കൊച്ചി: കഴിഞ്ഞ സാന്പത്തികവർഷം വി ഗാർഡ് ഇൻഡസ്ട്രീസിന്റെ അറ്റാദായം തൊട്ടു മുൻവർഷത്തേക്കാൾ 36 ശതമാനം ഉയർന്ന് 151. 8 കോടി രൂപ ആയി. വരുമാനം 15. 5 ശതമാനം ഉയർന്ന് 2150. 62 കോടി രൂപയിൽ എത്തിയതായും വി ഗാർഡ് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. ഓഹരിയുടമകൾക്ക് 70 ശതമാനം ലാഭവിഹിതം നല്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. ഇതനുസരിച്ച് ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 70 പൈസ നിരക്കിൽ ലാഭവിഹിതം ലഭിക്കും. വേനലധിഷ്ഠിത ഉത്പന്നങ്ങൾക്കു കൂടുതൽ ഡിമാൻഡ് ഉണ്ടായതാണ് വില്പന ഉയരാൻ സഹായിച്ചത്.
നാല്പതാം വാർഷികത്തിലേക്കു കടന്ന കന്പനി, ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കൊത്തു നൂതനമായ സ്മാർട്ട് ഉത്പന്നങ്ങൾ പുറത്തിറക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും വി ഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
നാല്പതാം വാർഷികത്തിലേക്കു കടന്ന കന്പനി, ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കൊത്തു നൂതനമായ സ്മാർട്ട് ഉത്പന്നങ്ങൾ പുറത്തിറക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും വി ഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.