സിംഗപ്പൂർ: ക്രൂഡ് ഓയിൽ വില വീണ്ടും താഴോട്ട്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) ഉത്പാദനം ഇപ്പോഴത്തേതിലും കുറയ്ക്കേണ്ടെന്നു തീരുമാനിച്ചതാണു കാരണം. വീപ്പയ്ക്ക് 55 ഡോളറിനടുത്തുചെന്ന ബ്രെന്റ് ഇനം 51 ഡോളറിലേക്കു താണു. ഡബ്ല്യുടിഐ ഇനം 48.5 ഡോളറുമായി.
എന്നാൽ, വരും മാസങ്ങളിൽ ഉത്പാദനം മറ്റു കാരണങ്ങളാൽ കുറയുന്പോൾ വില കൂടുമെന്നു വിപണി നിരീക്ഷകർ കരുതുന്നു.
ക്രൂഡ് വിലയിടിവ് സ്വാഭാവിക റബർവിലയ്ക്കു പ്രഹരമായി. ഇന്നലെ ബാങ്കോക്കിൽ ആർഎസ്എസ് മൂന്ന് ഇനം 100 കിലോ ഗ്രാമിന് 261 രൂപ കുറഞ്ഞു. മാസാരംഭത്തിലെ വിലയുടെ താഴേക്കുപോയി ഇന്നലത്തെ വില.
ഒപെക് ഉത്പാദനം നിയന്ത്രിച്ചില്ലെങ്കിൽ ക്രൂഡ് വില കുത്തനെ താഴുമെന്നാണു നിരീക്ഷകർ കരുതുന്നത്. ഒപെകിലെ ഇറാൻ ഉത്പാദനം കുറയ്ക്കലിൽ ആത്മാർഥത കാട്ടുന്നില്ലെന്നു പരാതിയുണ്ട്.
ഒപെകിൽ ഇല്ലാത്ത റഷ്യ ഉത്പാദനം ഗണ്യമായി കുറച്ചു. എന്നാൽ, അമേരിക്ക ഉത്പാദനം കൂട്ടിവരികയാണ്.
എന്നാൽ, വരും മാസങ്ങളിൽ ഉത്പാദനം മറ്റു കാരണങ്ങളാൽ കുറയുന്പോൾ വില കൂടുമെന്നു വിപണി നിരീക്ഷകർ കരുതുന്നു.
ക്രൂഡ് വിലയിടിവ് സ്വാഭാവിക റബർവിലയ്ക്കു പ്രഹരമായി. ഇന്നലെ ബാങ്കോക്കിൽ ആർഎസ്എസ് മൂന്ന് ഇനം 100 കിലോ ഗ്രാമിന് 261 രൂപ കുറഞ്ഞു. മാസാരംഭത്തിലെ വിലയുടെ താഴേക്കുപോയി ഇന്നലത്തെ വില.
ഒപെക് ഉത്പാദനം നിയന്ത്രിച്ചില്ലെങ്കിൽ ക്രൂഡ് വില കുത്തനെ താഴുമെന്നാണു നിരീക്ഷകർ കരുതുന്നത്. ഒപെകിലെ ഇറാൻ ഉത്പാദനം കുറയ്ക്കലിൽ ആത്മാർഥത കാട്ടുന്നില്ലെന്നു പരാതിയുണ്ട്.
ഒപെകിൽ ഇല്ലാത്ത റഷ്യ ഉത്പാദനം ഗണ്യമായി കുറച്ചു. എന്നാൽ, അമേരിക്ക ഉത്പാദനം കൂട്ടിവരികയാണ്.