ന്യൂഡൽഹി: മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ ഇന്ത്യയുടെ സാന്പത്തിക (ജിഡിപി) വളർച്ച 7.1 ശതമാനമാകുമെന്ന് സ്വദേശി റേറ്റിംഗ് ഏജൻസി ഇക്ര (ഐസിആർഎ). ഡിസംബറിലവസാനിച്ച ത്രൈമാസത്തിൽ ഏഴു ശതമാനമായിരുന്നു വളർച്ച. 2016 ജനുവരി-മാർച്ചിലാകട്ടെ 8.4 ശതമാനം വളർച്ച ഉണ്ടായിരുന്നതാണ്.
കറൻസി റദ്ദാക്കലിനെത്തുടർന്നുണ്ടായ മരവിപ്പാണ് തലേ വർഷത്തേക്കാൾ വളർച്ച ഗണ്യമായി കുറയാൻ കാരണമെന്ന് ഇക്ര നിരീക്ഷിച്ചു. ആദ്യ രണ്ടു മാസങ്ങളിൽ പണഞെരുക്കം വ്യാപാര-വ്യവസായ മേഖലകളെ ബാധിച്ചു.
2016-17ലെ സാന്പത്തികവളർച്ച നേരത്തേ പ്രതീക്ഷിച്ചതിലും കുറവാകുമെന്ന് ഇക്ര കരുതുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓർഗനൈസേഷൻ (സിഎസ്ഒ) ഫെബ്രുവരിയിൽ പ്രതീക്ഷിച്ചത് 7.1 ശതമാനം വളർച്ചയാണ്. എന്നാൽ രണ്ടാം പകുതിയിലെ വിശദമായ കണക്കുകൾ വന്നതോടെ കണക്കിൽ സാരമായ മാറ്റം വരുത്തേണ്ടിവന്നിരിക്കുന്നു എന്നാണ് ഇക്ര ചൂണ്ടിക്കാണിക്കുന്നത്.
ഫെബ്രുവരിയിൽ സിഎസ്ഒ പുറത്തുവിട്ട എസ്റ്റിമേറ്റിനെപ്പറ്റി പരക്കെ വിമർശനമുണ്ടായിരുന്നു.
കറൻസി റദ്ദാക്കലിനെത്തുടർന്നുണ്ടായ മരവിപ്പാണ് തലേ വർഷത്തേക്കാൾ വളർച്ച ഗണ്യമായി കുറയാൻ കാരണമെന്ന് ഇക്ര നിരീക്ഷിച്ചു. ആദ്യ രണ്ടു മാസങ്ങളിൽ പണഞെരുക്കം വ്യാപാര-വ്യവസായ മേഖലകളെ ബാധിച്ചു.
2016-17ലെ സാന്പത്തികവളർച്ച നേരത്തേ പ്രതീക്ഷിച്ചതിലും കുറവാകുമെന്ന് ഇക്ര കരുതുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓർഗനൈസേഷൻ (സിഎസ്ഒ) ഫെബ്രുവരിയിൽ പ്രതീക്ഷിച്ചത് 7.1 ശതമാനം വളർച്ചയാണ്. എന്നാൽ രണ്ടാം പകുതിയിലെ വിശദമായ കണക്കുകൾ വന്നതോടെ കണക്കിൽ സാരമായ മാറ്റം വരുത്തേണ്ടിവന്നിരിക്കുന്നു എന്നാണ് ഇക്ര ചൂണ്ടിക്കാണിക്കുന്നത്.
ഫെബ്രുവരിയിൽ സിഎസ്ഒ പുറത്തുവിട്ട എസ്റ്റിമേറ്റിനെപ്പറ്റി പരക്കെ വിമർശനമുണ്ടായിരുന്നു.