇടിഞ്ഞു. പുതിയ ഏലക്കവരവു വൈകിയത് ഇടപാടുകാരെ പിരിമുറുക്കത്തിലാക്കി. വെളിച്ചെണ്ണവില താഴ്ന്നു. അമേരിക്ക പലിശനിരക്കുയർത്തിയത് സ്വർണത്തിന്റെ തിളക്കത്തിനു മങ്ങലേൽപ്പിച്ചു.
റബർ
റബർ കർഷകരുടെ രക്ഷ മുന്നിൽ കണ്ട് തായ്ലൻഡ് വൻ സാന്പത്തികപദ്ധതികൾക്കു രൂപരേഖ തയാറാക്കി. വിലത്തകർച്ച മൂലം കർഷകരും റബർ വിപണിയും നേരിടുന്ന സാന്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണു തായ്ലൻഡ്.
കാർഷിക സഹകരണ സംഘങ്ങൾക്ക് 295 ദശലക്ഷം ഡോളറിന്റെ മൂന്നു വർഷത്തേക്കുള്ള വായ്പയ്ക്ക് തായ്ലൻഡ് കാബിനറ്റ് അംഗീകാരം നല്കി. വിപണിക്ക് അനുകൂലമായ വാർത്തകൾ മുന്നിൽ കണ്ട് ടോക്കോമിൽ ഓപ്പറേറ്റർമാർ ഷോട്ട് കവറിംഗിന് ഉത്സാഹിച്ചു. ഇത് അവധിവ്യാപാര കേന്ദ്രങ്ങളിൽ റബർവില ഉയർത്തി.
സാന്പത്തികസഹായം ലഭ്യമാകുന്നതോടെ തായ് വിപണി സജീവമാകും. വിപണി ചൂടുപിടിച്ചാൽ റബർ ഉത്പാദനരംഗത്തും ഉണർവ് അനുഭവപ്പെടും. ലോകവിപണിയിൽ താത്കാലികമായി റബർ തളർച്ചയെ മറികടക്കാൻ ഇത് അവസരമൊരുക്കുമെന്നത് ഇന്ത്യൻ മാർക്കറ്റിനും നേട്ടമാക്കും. അതേസമയം അവിടെ വെയർഹൗസുകളിൽ വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുന്ന റബറിന്റെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല. ഇതിനിടെ, ഇന്തോനേഷ്യയും മലേഷ്യയും തായ്ലൻഡും റബറിന്റെ പ്രതിസന്ധി ചർച്ച ചെയ്യാൻ ഈ വാരം യോഗം ചേരുന്നുണ്ട്.
വാരത്തിന്റെ രണ്ടാം പകുതിയിൽ ടയർ നിർമാതാക്കൾ സംസ്ഥാനത്തുനിന്ന് കൂടുതൽ ഷീറ്റ് സംഭരിക്കാൻ ഉത്സാഹിച്ചു. എന്നാൽ, അവർക്ക് കാര്യമായി ചരക്ക് ലഭിച്ചില്ല. നാലാം ഗ്രേഡിന്റെ വില 11,900 രൂപയിൽനിന്ന് 12,200 വരെ ഉയർന്നു. ഈ വാരം നിരക്ക് ഇനിയും ഉയരുമെന്ന നിഗമനത്തിലാണ് സ്റ്റോക്കിസ്റ്റുകൾ. ഷീറ്റ് വില കിലോ 130-135 റേഞ്ചിലേക്ക് ഉയർന്നാൽ ടാപ്പിംഗ് രംഗത്ത് ഉണർവു പ്രതീക്ഷിക്കാം. അതേസമയം, അടുത്ത വാരത്തിലെങ്കിലും ഉത്പാദകർ തോട്ടങ്ങളിൽ താത്പര്യം കാണിച്ചില്ലെങ്കിൽ ജൂലൈയിൽ റബർ വ്യാപാരം പ്രതിസന്ധിയിലാവും.
