ന്യൂഡൽഹി: രാജ്യത്തിന്റെ പെട്രോളിയം സ്വയംപര്യാപ്തത 16.6 ശതമാനമായി കുറഞ്ഞു. ഏപ്രിലിലെ കണക്കനുസരിച്ച് ആകെ ഉപയോഗത്തിന്റെ 16.6 ശതമാനം മാത്രമാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. 2011നു ശേഷം ഏറ്റവും കുറഞ്ഞ തോതാണിതെന്ന് പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് വർധിച്ചുവരുന്ന പെട്രോളിയം ഉപഭോഗമാണ് സ്വയം പര്യാപ്തതയുടെ തോത് കുറയ്ക്കാൻ കാരണം. പിപിഎസിയുടെ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ സാന്പത്തിക വർഷം 19.42 കോടി ടൺ പെട്രോളിയം ഇന്ത്യ ഉപയോഗിച്ചു. ഇതേസമയം രാജ്യത്ത് തദ്ദേശീയമായി ഉത്പാദിപ്പിച്ചത് 3.48 കോടി ടൺ മാത്രമാണ്.
2011-12ൽ രാജ്യം ആകെ 14.8 കോടി ടൺ എണ്ണ ഉപയോഗിച്ചപ്പോൾ തദ്ദേശീയമായി ഉത്പാദിപ്പിച്ചിരുന്നത് 3.56 കോടി ടണ്ണായിരുന്നു.
2017 ഏപ്രിലിൽ മാത്രം രാജ്യത്ത് രണ്ടു കോടി ടൺ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാൻ ഉപയോഗിച്ചു. തലേ വർഷം ഏപ്രിലിനെ അപേക്ഷിച്ച് 0.8 ശതമാനം കുറവാണിത്. അതേസമയം തദ്ദേശീയ ഉത്പാദനം 4.5 ശതമാനം കുറയുകയും ചെയ്തു.
എന്നാൽ, പെട്രോളിയം ഉത്പന്നങ്ങളുടെ (എൽപിജി, നാഫ്ത, പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഫ്യൂവൽ, പെറ്റ് കോക്) ഉപഭോഗം പോയ മാസം 3.3 ശതമാനം വർധിച്ചു.
രാജ്യത്ത് വർധിച്ചുവരുന്ന പെട്രോളിയം ഉപഭോഗമാണ് സ്വയം പര്യാപ്തതയുടെ തോത് കുറയ്ക്കാൻ കാരണം. പിപിഎസിയുടെ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ സാന്പത്തിക വർഷം 19.42 കോടി ടൺ പെട്രോളിയം ഇന്ത്യ ഉപയോഗിച്ചു. ഇതേസമയം രാജ്യത്ത് തദ്ദേശീയമായി ഉത്പാദിപ്പിച്ചത് 3.48 കോടി ടൺ മാത്രമാണ്.
2011-12ൽ രാജ്യം ആകെ 14.8 കോടി ടൺ എണ്ണ ഉപയോഗിച്ചപ്പോൾ തദ്ദേശീയമായി ഉത്പാദിപ്പിച്ചിരുന്നത് 3.56 കോടി ടണ്ണായിരുന്നു.
2017 ഏപ്രിലിൽ മാത്രം രാജ്യത്ത് രണ്ടു കോടി ടൺ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാൻ ഉപയോഗിച്ചു. തലേ വർഷം ഏപ്രിലിനെ അപേക്ഷിച്ച് 0.8 ശതമാനം കുറവാണിത്. അതേസമയം തദ്ദേശീയ ഉത്പാദനം 4.5 ശതമാനം കുറയുകയും ചെയ്തു.
എന്നാൽ, പെട്രോളിയം ഉത്പന്നങ്ങളുടെ (എൽപിജി, നാഫ്ത, പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഫ്യൂവൽ, പെറ്റ് കോക്) ഉപഭോഗം പോയ മാസം 3.3 ശതമാനം വർധിച്ചു.