ന്യൂഡൽഹി: ആഗോള ഗവേഷക സൂചിക 2017ൽ ഇന്ത്യക്ക് നേട്ടം. 130 രാജ്യങ്ങൾ ഇടംപിടിച്ച പട്ടികയിൽ ഇന്ത്യ ആറു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 60-ാം സ്ഥാനത്തെത്തി. കഴിഞ്ഞ അഞ്ചു വർഷം തുടർച്ചയായി സ്ഥാനങ്ങൾ നഷ്ടപ്പെട്ടതിനുശേഷമാണ് ഇന്ത്യയുടെ മുന്നേറ്റം. സ്വിറ്റ്സർലൻഡ്, സ്വീഡൻ, നെതർലൻഡ്സ്, അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങൾ ആദ്യ സ്ഥാനങ്ങൾ നിലനിർത്തി.
കോർണൽ യൂണിവേഴ്സിറ്റി, ഇൻസീഡ്, വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ എന്നിവ സംയുക്തമായാണ് ആഗോള ഗവേഷക സൂചിക 2017 തയാറാക്കിയത്. പട്ടികയിൽ 22-ാം സ്ഥാനത്താണ് ചൈന. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ യഥാക്രമം 90, 109,113, 114 സ്ഥാനങ്ങളിലാണ്. ഏഴാം വർഷമാണ് സ്വിറ്റ്സർലൻഡ് ഒന്നാമതെത്തുന്നത്.
കോർണൽ യൂണിവേഴ്സിറ്റി, ഇൻസീഡ്, വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ എന്നിവ സംയുക്തമായാണ് ആഗോള ഗവേഷക സൂചിക 2017 തയാറാക്കിയത്. പട്ടികയിൽ 22-ാം സ്ഥാനത്താണ് ചൈന. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ യഥാക്രമം 90, 109,113, 114 സ്ഥാനങ്ങളിലാണ്. ഏഴാം വർഷമാണ് സ്വിറ്റ്സർലൻഡ് ഒന്നാമതെത്തുന്നത്.