ന്യൂഡൽഹി: എയർ കണ്ടീഷണർ നിർമാതാക്കളായ വോൾട്ടാസും ടർക്കിഷ് കമ്പനിയായ ആഴ്സെലിക്കും 10 കോടി ഡോളറിന്റെ സംയുക്ത കമ്പനി രൂപീകരിക്കും. പുതിയ കൂട്ടുകെട്ടിൽ റഫ്രിജറേറ്ററുകൾ, വാഷീംഗ് മെഷീനുകൾ, മൈക്രോവേവ്സ് തുടങ്ങി വിവിധ ഗൃഹോപകരണങ്ങൾ പുറത്തിറക്കാനാണ് തീരുമാനം. ടാറ്റാ എന്റർപ്രൈസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ വോൾട്ടാസും ആഴ്സെലിക്കിന്റെ കീഴിലുള്ള അർഡച്ച് ബിവിയും സംയുക്ത സംരംഭം ഇന്ത്യയിൽ തുടങ്ങുന്നതിന് ധാരണയായി. പുതിയ സഹകരണം വോൾട്ടാസിന്റെ വിതരണശൃംഖല വർധിപ്പിക്കുമെന്ന് ടാറ്റാ സൺസ് ഡയറക്ടറും വോൾട്ടാസ് ചെയർമാനുമായ ഇഷാത് ഹുസൈൻ പറഞ്ഞു.