കൊച്ചി: മുത്തൂറ്റ് ഫിനാൻസ് കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച സാന്പത്തികവർഷത്തിൽ 1,180 കോടി രൂപ അറ്റാദായമുണ്ടാക്കി. മുൻവർഷത്തെ 810 കോടി രൂപയെ അപേക്ഷിച്ച് 46 ശതമാനം വർധനയാണിതെന്നു മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പത്രസമ്മേളനത്തിൽ പറഞ്ഞു.
മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിലെ അറ്റാദായം 22 ശതമാനം വർധനയോടെ 322 കോടി രൂപയിലെത്തി. 2017 സാന്പത്തികവർഷത്തിൽ ചെറുകിട വായ്പകളിൽ 2,899 കോടി രൂപയുടെ വർധനയുണ്ടായി. മുൻവർഷത്തേക്കാൾ 12 ശതമാനം വർധന. മാർച്ച് 31 ലെ കണക്കുപ്രകാരം കന്പനി കൈകാര്യം ചെയ്യുന്ന ചെറുകിട വായ്പകളുടെ ആകെ ആസ്തി 27,278 കോടി രൂപയാണ്.
ഗ്രൂപ്പിന്റെ ആസ്തികളിൽ അഞ്ചു ശതമാനത്തോളം സബ്സിഡിയറി കന്പനികളാണു സംഭാവന ചെയ്യുന്നതെന്നു ജോർജ് അലക്സാണ്ടർ പറഞ്ഞു. വരുംവർഷങ്ങളിൽ ഗ്രൂപ്പിൽ സബ്സിഡിയറി കന്പനികളുടെ ആസ്തി പത്തു ശതമാനമായി ഉയർത്തും. ഹൗസിംഗ് ഫിനാൻസ് കന്പനി അതിന്റെ വായ്പാ വിഹിതം 441 കോടി രൂപയായി ഉയർത്തി. ഇത്തവണ മൈക്രോ ഫിനാൻസ് സബ്സിഡിയറി 11.4 ശതമാനം വളർച്ചയോടെ 567 കോടി രൂപയിലെത്തി.
ശ്രീലങ്കയിലുള്ള ബാങ്കിതര ധനകാര്യ കന്പനിയുടെ വായ്പകളിൽ 26 ശതമാനം വർധനയുണ്ടായി. മൈക്രോ ഫിനാൻസ് കന്പനിയായ ബെൽസ്റ്റാർ ഇൻവെസ്റ്റ് ആൻഡ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിൽ കഴിഞ്ഞ സാന്പത്തികവർഷം കന്പനി 64.60 ശതമാനം ഓഹരി പങ്കാളിത്തം കൈവരിച്ചിട്ടുണ്ട്. ഇക്കാലയളവിൽ കന്പനിയുടെ വായ്പകൾ 114 ശതമാനം വളർച്ചയോടെ 567 കോടി രൂപയിലെത്തി. പത്തു കോടി രൂപയുടെ അറ്റാദായവും കൈവരിച്ചു.
ഭവനനിർമാണ കന്പനിയായ മുത്തൂറ്റ് ഹോം ഫിൻ ഇന്ത്യയിൽ കന്പനിക്കുള്ള ഓഹരി പങ്കാളിത്തം 79 ശതമാനത്തിൽനിന്ന് 88.27 ശതമാനമായി ഉയർത്തിയിട്ടുണ്ട്. കന്പനിയുടെ വായ്പാവിതരണം 409 കോടി രൂപയുടെ വർധനയോടെ 441 കോടി രൂപയിലെത്തി.
2017 മാർച്ച് 31 ൽ കന്പനി കൈകാര്യം ചെയ്തിരുന്ന ആകെ ആസ്തികൾ 27,278 കോടി രൂപയായിരുന്നു. 2017 സാന്പത്തികവർഷത്തെ ആകെ വരുമാനം 5,747 കോടി രൂപയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ജോയിന്റ് മാനേജിംഗ് ഡയറക്ടർമാരായ ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ഡയറക്ടർ അലക്സാണ്ടർ ജോർജ് മുത്തൂറ്റ്, സിജിഎം കെ.ആർ. ബിജിമോൻ, സിഎഫ്ഒ ഉമ്മൻ കെ. മാമൻ തുടങ്ങിയവരും സംബന്ധിച്ചു.
മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിലെ അറ്റാദായം 22 ശതമാനം വർധനയോടെ 322 കോടി രൂപയിലെത്തി. 2017 സാന്പത്തികവർഷത്തിൽ ചെറുകിട വായ്പകളിൽ 2,899 കോടി രൂപയുടെ വർധനയുണ്ടായി. മുൻവർഷത്തേക്കാൾ 12 ശതമാനം വർധന. മാർച്ച് 31 ലെ കണക്കുപ്രകാരം കന്പനി കൈകാര്യം ചെയ്യുന്ന ചെറുകിട വായ്പകളുടെ ആകെ ആസ്തി 27,278 കോടി രൂപയാണ്.
ഗ്രൂപ്പിന്റെ ആസ്തികളിൽ അഞ്ചു ശതമാനത്തോളം സബ്സിഡിയറി കന്പനികളാണു സംഭാവന ചെയ്യുന്നതെന്നു ജോർജ് അലക്സാണ്ടർ പറഞ്ഞു. വരുംവർഷങ്ങളിൽ ഗ്രൂപ്പിൽ സബ്സിഡിയറി കന്പനികളുടെ ആസ്തി പത്തു ശതമാനമായി ഉയർത്തും. ഹൗസിംഗ് ഫിനാൻസ് കന്പനി അതിന്റെ വായ്പാ വിഹിതം 441 കോടി രൂപയായി ഉയർത്തി. ഇത്തവണ മൈക്രോ ഫിനാൻസ് സബ്സിഡിയറി 11.4 ശതമാനം വളർച്ചയോടെ 567 കോടി രൂപയിലെത്തി.
ശ്രീലങ്കയിലുള്ള ബാങ്കിതര ധനകാര്യ കന്പനിയുടെ വായ്പകളിൽ 26 ശതമാനം വർധനയുണ്ടായി. മൈക്രോ ഫിനാൻസ് കന്പനിയായ ബെൽസ്റ്റാർ ഇൻവെസ്റ്റ് ആൻഡ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിൽ കഴിഞ്ഞ സാന്പത്തികവർഷം കന്പനി 64.60 ശതമാനം ഓഹരി പങ്കാളിത്തം കൈവരിച്ചിട്ടുണ്ട്. ഇക്കാലയളവിൽ കന്പനിയുടെ വായ്പകൾ 114 ശതമാനം വളർച്ചയോടെ 567 കോടി രൂപയിലെത്തി. പത്തു കോടി രൂപയുടെ അറ്റാദായവും കൈവരിച്ചു.
ഭവനനിർമാണ കന്പനിയായ മുത്തൂറ്റ് ഹോം ഫിൻ ഇന്ത്യയിൽ കന്പനിക്കുള്ള ഓഹരി പങ്കാളിത്തം 79 ശതമാനത്തിൽനിന്ന് 88.27 ശതമാനമായി ഉയർത്തിയിട്ടുണ്ട്. കന്പനിയുടെ വായ്പാവിതരണം 409 കോടി രൂപയുടെ വർധനയോടെ 441 കോടി രൂപയിലെത്തി.
2017 മാർച്ച് 31 ൽ കന്പനി കൈകാര്യം ചെയ്തിരുന്ന ആകെ ആസ്തികൾ 27,278 കോടി രൂപയായിരുന്നു. 2017 സാന്പത്തികവർഷത്തെ ആകെ വരുമാനം 5,747 കോടി രൂപയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ജോയിന്റ് മാനേജിംഗ് ഡയറക്ടർമാരായ ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ഡയറക്ടർ അലക്സാണ്ടർ ജോർജ് മുത്തൂറ്റ്, സിജിഎം കെ.ആർ. ബിജിമോൻ, സിഎഫ്ഒ ഉമ്മൻ കെ. മാമൻ തുടങ്ങിയവരും സംബന്ധിച്ചു.