തൃശൂർ: കാൻ ഫിലിം ഫെസ്റ്റിവലിൽ കല്യാണ് ജ്വല്ലേഴ്സിന്റെ ആഗോള അംബാസഡറായ സോനം കപൂർ പതിനെട്ടാം നൂറ്റാണ്ടിലെ വിക്ടോറിയൻ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന ഡാർക്ക് റൊമാൻസ് ആഭരണങ്ങൾ അണിഞ്ഞ് ശ്രദ്ധാകേന്ദ്രമായി.
കല്യാണ് ജ്വല്ലേഴ്സിലെ വിദഗ്ധർ രൂപകല്പന ചെയ്ത കല്ലുകൾ പതിച്ച "ധരിക്കാനാവുന്ന കലാരൂപം' എന്നു വിശേഷിപ്പിക്കാവുന്ന റോസ് ഗോൾഡ് ശേഖരമാണ് സോനം കപൂർ കാനിൽ അണിഞ്ഞത്. പന്ത്രണ്ട് ആഭരണനിർമാണ വിദഗ്ധർ 35 ദിവസംകൊണ്ടാണ് അത്യാകർഷകമായ ഈ ആഭരണങ്ങൾ നിർമിച്ചത്. തിളക്കമാർന്ന ആക്സസറികളിൽ ഹാത്ത് ഭൂൽസ്, കനംകുറഞ്ഞ ഷോൾഡർ ഡസ്റ്റർ കമ്മലുകൾ എന്നിവയുമുണ്ടായിരുന്നു. എലീ സാബ് രൂപകല്പന ചെയ്ത ഇളം പിങ്ക് നിറത്തിലുള്ള ഗൗണാണ് സോനം ധരിച്ചിരുന്നത്.
ഗൗണിന്റെ നിറത്തിനുചേരുന്ന രീതിയിലുള്ള ടുർമലീൻ ജെം സ്റ്റോണുകളാണ് ഉപയോഗിച്ചിരുന്നത്. ഇതിനൊപ്പം മികച്ച തിളക്കം നല്കുന്ന പോളിഷ് ചെയ്ത ഡയമണ്ടുകളും വാട്ടർ പേളുകൾ കൊണ്ടുതീർത്ത തന്ത്രികളും റോസ് ഗോൾഡിൽ പതിച്ച പോൾക്കി ഡയമണ്ടുകളും വൈറ്റ് ഗോൾഡും ഉപയോഗിച്ചു. 5.23 ഇഞ്ച് നീളമുളള 18 കാരറ്റ് ഷോൾഡർ ഡസ്റ്റർ കമ്മലുകൾക്ക് 60.43 ഗ്രാം ഭാരമാണുണ്ടായിരുന്നത്. അതിസൂക്ഷ്മമായ രൂപകല്പനയായിരുന്നു ഹാത്ത് ഭൂൽസിന്. പേളുകൾകൊണ്ടുള്ള ഒട്ടേറെ തന്ത്രികൾ ഉപയോഗിച്ച് വിരലുകളെ ബ്രേയ്സ്ലെറ്റുമായി ബന്ധിപ്പിച്ചു. 171.09 ഗ്രാം ആയിരുന്നു ഇതിന്റെ ഭാരമെന്ന് കല്യാണ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ പറഞ്ഞു.
കല്യാണ് ജ്വല്ലേഴ്സിലെ വിദഗ്ധർ രൂപകല്പന ചെയ്ത കല്ലുകൾ പതിച്ച "ധരിക്കാനാവുന്ന കലാരൂപം' എന്നു വിശേഷിപ്പിക്കാവുന്ന റോസ് ഗോൾഡ് ശേഖരമാണ് സോനം കപൂർ കാനിൽ അണിഞ്ഞത്. പന്ത്രണ്ട് ആഭരണനിർമാണ വിദഗ്ധർ 35 ദിവസംകൊണ്ടാണ് അത്യാകർഷകമായ ഈ ആഭരണങ്ങൾ നിർമിച്ചത്. തിളക്കമാർന്ന ആക്സസറികളിൽ ഹാത്ത് ഭൂൽസ്, കനംകുറഞ്ഞ ഷോൾഡർ ഡസ്റ്റർ കമ്മലുകൾ എന്നിവയുമുണ്ടായിരുന്നു. എലീ സാബ് രൂപകല്പന ചെയ്ത ഇളം പിങ്ക് നിറത്തിലുള്ള ഗൗണാണ് സോനം ധരിച്ചിരുന്നത്.
ഗൗണിന്റെ നിറത്തിനുചേരുന്ന രീതിയിലുള്ള ടുർമലീൻ ജെം സ്റ്റോണുകളാണ് ഉപയോഗിച്ചിരുന്നത്. ഇതിനൊപ്പം മികച്ച തിളക്കം നല്കുന്ന പോളിഷ് ചെയ്ത ഡയമണ്ടുകളും വാട്ടർ പേളുകൾ കൊണ്ടുതീർത്ത തന്ത്രികളും റോസ് ഗോൾഡിൽ പതിച്ച പോൾക്കി ഡയമണ്ടുകളും വൈറ്റ് ഗോൾഡും ഉപയോഗിച്ചു. 5.23 ഇഞ്ച് നീളമുളള 18 കാരറ്റ് ഷോൾഡർ ഡസ്റ്റർ കമ്മലുകൾക്ക് 60.43 ഗ്രാം ഭാരമാണുണ്ടായിരുന്നത്. അതിസൂക്ഷ്മമായ രൂപകല്പനയായിരുന്നു ഹാത്ത് ഭൂൽസിന്. പേളുകൾകൊണ്ടുള്ള ഒട്ടേറെ തന്ത്രികൾ ഉപയോഗിച്ച് വിരലുകളെ ബ്രേയ്സ്ലെറ്റുമായി ബന്ധിപ്പിച്ചു. 171.09 ഗ്രാം ആയിരുന്നു ഇതിന്റെ ഭാരമെന്ന് കല്യാണ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ പറഞ്ഞു.