ന്യൂഡൽഹി: പേരു വെളിപ്പെടുത്തി നാണംകെടുത്തുക എന്ന തീരുമാനത്തിനു ചുവടുപിടിച്ച് ആദായനികുതി വകുപ്പ് നികുതിവെട്ടിപ്പു നടത്തിയ അഞ്ചു കമ്പനികളുടെ പേരുകൾ വെളിപ്പെടുത്തി.
പത്രമാധ്യമങ്ങൾക്കു നല്കിയ പരസ്യത്തിലൂടെയാണ് ഈ കമ്പനികളുടെ പേരുകൾ പുറത്തുവിട്ടത്. ആദ്യഘട്ടത്തിൽ പുറത്തുവിട്ട അഞ്ചു കമ്പനികളും ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്നവയാണ്. സുമിത് സെയിൽസ് കോർപറേഷൻ (ആസാദ്പുർ- 3.49 കോടി രൂപ), വിനോദ് ഗൗർ (ശാസ്ത്രി നഗർ, 2.67 കോടി രൂപ), സുനില ഛാബ്ര (1.96 കോടി രൂപ), ഓസോ ട്രേഡേഴ്സ് (1.15 കോടി രൂപ), ഹൃദയ് നാഥ് കപൂർ (ഒരു കോടി രൂപ) എന്നിവയാണ് നികുതിക്കുടിശിക വരുത്തിയത്. നികുതിക്കുടിശിക വരുത്തിയവർ എത്രയും വേഗം അടച്ചുതീർക്കണമെന്നും പരസ്യത്തിൽ പറയുന്നു.
ഈ സാന്പത്തികവർഷം മുതൽ ഒരു കോടി രൂപയിലധികം നികുതിക്കുടിശികയുള്ള വ്യക്തികളുടെയോ കമ്പനികളുടെയോ പേരുകൾ പുറത്തുവിട്ട് അവരെ അപമാനിക്കുക എന്ന നയമാണ് ആദായനികുതി വകുപ്പും സർക്കാരും എടുത്തിട്ടുള്ളത്.
പത്രമാധ്യമങ്ങൾക്കു നല്കിയ പരസ്യത്തിലൂടെയാണ് ഈ കമ്പനികളുടെ പേരുകൾ പുറത്തുവിട്ടത്. ആദ്യഘട്ടത്തിൽ പുറത്തുവിട്ട അഞ്ചു കമ്പനികളും ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്നവയാണ്. സുമിത് സെയിൽസ് കോർപറേഷൻ (ആസാദ്പുർ- 3.49 കോടി രൂപ), വിനോദ് ഗൗർ (ശാസ്ത്രി നഗർ, 2.67 കോടി രൂപ), സുനില ഛാബ്ര (1.96 കോടി രൂപ), ഓസോ ട്രേഡേഴ്സ് (1.15 കോടി രൂപ), ഹൃദയ് നാഥ് കപൂർ (ഒരു കോടി രൂപ) എന്നിവയാണ് നികുതിക്കുടിശിക വരുത്തിയത്. നികുതിക്കുടിശിക വരുത്തിയവർ എത്രയും വേഗം അടച്ചുതീർക്കണമെന്നും പരസ്യത്തിൽ പറയുന്നു.
ഈ സാന്പത്തികവർഷം മുതൽ ഒരു കോടി രൂപയിലധികം നികുതിക്കുടിശികയുള്ള വ്യക്തികളുടെയോ കമ്പനികളുടെയോ പേരുകൾ പുറത്തുവിട്ട് അവരെ അപമാനിക്കുക എന്ന നയമാണ് ആദായനികുതി വകുപ്പും സർക്കാരും എടുത്തിട്ടുള്ളത്.