വിപണി വിശേഷം / കെ.ബി. ഉദയഭാനു
വിയറ്റ്നാം കുരുമുളകിനു മുന്നിൽ ഇന്ത്യൻ വിപണി ക്ഷമയുടെ നെല്ലിപ്പലക ദർശിക്കുമോ? ഒരു വർഷത്തിനിടെ കുരുമുളകിന് 20,000 രൂപയുടെ വിലത്തകർച്ച. ചൈനയും നൈജീരിയയും ഉയർത്തിയ ഭീഷിണിക്കു മുന്നിൽ ഇഞ്ചിക്കർഷകരും ചുക്ക് വിപണിയും ഞെട്ടിത്തരിച്ചു. ഹൈറേഞ്ച് ഏലം വിളവെടുപ്പിനുള്ള ഒരുക്കത്തിൽ. മഴമേഘങ്ങളുടെ വരവ് റബർ കർഷകരുടെ ശ്രദ്ധ തോട്ടങ്ങളിലേക്കു തിരിച്ചു. വെളിച്ചെണ്ണവിപണിയിൽ സാങ്കേതിക തിരുത്തൽ. ആഗോള സ്വർണമാർക്കറ്റ് ബുള്ളിഷ്.
കുരുമുളക്
ഇന്ത്യൻ സുഗന്ധവ്യഞ്ജന വിപണി ഇറക്കുമതിഭീഷണിയിൽ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുഗന്ധവിളകൾ ഉത്തരേന്ത്യയിൽ വൻതോതിൽ എത്തിയത് നാടൻ ഉത്പന്നങ്ങളുടെ വിലത്തകർച്ചയ്ക്കു കാരണമായി. ഒരു മാസത്തിനിടെ കുരുമുളകിന് 9000 രൂപയുടെ വിലത്തകർച്ച. പല ദിവസങ്ങളിലും ഉത്പന്നവില ക്വിന്റലിന് 600 രൂപ വരെ ഇടിഞ്ഞത് സ്റ്റോക്ക് വിറ്റുമാറാൻ കർഷകരെയും പ്രേരിപ്പിച്ചു. മധ്യവർത്തികൾ ചരക്ക് സംഭരിക്കാതെ ഒഴിഞ്ഞുമാറിയത് പ്രതിസന്ധി രൂക്ഷമാക്കി. വാരാരംഭത്തിൽ 53,000 രൂപയിൽ നീങ്ങിയ അണ്ഗാർബിൾഡ് മുളക് ശനിയാഴ്ച 50,100ലേക്ക് ഇടിഞ്ഞു. പുതിയ മുളക് വില 48,600 രൂപയായി താഴ്ന്നു. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ ഗാർബിൾഡ് മുളക് വില 71,300ലായിരുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉത്സവാഘോഷങ്ങളിലേക്കു തിരിയുന്ന ഓഗസ്റ്റ്-ഒക്ടോബറിൽ കുരുമുളക് അടക്കമുള്ള ഉത്പന്നങ്ങളുടെ വിലയിൽ വൻ കുതിച്ചുചാട്ടം കണക്കുകൂട്ടിയിരുന്നു. എന്നാൽ, ശ്രീലങ്ക വഴി വൻതോതിൽ മുളക് ആഭ്യന്തര മാർക്കറ്റിൽ എത്തിയത് സ്ഥിതിഗതികൾ പൊടുന്നനെ മാറ്റിമറിച്ചു.
വിയറ്റ്നാം കുരുമുളക് ഇന്ത്യയിലേക്ക് നേരിട്ട് ഇറക്കുമതി നടത്തിയാൽ 54 ശതമാനം ഡ്യൂട്ടി അടയ്ക്കണം. എന്നാൽ, ഇതേ ചരക്ക് ശ്രീലങ്കയിൽ എത്തിച്ചശേഷം ഇന്ത്യയിലേക്കു കയറ്റിയാൽ നികുതി എട്ടു ശതമാനം മാത്രം. അന്താരാഷ്ട്ര മാർക്കറ്റിൽ ഒറ്റ ആഴ്ചയിൽ ടണ്ണിന് 550 ഡോളറാണ് ഇന്ത്യൻ നിരക്കിടിഞ്ഞത്. ഒരു ദശകത്തിനിടെ ഇത്ര കനത്ത വിലത്തകർച്ച ആദ്യമാണ്. യൂറോപ്യൻ ഷിപ്മെന്റിന് 8200 ഡോളറും ന്യൂയോർക്ക് കയറ്റുമതിക്ക് 8450 ഡോളറുമാണ് വാരാന്ത്യം വില. വിയറ്റ്നാമിന്റെ വില 4500 ഡോളറാണ്. ഏകദേശം അര ലക്ഷം ടണ്ണിനുള്ള പുതിയ കച്ചവടങ്ങൾ വിവിധ രാജ്യങ്ങളുമായി അവർ ഉറപ്പിച്ചതായി അറിയുന്നു. അവരുടെ മൊത്തം ഉത്പാദനം രണ്ടു ലക്ഷം ടണ്ണിനു മുകളിലാണ്.
