മുംബൈ: ഇന്ധന ചില്ലറവിപണിയിൽ വീണ്ടും നിക്ഷേപത്തിനൊരുങ്ങാൻ റിലയൻസ് ഇൻഡസ്ട്രീസ്. റിലയൻസിന്റെ വിദേശ പങ്കാളി ബ്രിട്ടീഷ് പെട്രോളിയവും ഇതിന് സന്നദ്ധതയറിയിച്ചിട്ടുണ്ട്. ബിപി സിഇഒ ബോബ് ഡൂഡ്ലിയും റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രഥാനുമായി ചർച്ച നടത്തി.
ഒന്പതു വർഷങ്ങൾക്കുശേഷമാണ് ചില്ലറ ഇന്ധനവിപണിയിലേക്ക് റിലയൻസ് തിരിച്ചുവരവിനൊരുങ്ങുന്നത്. 2008ൽ ക്രൂഡ് വില 158 ഡോളറിൽ നിന്നപ്പോൾ കമ്പനിയുടെ നിരവധി പന്പുകൾ അടച്ചുപൂട്ടിയിരുന്നു.
ദിവസേനയുള്ള വിലമാറ്റം രാജ്യത്ത് നടപ്പിലാകുന്നതോടെ ചില്ലറവില്പനയിലേക്ക് വീണ്ടും ശ്രദ്ധകേന്ദ്രീകരിക്കാനാണ് ആർഐഎൽ പദ്ധതിയിടുന്നത്. റിലയൻസിനെ സഹായിക്കാൻ ബ്രിട്ടീഷ് പെട്രോളിയവും മുന്നിലുണ്ടാവും. 2021ലോ 2022ലോ പ്രവർത്തനം തുടങ്ങാൻ തയാറെടുക്കുന്ന എണ്ണപ്പാടങ്ങൾ ഇരു കമ്പനിക്കുമായുണ്ട്. ഇപ്പോഴത്തെ നിലവച്ച് ഇന്ധനവിപണിയിൽ വലിയ ചലനമുണ്ടാക്കാൻ ഈ എണ്ണപ്പാടങ്ങൾ റിലയൻസിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഒന്പതു വർഷങ്ങൾക്കുശേഷമാണ് ചില്ലറ ഇന്ധനവിപണിയിലേക്ക് റിലയൻസ് തിരിച്ചുവരവിനൊരുങ്ങുന്നത്. 2008ൽ ക്രൂഡ് വില 158 ഡോളറിൽ നിന്നപ്പോൾ കമ്പനിയുടെ നിരവധി പന്പുകൾ അടച്ചുപൂട്ടിയിരുന്നു.
ദിവസേനയുള്ള വിലമാറ്റം രാജ്യത്ത് നടപ്പിലാകുന്നതോടെ ചില്ലറവില്പനയിലേക്ക് വീണ്ടും ശ്രദ്ധകേന്ദ്രീകരിക്കാനാണ് ആർഐഎൽ പദ്ധതിയിടുന്നത്. റിലയൻസിനെ സഹായിക്കാൻ ബ്രിട്ടീഷ് പെട്രോളിയവും മുന്നിലുണ്ടാവും. 2021ലോ 2022ലോ പ്രവർത്തനം തുടങ്ങാൻ തയാറെടുക്കുന്ന എണ്ണപ്പാടങ്ങൾ ഇരു കമ്പനിക്കുമായുണ്ട്. ഇപ്പോഴത്തെ നിലവച്ച് ഇന്ധനവിപണിയിൽ വലിയ ചലനമുണ്ടാക്കാൻ ഈ എണ്ണപ്പാടങ്ങൾ റിലയൻസിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.