ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കൽ നീട്ടിവയ്ക്കണമെന്നു പ്രമുഖ വ്യവസായ സംഘടനയായ അസോച്ചം. ജിഎസ്ടി നെറ്റ്വർക്ക് (ജിഎസ്ടിയുടെ ഐടി ശൃംഖല) ഇനിയും സജ്ജമാകാത്തതുമൂലമാണ് സംഘടന ഇതാവശ്യപ്പെടുന്നത്.
ഈ ആവശ്യമുന്നയിച്ച് അസോച്ചം കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിക്കു കത്തുനല്കി. ജയ്റ്റ്ലി അധ്യക്ഷനും സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളുമായുള്ള ജിഎസ്ടി കൗൺസിൽ ഇന്നു യോഗം ചേരുന്ന പശ്ചാത്തലത്തിലാണ് ഈ അഭ്യർഥന.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കും ചില ഐടി - ധനകാര്യ സ്ഥാപനങ്ങൾക്കും പങ്കാളിത്തമുള്ള കന്പനിയായ ജിഎസ്ടിഎൽ ആണു ജിഎസ്ടിയുടെ ഐടി നെറ്റ്വർക്ക് തയാറാക്കി പ്രവർത്തിപ്പിക്കുന്നത്. ഈ നെറ്റ്വർക്കിലേക്കു നികുതിദായകർ രജിസ്റ്റർ ചെയ്യണം. ജിഎസ്ടി നടപ്പാക്കുന്പോൾ എല്ലാ വ്യാപാരികളും അവരുടെ വ്യാപാര ഇടപാടുകളുടെ ഇൻവോയ്സുകൾ ഈ നെറ്റ്വർക്കിലേക്ക് അപ്ലോഡ് ചെയ്യണം.
എക്സൈസ് ഡ്യൂട്ടി, സർവീസ് ടാക്സ്, വാറ്റ് എന്നിവ നല്കുന്ന 80 ലക്ഷത്തിൽപരം വ്യാപാരി - വ്യവസായികളാണുള്ളത്. ഇവരിൽ 64.35 ലക്ഷം പേർ ഇതിനകം ജിഎസ്ടി നെറ്റ്വർക്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, രജിസ്ട്രേഷൻ പ്രക്രിയയ്ക്കു പല തടസങ്ങൾ നേരിടുന്നതായി അസോച്ചം പറഞ്ഞു. പലതവണ നെറ്റ്വർക്ക് പ്രവർത്തനരഹിതമായി. ഇപ്പോൾ നെറ്റ്വർക്ക് മെയിന്റനൻസിനായി പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. 15നു നിർത്തിയ പ്രവർത്തനം 25നു പുനരാരംഭിക്കും എന്നാണു പ്രതീക്ഷ.
രജിസ്ട്രേഷൻ നടത്തി ട്രയൽ എടുക്കാൻ വേണ്ടത്ര സമയമില്ലെന്ന് അസോച്ചം ചൂണ്ടിക്കാട്ടി. ജിഎസ്ടിഎൻ തയാറാക്കുന്ന ഓൺലൈൻ റിട്ടേൺ ഫോമുകൾ ഈ മാസം അവസാനമേ തയാറാകൂ. അതും പരിശോധിക്കാൻ സമയമില്ല.
50,000 രൂപയിൽ കൂടുതൽ വിലയുടെ ചരക്ക് വാഹനങ്ങളിൽ കൊണ്ടുപോകാൻ ഇലക്ട്രോണിക് വേ ബിൽ വേണം. അതു തയാറാക്കാൻ ജിഎസ്ടിഎനു സാധിച്ചിട്ടില്ല. ഇത് തയാറാക്കാൻ കഴിഞ്ഞ ദിവസം ഗവൺമെന്റ് സ്ഥാപനമായ എൻഐസി (നാഷണൽ ഇൻഫോർമാറ്റിക് സെന്റർ)യോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇൻഫോസിസ് വഴി ഇതു തയാറാക്കാനായിരുന്നു ആദ്യ പദ്ധതി. അത് എളുപ്പം നടക്കില്ലെന്നാണ് ഇപ്പോൾ വിശദീകരണം.
ഇ- വേ ബിൽ തയാറാക്കി നടപ്പാക്കാൻ ഒൻപതു മാസം വരെ വേണ്ടിവരും എന്നതാണു നില. നികുതിവെട്ടിപ്പു തടയാൻ ഇ - വേ ബിൽ ആവശ്യപ്പെട്ടതു സംസ്ഥാനങ്ങളാണ്. അതു വൈകുന്പോൾ ബദൽ ക്രമീകരണം എന്താണെന്നു വ്യക്തമായിട്ടില്ല. നിലവിലുള്ള വേബിൽ സന്പ്രദായം തുടരുമോയെന്ന് ഇന്നു ചേരുന്ന കൗൺസിൽ തീരുമാനമെടുക്കണം.
