സിലിക്കൺ വാലി: ഈ വർഷം ഇന്ത്യൻ നിരത്തുകളിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സിലിക്കൺ വാലി കാർ നിർമാതാക്കളായ ടെസ്ലയുടെ ഇലക്ട്രിക് കാറിന്റെ വരവ് വൈകും. വാഹനത്തിന്റെ 30 ശതമാനം പാർട്സ് തദ്ദേശീയമായി നിർമിക്കണമെന്ന നിയമമാണ് ടെസ്ലയുടെ വരവ് വൈകാൻ കാരണമെന്ന് സ്ഥാപകൻ ഇലോൺ മസ്ക് അറിയിച്ചു.
ടെസ്ലയുടെ മികച്ച മോഡലായ മോഡൽ3 സെഡാൻ കഴിഞ്ഞ ഏപ്രിൽ മുതൽ ഇന്ത്യയിൽ ബുക്കിംഗ് ആരംഭിച്ചിരുന്നു. എന്നാൽ, 2017 അവസാനമോ 2018 ആദ്യമോ ആയിരിക്കും ടെസ്ല നിരത്തിലെത്തുക എന്നാണ് ഇലോൺ മസ്ക് ട്വിറ്ററിൽ കുറിച്ചത്.
ഇന്ത്യ 2030ഒാടെ വാഹനമേഖലയിൽ 100 ശതമാനം വൈദ്യുതീകരണം ലക്ഷ്യമാക്കുന്പോഴും വ്യാവസായിക മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി 30 ശതമാനം ഭാഗങ്ങളും പ്രദേശികമായി നിർമിക്കണമെന്ന നയം പിന്തുടരുന്നത് പ്രായോഗീകമല്ല. ടെസ്ല പോലുള്ള വാഹനത്തി ന്റെ സാങ്കേതിക വിദ്യ ഇന്ത്യയിൽ നിർമിക്കുന്നത് ബുദ്ധിമുട്ടാണെന്നുമാണ് കന്പനിയുടെ വാദം.
ടെസ്ലയുടെ മികച്ച മോഡലായ മോഡൽ3 സെഡാൻ കഴിഞ്ഞ ഏപ്രിൽ മുതൽ ഇന്ത്യയിൽ ബുക്കിംഗ് ആരംഭിച്ചിരുന്നു. എന്നാൽ, 2017 അവസാനമോ 2018 ആദ്യമോ ആയിരിക്കും ടെസ്ല നിരത്തിലെത്തുക എന്നാണ് ഇലോൺ മസ്ക് ട്വിറ്ററിൽ കുറിച്ചത്.
ഇന്ത്യ 2030ഒാടെ വാഹനമേഖലയിൽ 100 ശതമാനം വൈദ്യുതീകരണം ലക്ഷ്യമാക്കുന്പോഴും വ്യാവസായിക മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി 30 ശതമാനം ഭാഗങ്ങളും പ്രദേശികമായി നിർമിക്കണമെന്ന നയം പിന്തുടരുന്നത് പ്രായോഗീകമല്ല. ടെസ്ല പോലുള്ള വാഹനത്തി ന്റെ സാങ്കേതിക വിദ്യ ഇന്ത്യയിൽ നിർമിക്കുന്നത് ബുദ്ധിമുട്ടാണെന്നുമാണ് കന്പനിയുടെ വാദം.