ന്യൂഡൽഹി: രാജ്യത്ത് വിലക്കയറ്റം വീണ്ടും കുറഞ്ഞു. മൊത്തവിലസൂചിക (ഡബ്ല്യുപിഐ) ആധാരമാക്കിയുള്ള വിലക്കയറ്റം മേയ് മാസത്തിൽ 2.17 ശതമാനം മാത്രമായിരുന്നു. തലേവർഷം മേയിൽ വിലസൂചിക 0.9 ശതമാനം കുറഞ്ഞതാണ്. എന്നാൽ ഏപ്രിലിനെ അപേക്ഷിച്ച് വിലക്കയറ്റം കുറവാണ്. ഏപ്രിലിൽ 3.85 ശതമാനം കൂടിയിരുന്നു.
പച്ചക്കറികൾക്ക് 18.51 ശതമാനം, ഉരുളക്കിഴങ്ങിന് 49.36 ശതമാനം, ഉള്ളിക്ക് 12.86 ശതമാനം എന്ന തോതിൽ വിലയിടിഞ്ഞു. മൊത്തം ഭക്ഷ്യവസ്തുക്കൾക്ക് 2.27 ശതമാനം കുറവായി. പയർവർഗങ്ങൾക്ക് 19.73 ശതമാനം ഇടിവുണ്ടായി.മേയ് മാസത്തിൽ ചില്ലറവില ആധാരമായുള്ള വിലക്കയറ്റം 2.18 ശതമാനമായി കുറഞ്ഞിരുന്നു.വിലക്കയറ്റത്തോതു കുറഞ്ഞതു പലിശ കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കുമെന്നാണു പ്രതീക്ഷ. ഓഗസ്റ്റ് ആദ്യമാണ് ഇനി പണനയ അവലോകനം നടത്തി പലിശ നിശ്ചയിക്കുന്നത്.
പച്ചക്കറികൾക്ക് 18.51 ശതമാനം, ഉരുളക്കിഴങ്ങിന് 49.36 ശതമാനം, ഉള്ളിക്ക് 12.86 ശതമാനം എന്ന തോതിൽ വിലയിടിഞ്ഞു. മൊത്തം ഭക്ഷ്യവസ്തുക്കൾക്ക് 2.27 ശതമാനം കുറവായി. പയർവർഗങ്ങൾക്ക് 19.73 ശതമാനം ഇടിവുണ്ടായി.മേയ് മാസത്തിൽ ചില്ലറവില ആധാരമായുള്ള വിലക്കയറ്റം 2.18 ശതമാനമായി കുറഞ്ഞിരുന്നു.വിലക്കയറ്റത്തോതു കുറഞ്ഞതു പലിശ കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കുമെന്നാണു പ്രതീക്ഷ. ഓഗസ്റ്റ് ആദ്യമാണ് ഇനി പണനയ അവലോകനം നടത്തി പലിശ നിശ്ചയിക്കുന്നത്.