മുംബൈ: കിട്ടാക്കടങ്ങൾക്കെതിരേയുള്ള നടപടികൾ കൂടുതൽ കനത്തു. ചൊവ്വാഴ്ച റിസർവ് ബാങ്ക് പുറത്തുവിട്ട 12 കമ്പനികളിൽ ആറു കമ്പനികൾക്ക് നോട്ടീസ് അയച്ചു. ഈ ആറു കമ്പനികളുടെയുംകൂടി ആകെ കടം 1.9 ലക്ഷം കോടി രൂപയാണ്. ബാങ്കിംഗ് മേഖലയിലുള്ള കിട്ടാത്തടങ്ങളുടെ 25 ശതമാനം വരുമിത്. എസാർ സ്റ്റീൽ, ഭൂഷൺ സ്റ്റീൽ, ഭൂഷൺ പവർ ആൻഡ് സ്റ്റീൽ, മോണറ്റ് ഇസ്പാത്, അലോക് ഇൻഡസ്ട്രീസ്, ഇലക്ട്രോ സ്റ്റീൽസ് എന്നീ കമ്പനികൾക്കാണ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്. കടങ്ങൾ തിരിച്ചടയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാനായി 15 ദിവസനത്തെ സാവകാശമാണ് ഈ ആറു കമ്പനികൾക്കും റിസർവ് ബാങ്ക് അനുവദിച്ചിരിക്കുന്നത്.