ഏലം
ഹൈറേഞ്ചിൽനിന്നുള്ള പുതിയ ഏലക്കവരവിനെ വ്യാപാരസമൂഹം ഉറ്റുനോക്കുന്നു. വേനൽമഴ കണക്കിലെടുത്താൽ ജൂണ് ആദ്യപകുതിയിൽ ചരക്ക് ലേലത്തിനെത്താൻ ഇടയുണ്ട്. നടപ്പു സീസണിൽ ഏതാണ്ട് 17,500 ടണ് ഏലക്ക ലേലത്തിനിറങ്ങി. ഉത്പാദനമേഖലകളിൽ കാര്യമായി നീക്കിയിരിപ്പില്ല. അതുകൊണ്ടുതന്നെ ആദ്യചരക്ക് വില്പനയ്ക്കിറക്കാൻ വൻകിട തോട്ടങ്ങൾ ഉത്സാഹിക്കില്ല. അതേസമയം, കാർഷികച്ചെലവുകൾ മുൻനിർത്തി ചെറുകിടക്കാർ ഏലക്കയുമായി രംഗത്തെത്തും. വലുപ്പം കൂടിയ ഇനങ്ങൾക്ക് പിന്നിട്ടവാരം കിലോഗ്രാമിന് 1020 മുതൽ 1236 രൂപ വരെ ലഭിച്ചു. വിദേശ അന്വേഷണങ്ങളുണ്ടെങ്കിലും നോന്പുകാലത്തിനു ശേഷമേ ഗൾഫ് മേഖലയിൽനിന്ന് വൻ ഓർഡറുകൾ പ്രതീക്ഷിക്കാനാവൂ.
ജാതിക്ക
കയറ്റുമതിക്കാരുടെ അഭാവം ജാതിക്കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. മധ്യകേരളത്തിൽ ജാതിക്ക വിളവെടുപ്പ് പുരോഗമിക്കുന്നു. മുഖ്യവിപണികളിൽ വരുംദിനങ്ങളിൽ പുതിയ ചരക്കുവരവ് ഉയരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. കൊച്ചിയിൽ ജാതിക്ക തൊണ്ടൻ കിലോഗ്രാമിന് 180-210 രൂപയിൽനിന്ന് 150-180ലേക്ക് താഴ്ന്നു. ജാതിപ്പരിപ്പ് 325-375 രൂപയിൽനിന്ന് 260-325 രൂപയായി. വില്പന സമ്മർദം കഴിയുന്നതോടെ ഉത്പന്നവിലയിൽ തിരിച്ചുവരവ് അനുഭവപ്പെടുമെന്നാണ് വിപണിവൃത്തങ്ങളുടെ കണക്കുകൂട്ടൽ.
ചുക്ക്
ആഭ്യന്തര-വിദേശ ആവശ്യം മങ്ങിയത് ചുക്കിനെ തളർത്തി. അഞ്ചു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന റേഞ്ചിലേക്ക് ചുക്കുവില ഇടിഞ്ഞിട്ടും ഇറക്കുമതി രാജ്യങ്ങളിൽനിന്ന് ഓർഡറില്ല. ഇടത്തരം ചുക്ക് 9750 രൂപയിലും മികച്ചയിനം ചുക്ക് 11,750 രൂപയിലുമാണ്.