ഇത്തരം വിഷയങ്ങൾ പരിഗണിച്ച് പുതിയ നികുതി സന്പ്രദായം നടപ്പാക്കുന്നതിനു കൂടുതൽ കാത്തിരിക്കണോ എന്ന് ഇന്നു തീരുമാനിച്ചേക്കും.
ഈ ആവശ്യമുന്നയിച്ച് അസോച്ചം കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിക്കു കത്തുനല്കി. ജയ്റ്റ്ലി അധ്യക്ഷനും സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളുമായുള്ള ജിഎസ്ടി കൗൺസിൽ ഇന്നു യോഗം ചേരുന്ന പശ്ചാത്തലത്തിലാണ് ഈ അഭ്യർഥന.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കും ചില ഐടി - ധനകാര്യ സ്ഥാപനങ്ങൾക്കും പങ്കാളിത്തമുള്ള കന്പനിയായ ജിഎസ്ടിഎൽ ആണു ജിഎസ്ടിയുടെ ഐടി നെറ്റ്വർക്ക് തയാറാക്കി പ്രവർത്തിപ്പിക്കുന്നത്. ഈ നെറ്റ്വർക്കിലേക്കു നികുതിദായകർ രജിസ്റ്റർ ചെയ്യണം. ജിഎസ്ടി നടപ്പാക്കുന്പോൾ എല്ലാ വ്യാപാരികളും അവരുടെ വ്യാപാര ഇടപാടുകളുടെ ഇൻവോയ്സുകൾ ഈ നെറ്റ്വർക്കിലേക്ക് അപ്ലോഡ് ചെയ്യണം.
എക്സൈസ് ഡ്യൂട്ടി, സർവീസ് ടാക്സ്, വാറ്റ് എന്നിവ നല്കുന്ന 80 ലക്ഷത്തിൽപരം വ്യാപാരി - വ്യവസായികളാണുള്ളത്. ഇവരിൽ 64.35 ലക്ഷം പേർ ഇതിനകം ജിഎസ്ടി നെറ്റ്വർക്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, രജിസ്ട്രേഷൻ പ്രക്രിയയ്ക്കു പല തടസങ്ങൾ നേരിടുന്നതായി അസോച്ചം പറഞ്ഞു. പലതവണ നെറ്റ്വർക്ക് പ്രവർത്തനരഹിതമായി. ഇപ്പോൾ നെറ്റ്വർക്ക് മെയിന്റനൻസിനായി പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. 15നു നിർത്തിയ പ്രവർത്തനം 25നു പുനരാരംഭിക്കും എന്നാണു പ്രതീക്ഷ.
രജിസ്ട്രേഷൻ നടത്തി ട്രയൽ എടുക്കാൻ വേണ്ടത്ര സമയമില്ലെന്ന് അസോച്ചം ചൂണ്ടിക്കാട്ടി. ജിഎസ്ടിഎൻ തയാറാക്കുന്ന ഓൺലൈൻ റിട്ടേൺ ഫോമുകൾ ഈ മാസം അവസാനമേ തയാറാകൂ. അതും പരിശോധിക്കാൻ സമയമില്ല.
50,000 രൂപയിൽ കൂടുതൽ വിലയുടെ ചരക്ക് വാഹനങ്ങളിൽ കൊണ്ടുപോകാൻ ഇലക്ട്രോണിക് വേ ബിൽ വേണം. അതു തയാറാക്കാൻ ജിഎസ്ടിഎനു സാധിച്ചിട്ടില്ല. ഇത് തയാറാക്കാൻ കഴിഞ്ഞ ദിവസം ഗവൺമെന്റ് സ്ഥാപനമായ എൻഐസി (നാഷണൽ ഇൻഫോർമാറ്റിക് സെന്റർ)യോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇൻഫോസിസ് വഴി ഇതു തയാറാക്കാനായിരുന്നു ആദ്യ പദ്ധതി. അത് എളുപ്പം നടക്കില്ലെന്നാണ് ഇപ്പോൾ വിശദീകരണം.
ഇ- വേ ബിൽ തയാറാക്കി നടപ്പാക്കാൻ ഒൻപതു മാസം വരെ വേണ്ടിവരും എന്നതാണു നില. നികുതിവെട്ടിപ്പു തടയാൻ ഇ - വേ ബിൽ ആവശ്യപ്പെട്ടതു സംസ്ഥാനങ്ങളാണ്. അതു വൈകുന്പോൾ ബദൽ ക്രമീകരണം എന്താണെന്നു വ്യക്തമായിട്ടില്ല. നിലവിലുള്ള വേബിൽ സന്പ്രദായം തുടരുമോയെന്ന് ഇന്നു ചേരുന്ന കൗൺസിൽ തീരുമാനമെടുക്കണം.
ഇത്തരം വിഷയങ്ങൾ പരിഗണിച്ച് പുതിയ നികുതി സന്പ്രദായം നടപ്പാക്കുന്നതിനു കൂടുതൽ കാത്തിരിക്കണോ എന്ന് ഇന്നു തീരുമാനിച്ചേക്കും.