കുരുമുളക്
വിദേശ കുരുമുളക് ഉത്തരേന്ത്യയിൽ മാത്രമല്ല, കേരളത്തിലും വില്പനയ്ക്കിറങ്ങിയത് വ്യാപാരരംഗത്ത് ആശങ്ക പരത്തി. ടെർമിനൽ മാർക്കറ്റിൽ ഇത് വാങ്ങൽ താത്പര്യത്തെ ബാധിച്ചത് വിലത്തകർച്ചയ്ക്കു കാരണമായി. മുളകുവില ക്വിന്റലിന് 1400 രൂപ ഇടിഞ്ഞ് അണ്ഗാർബിൾഡ് 48,600 രൂപയായി. വില ഇടിവ് ഉത്പന്നത്തിനു സംഭവിച്ച തളർച്ച സ്റ്റോക്കിസ്റ്റുകളെയും വിപണിയിലേക്കു തിരിയാൻ പ്രേരിപ്പിച്ചു.
യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇന്ത്യൻ മുളകിൽ ശ്രദ്ധ ചെലുത്തിയില്ല. കയറ്റുമതിക്കാർ യൂറോപ്യൻ ഷിപ്മെന്റിന് 8100 ഡോളറും ന്യൂയോർക്ക് കയറ്റുമതിക്ക് 8350 ഡോളറും ആവശ്യപ്പെട്ടു. ഇതിനിടെ, ടണ്ണിന് 4000 ഡോളറിൽ താഴ്ത്തി കുരുമുളക് വില്പനയ്ക്ക് ഇറക്കുന്നതിൽനിന്ന് കർഷകർ പിന്തിരിയണമെന്ന ആവശ്യമായി വിയറ്റ്നാം പെപ്പർ അസോസിയേഷൻ രംഗത്തെത്തി. എന്നാൽ, ഈ നീക്കത്തിനു പിന്നിലും കയറ്റുമതിലോബി തന്നെയാണെന്നുവേണം അനുമാനിക്കാൻ. ഉത്പാദനത്തിൽ ഏറിയപങ്കും കുരുമുളക് അവർ കൈവശപ്പെടുത്തിയെന്നാണ് അറിയുന്നത്. ഇനി വില ഉയരേണ്ടത് കയറ്റുമതി ലോബിയുടെ ആവശ്യമാണ്.
ഏലം
ഏലക്ക വിളവെടുപ്പ് പ്രതീക്ഷിച്ചതിനേക്കാൾ വൈകിയതു കണ്ട് ലേലത്തിനെത്തുന്ന ചരക്കിൽ വാങ്ങലുകാർ പിടിമുറുക്കി. കഴിഞ്ഞ സീസണിലെ ചരക്കിൽ ഏറിയപങ്കും ലേലത്തിനിറക്കിയതിനാൽ കാർഷികമേഖലയിൽ ഇനി കാര്യമായി ഏലക്ക സ്റ്റോക്കില്ല. ഉത്തരേന്ത്യയിലും സ്റ്റോക്ക് നില ചുരുങ്ങി. വലുപ്പം കൂടിയ ഇനങ്ങൾക്ക് പിന്നിട്ട വാരം കിലോഗ്രാമിന് 1204 രൂപ വരെ ലഭിച്ചു. ശരാശരി ഇനങ്ങൾ കിലോ 1000 രൂപയിൽ താഴെ. നോന്പ് കഴിയുന്നതോടെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്ന് ഏലത്തിന് പുതിയ ഓർഡറുകൾ പ്രതീക്ഷിക്കാം.
നാളികേരം
നാളികേരോത്പന്നങ്ങളുടെ നിരക്ക് കുറഞ്ഞു. വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ഡിമാൻഡ് മങ്ങിയത് മില്ലുകാരെ വില്പനക്കാരാക്കി. കൊച്ചിയിൽ വെളിച്ചെണ്ണ 12,700ലും കൊപ്ര 8540 രൂപയിലുമാണ്.
സ്വർണം
സ്വർണവില പവന് 240 രൂപ കുറഞ്ഞു. 21,800ൽ വില്പന തുടങ്ങിയ പവൻ ശനിയാഴ്ച 21,560 രൂപയിലാണ്. ഒരു ഗ്രാമിന്റെ വില 2725ൽനിന്ന് 2695 രൂപയായി. രാജ്യാന്തര വിപണിയിൽ ട്രോയ് ഒൗണ്സിന് 1266 ഡോളറിൽനിന്ന് 1251 വരെ ഇടിഞ്ഞ ശേഷം 1254 ഡോളറിലാണ്. അമേരിക്ക പലിശനിരക്കിൽ വരുത്തിയ വർധന നിക്ഷേപകരെ മഞ്ഞലോഹത്തിൽ വില്പനക്കാരാക്കി.