നാളികേരം
വെളിച്ചെണ്ണവില വാരത്തിന്റെ ആദ്യപകുതിയിൽ മുന്നേറിയതു കണ്ട് എണ്ണ വിറ്റഴിക്കാൻ മില്ലുകാർ മത്സരിച്ചു. തമിഴ്നാട്ടിൽ ഉടലെടുത്ത വില്പനസമ്മർദം മൂലം വാരത്തിന്റെ രണ്ടാം പകുതിയിൽ എണ്ണവിപണി സാങ്കേതിക തിരുത്തലിലേക്ക് വഴുതി. 12,500ൽനിന്ന് 12,900ലേക്ക് ഉയർന്ന വെളിച്ചെണ്ണ ശനിയാഴ്ച 12,800 രൂപയിലാണ്. കൊപ്ര 8505ൽനിന്ന് 8630 രൂപയായി.
റബർ
റബർ ഉത്പാദനമേഖല പുതിയ ടാപ്പിംഗ് സീസണിന് ഒരുങ്ങുന്നു. മഴ റബർ വെട്ടിനെ ബാധിക്കാതിരിക്കാൻ പല തോട്ടങ്ങളിലും റെയിൻ ഗാർഡ് ഒരുക്കിത്തുടങ്ങി. ജൂണിൽ ഒട്ടുമിക്ക തോട്ടങ്ങളിലും ടാപ്പിംഗ് പുനരാരംഭിക്കും. വരൾച്ച മൂലം ജനുവരിക്കുശേഷം റബർ ടാപ്പിംഗ് നിർത്തിവച്ചിരിക്കുകയാണ്. സീസണ് അടുത്തതിനാൽ ടയർ കന്പനികൾ കൊച്ചി, കോട്ടയം വിപണികളിൽ സജീവമല്ല. ആർഎസ്എസ് നാലാം ഗ്രേഡ് 13,000 രൂപയിൽനിന്ന് 12,500 വരെ താഴ്ന്നശേഷം ക്ലോസിംഗിൽ 12,600 ലാണ്. ബാങ്കോക്ക് വിപണിയിൽ റബർവില 14,197 രൂപ.
സ്വർണം
സ്വർണവില പവന് 21,440 രൂപയിൽനിന്ന് 21,760 രൂപയായി. ഒരു ഗ്രാമിന് 40 രൂപ വർധിച്ച് 2720 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സ് സ്വർണം 1227 ഡോളറിൽനിന്ന് 1255 ഡോളറിലെത്തി. മഞ്ഞലോഹം 1300 ഡോളറിലേക്ക് അടുക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപമേഖല.
വിയറ്റ്നാം കുരുമുളകിനു മുന്നിൽ ഇന്ത്യൻ വിപണി ക്ഷമയുടെ നെല്ലിപ്പലക ദർശിക്കുമോ? ഒരു വർഷത്തിനിടെ കുരുമുളകിന് 20,000 രൂപയുടെ വിലത്തകർച്ച. ചൈനയും നൈജീരിയയും ഉയർത്തിയ ഭീഷിണിക്കു മുന്നിൽ ഇഞ്ചിക്കർഷകരും ചുക്ക് വിപണിയും ഞെട്ടിത്തരിച്ചു. ഹൈറേഞ്ച് ഏലം വിളവെടുപ്പിനുള്ള ഒരുക്കത്തിൽ. മഴമേഘങ്ങളുടെ വരവ് റബർ കർഷകരുടെ ശ്രദ്ധ തോട്ടങ്ങളിലേക്കു തിരിച്ചു. വെളിച്ചെണ്ണവിപണിയിൽ സാങ്കേതിക തിരുത്തൽ. ആഗോള സ്വർണമാർക്കറ്റ് ബുള്ളിഷ്.
