മുംബൈ: അസോസ്യേറ്റ് ബാങ്കുകൾ ലയിച്ചതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആൾശേഷി കൂടി. ഇതേത്തുടർന്ന് ഈ ധനകാര്യവർഷത്തെ പുതിയ നിയമനങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുറയ്ക്കും. എസ്ബിഐ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിലിൽ അഞ്ച് അസോസ്യേറ്റ് ബാങ്കുകൾ എസ്ബിഐയിൽ ലയിച്ചതോടെ ജീവനക്കാരുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ്. ഈ വർഷം അവസാനത്തോടെ 13,000 പേർ റിട്ടയർ ചെയ്യുമെന്നും 3,600 പേർ വിആർഎസ് എടുക്കുമെന്നും ഭട്ടാചാര്യ പറഞ്ഞു.
2016-17 ധനകാര്യവർഷം 13,097 പേരെയാണ് എസ്ബിഐ റിക്രൂട്ട് ചെയ്തത്. അതേസമയം 11,264 പേർ വിരമിക്കുകയും ചെയ്തു. ഈ വർഷം ഏപ്രിൽ ഒന്നിന് അഞ്ച് അസോസ്യേറ്റ് ബാങ്കുകൾ ലയിച്ചപ്പോൾ അവയിലെ 70,000 ജീവനക്കാരും എസ്ബിഐയുടെ കീഴിലായി. ഇതിൽ 3,600 പേർ വിആർഎസ് എടുത്തപ്പോൾ ശേഷിക്കുന്ന 66,400 പേർ എസ്ബിഐയിൽ നിയമിക്കപ്പെട്ടു. വിആർഎസിനെത്തുടർന്ന് ബാങ്കിന് 480-500 കോടി രൂപയുടെ ചെലവുണ്ടെന്ന് ഭട്ടാചാര്യ പറയുന്നു.
മാർച്ചിലെ കണക്കനുസരിച്ച് എസ്ബിഐയുടെ ആൾശേഷി 2,09,572 ആണ്.
2016-17 ധനകാര്യവർഷം 13,097 പേരെയാണ് എസ്ബിഐ റിക്രൂട്ട് ചെയ്തത്. അതേസമയം 11,264 പേർ വിരമിക്കുകയും ചെയ്തു. ഈ വർഷം ഏപ്രിൽ ഒന്നിന് അഞ്ച് അസോസ്യേറ്റ് ബാങ്കുകൾ ലയിച്ചപ്പോൾ അവയിലെ 70,000 ജീവനക്കാരും എസ്ബിഐയുടെ കീഴിലായി. ഇതിൽ 3,600 പേർ വിആർഎസ് എടുത്തപ്പോൾ ശേഷിക്കുന്ന 66,400 പേർ എസ്ബിഐയിൽ നിയമിക്കപ്പെട്ടു. വിആർഎസിനെത്തുടർന്ന് ബാങ്കിന് 480-500 കോടി രൂപയുടെ ചെലവുണ്ടെന്ന് ഭട്ടാചാര്യ പറയുന്നു.
മാർച്ചിലെ കണക്കനുസരിച്ച് എസ്ബിഐയുടെ ആൾശേഷി 2,09,572 ആണ്.