കുരുമുളക്
ഇന്ത്യൻ സുഗന്ധവ്യഞ്ജന വിപണി ഇറക്കുമതിഭീഷണിയിൽ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുഗന്ധവിളകൾ ഉത്തരേന്ത്യയിൽ വൻതോതിൽ എത്തിയത് നാടൻ ഉത്പന്നങ്ങളുടെ വിലത്തകർച്ചയ്ക്കു കാരണമായി. ഒരു മാസത്തിനിടെ കുരുമുളകിന് 9000 രൂപയുടെ വിലത്തകർച്ച. പല ദിവസങ്ങളിലും ഉത്പന്നവില ക്വിന്റലിന് 600 രൂപ വരെ ഇടിഞ്ഞത് സ്റ്റോക്ക് വിറ്റുമാറാൻ കർഷകരെയും പ്രേരിപ്പിച്ചു. മധ്യവർത്തികൾ ചരക്ക് സംഭരിക്കാതെ ഒഴിഞ്ഞുമാറിയത് പ്രതിസന്ധി രൂക്ഷമാക്കി. വാരാരംഭത്തിൽ 53,000 രൂപയിൽ നീങ്ങിയ അണ്ഗാർബിൾഡ് മുളക് ശനിയാഴ്ച 50,100ലേക്ക് ഇടിഞ്ഞു. പുതിയ മുളക് വില 48,600 രൂപയായി താഴ്ന്നു. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ ഗാർബിൾഡ് മുളക് വില 71,300ലായിരുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉത്സവാഘോഷങ്ങളിലേക്കു തിരിയുന്ന ഓഗസ്റ്റ്-ഒക്ടോബറിൽ കുരുമുളക് അടക്കമുള്ള ഉത്പന്നങ്ങളുടെ വിലയിൽ വൻ കുതിച്ചുചാട്ടം കണക്കുകൂട്ടിയിരുന്നു. എന്നാൽ, ശ്രീലങ്ക വഴി വൻതോതിൽ മുളക് ആഭ്യന്തര മാർക്കറ്റിൽ എത്തിയത് സ്ഥിതിഗതികൾ പൊടുന്നനെ മാറ്റിമറിച്ചു.
വിയറ്റ്നാം കുരുമുളക് ഇന്ത്യയിലേക്ക് നേരിട്ട് ഇറക്കുമതി നടത്തിയാൽ 54 ശതമാനം ഡ്യൂട്ടി അടയ്ക്കണം. എന്നാൽ, ഇതേ ചരക്ക് ശ്രീലങ്കയിൽ എത്തിച്ചശേഷം ഇന്ത്യയിലേക്കു കയറ്റിയാൽ നികുതി എട്ടു ശതമാനം മാത്രം. അന്താരാഷ്ട്ര മാർക്കറ്റിൽ ഒറ്റ ആഴ്ചയിൽ ടണ്ണിന് 550 ഡോളറാണ് ഇന്ത്യൻ നിരക്കിടിഞ്ഞത്. ഒരു ദശകത്തിനിടെ ഇത്ര കനത്ത വിലത്തകർച്ച ആദ്യമാണ്. യൂറോപ്യൻ ഷിപ്മെന്റിന് 8200 ഡോളറും ന്യൂയോർക്ക് കയറ്റുമതിക്ക് 8450 ഡോളറുമാണ് വാരാന്ത്യം വില. വിയറ്റ്നാമിന്റെ വില 4500 ഡോളറാണ്. ഏകദേശം അര ലക്ഷം ടണ്ണിനുള്ള പുതിയ കച്ചവടങ്ങൾ വിവിധ രാജ്യങ്ങളുമായി അവർ ഉറപ്പിച്ചതായി അറിയുന്നു. അവരുടെ മൊത്തം ഉത്പാദനം രണ്ടു ലക്ഷം ടണ്ണിനു മുകളിലാണ്.
ഏലം
ഹൈറേഞ്ചിൽനിന്നുള്ള പുതിയ ഏലക്കവരവിനെ വ്യാപാരസമൂഹം ഉറ്റുനോക്കുന്നു. വേനൽമഴ കണക്കിലെടുത്താൽ ജൂണ് ആദ്യപകുതിയിൽ ചരക്ക് ലേലത്തിനെത്താൻ ഇടയുണ്ട്. നടപ്പു സീസണിൽ ഏതാണ്ട് 17,500 ടണ് ഏലക്ക ലേലത്തിനിറങ്ങി. ഉത്പാദനമേഖലകളിൽ കാര്യമായി നീക്കിയിരിപ്പില്ല. അതുകൊണ്ടുതന്നെ ആദ്യചരക്ക് വില്പനയ്ക്കിറക്കാൻ വൻകിട തോട്ടങ്ങൾ ഉത്സാഹിക്കില്ല. അതേസമയം, കാർഷികച്ചെലവുകൾ മുൻനിർത്തി ചെറുകിടക്കാർ ഏലക്കയുമായി രംഗത്തെത്തും. വലുപ്പം കൂടിയ ഇനങ്ങൾക്ക് പിന്നിട്ടവാരം കിലോഗ്രാമിന് 1020 മുതൽ 1236 രൂപ വരെ ലഭിച്ചു. വിദേശ അന്വേഷണങ്ങളുണ്ടെങ്കിലും നോന്പുകാലത്തിനു ശേഷമേ ഗൾഫ് മേഖലയിൽനിന്ന് വൻ ഓർഡറുകൾ പ്രതീക്ഷിക്കാനാവൂ.
ജാതിക്ക
കയറ്റുമതിക്കാരുടെ അഭാവം ജാതിക്കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. മധ്യകേരളത്തിൽ ജാതിക്ക വിളവെടുപ്പ് പുരോഗമിക്കുന്നു. മുഖ്യവിപണികളിൽ വരുംദിനങ്ങളിൽ പുതിയ ചരക്കുവരവ് ഉയരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. കൊച്ചിയിൽ ജാതിക്ക തൊണ്ടൻ കിലോഗ്രാമിന് 180-210 രൂപയിൽനിന്ന് 150-180ലേക്ക് താഴ്ന്നു. ജാതിപ്പരിപ്പ് 325-375 രൂപയിൽനിന്ന് 260-325 രൂപയായി. വില്പന സമ്മർദം കഴിയുന്നതോടെ ഉത്പന്നവിലയിൽ തിരിച്ചുവരവ് അനുഭവപ്പെടുമെന്നാണ് വിപണിവൃത്തങ്ങളുടെ കണക്കുകൂട്ടൽ.
ചുക്ക്
ആഭ്യന്തര-വിദേശ ആവശ്യം മങ്ങിയത് ചുക്കിനെ തളർത്തി. അഞ്ചു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന റേഞ്ചിലേക്ക് ചുക്കുവില ഇടിഞ്ഞിട്ടും ഇറക്കുമതി രാജ്യങ്ങളിൽനിന്ന് ഓർഡറില്ല. ഇടത്തരം ചുക്ക് 9750 രൂപയിലും മികച്ചയിനം ചുക്ക് 11,750 രൂപയിലുമാണ്.
നാളികേരം
വെളിച്ചെണ്ണവില വാരത്തിന്റെ ആദ്യപകുതിയിൽ മുന്നേറിയതു കണ്ട് എണ്ണ വിറ്റഴിക്കാൻ മില്ലുകാർ മത്സരിച്ചു. തമിഴ്നാട്ടിൽ ഉടലെടുത്ത വില്പനസമ്മർദം മൂലം വാരത്തിന്റെ രണ്ടാം പകുതിയിൽ എണ്ണവിപണി സാങ്കേതിക തിരുത്തലിലേക്ക് വഴുതി. 12,500ൽനിന്ന് 12,900ലേക്ക് ഉയർന്ന വെളിച്ചെണ്ണ ശനിയാഴ്ച 12,800 രൂപയിലാണ്. കൊപ്ര 8505ൽനിന്ന് 8630 രൂപയായി.
റബർ
റബർ ഉത്പാദനമേഖല പുതിയ ടാപ്പിംഗ് സീസണിന് ഒരുങ്ങുന്നു. മഴ റബർ വെട്ടിനെ ബാധിക്കാതിരിക്കാൻ പല തോട്ടങ്ങളിലും റെയിൻ ഗാർഡ് ഒരുക്കിത്തുടങ്ങി. ജൂണിൽ ഒട്ടുമിക്ക തോട്ടങ്ങളിലും ടാപ്പിംഗ് പുനരാരംഭിക്കും. വരൾച്ച മൂലം ജനുവരിക്കുശേഷം റബർ ടാപ്പിംഗ് നിർത്തിവച്ചിരിക്കുകയാണ്. സീസണ് അടുത്തതിനാൽ ടയർ കന്പനികൾ കൊച്ചി, കോട്ടയം വിപണികളിൽ സജീവമല്ല. ആർഎസ്എസ് നാലാം ഗ്രേഡ് 13,000 രൂപയിൽനിന്ന് 12,500 വരെ താഴ്ന്നശേഷം ക്ലോസിംഗിൽ 12,600 ലാണ്. ബാങ്കോക്ക് വിപണിയിൽ റബർവില 14,197 രൂപ.
സ്വർണം
സ്വർണവില പവന് 21,440 രൂപയിൽനിന്ന് 21,760 രൂപയായി. ഒരു ഗ്രാമിന് 40 രൂപ വർധിച്ച് 2720 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സ് സ്വർണം 1227 ഡോളറിൽനിന്ന് 1255 ഡോളറിലെത്തി. മഞ്ഞലോഹം 1300 ഡോളറിലേക്ക് അടുക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപമേഖല.