വിപണി വിശേഷം / കെ.ബി. ഉദയഭാനു
ശ്രീലങ്കയിൽനിന്നുള്ള കുരുമുളക് ഇറക്കുമതി ആശങ്ക പരത്തുന്നു, ഉത്പന്നം ശ്രീലങ്കനോ അതോ വിയറ്റ്നാമിയോ? രണ്ടായാലും ഭീഷണി നമ്മുടെ കർഷകർക്കു തന്നെ. വരൾച്ച നാളികേരോത്പാദനം കുറച്ചു. പുതിയ ജാതിക്ക സജ്ജമായതോടെ വിപണി ആടിയുലയുന്നു. ചുക്കിന്റെ വിലത്തകർച്ച ഇഞ്ചിക്കർഷകരെ പ്രതിസന്ധിയിലാക്കും. അവധിവ്യാപാരത്തിൽ റബർ മികവിനു ശ്രമം തുടരുന്നു. പവന്റെ നിരക്ക് വീണ്ടും കുറഞ്ഞു.
കുരുമുളക്
ശ്രീലങ്കയിൽനിന്നുള്ള കുരുമുളകുമായി കപ്പൽ വിവിധ തുറമുഖങ്ങളിലെത്തി. ആഭ്യന്തരവിലയേക്കാൾ താഴ്ത്തിയാണ് ഇറക്കുമതിച്ചരക്ക് വില്പന നടത്തുന്നത്. ഇറക്കുമതിനികുതി അടച്ചശേഷവും കിലോ 510 രൂപ വരെ താഴ്ത്തി അവർ ചരക്കിറക്കി. വിപണിപിടിക്കാൻ നിരക്ക് അനിയന്ത്രിതമായി ഇടിക്കുന്ന തന്ത്രം കണക്കിലെടുത്താൽ ഉത്പന്നം വിയറ്റ്നാം ചരക്കാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ടണ്ണിന് 5000 ഡോളറിലും താഴ്ന്ന വിലയ്ക്കാണ് വിയറ്റ്നാം രാജ്യാന്തര വിപണിയിൽ മുളകിറക്കുന്നത്.
ഉത്തരേന്ത്യക്കാർ ഇറക്കുമതിമുളകിൽ താത്പര്യം കാണിച്ചു. കൂർഗിലെ തോട്ടങ്ങൾ ചരക്കിറക്കാൻ മത്സരിക്കുന്നുണ്ട്, ഇത് വിലയിടിവിന്റെ ആക്കം കൂട്ടാം. കേരളത്തിൽനിന്നു കാര്യമായ സമ്മർദമില്ല. എന്നിട്ടും അണ് ഗാർബിൾഡ് 53,000 രൂപയായും ഗാർബിൾഡ് മുളക് 55,000 രൂപയായും കുറഞ്ഞു.
അന്താരാഷ്ട്ര വിപണിയിൽ മലബാർ മുളകുവില താഴ്ന്നു. യൂറോപ്യൻ ഷിപ്പ്മെന്റിന് 8,750 ഡോളറിനും ന്യൂയോർക്ക് കയറ്റുമതിക്ക് 9,000 ഡോളറുമാണ്. വിളവെടുപ്പ് പുരോഗമിക്കുന്ന വിയറ്റ്നാമിൽ ചരക്ക് കരുതൽശേഖരത്തിലേക്കു നീക്കാൻ ഒരു വിഭാഗം കർഷകർ ഉത്സാഹിച്ചു.
നാളികേരം
കടുത്ത വരൾച്ച നാളികേരോത്പാദനത്തെ ബാധിച്ചു. ഈസ്റ്റർ-വിഷു ആഘോഷങ്ങൾക്കുശേഷം തളർച്ചയിൽ അകപ്പെട്ട വിപണിക്ക് ഉത്തേജകമായി ഉത്പാദനം ചുരുങ്ങുമെന്ന പഠനറിപ്പോർട്ട്. വെളിച്ചെണ്ണ, കൊപ്ര വിപണിക്ക് പുത്തൻ ആവേശം പകരുന്ന വിലയിരുത്തലാണ് നാളികേര വികസന ബോർഡിൽനിന്നു പുറത്തുവന്നത്. എട്ട് ഉത്പാദക സംസ്ഥാനങ്ങളിൽ നടത്തിയ പഠനങ്ങളിൽ വിളവ് 2016-17ൽ 6.22 ശതമാനം കുറയും. ഉത്സവവേളയിൽ 13,000 രൂപയിലേക്ക് അടുത്ത വെളിച്ചെണ്ണ പ്രദേശിക ആവശ്യകാരുടെ അഭാവം മൂലം 12,000ലേക്ക് ഇടിഞ്ഞു. വിപണി കൂടുതൽ പ്രതിസന്ധിയിൽ അകപ്പെടുമെന്ന ആശങ്കയ്ക്കിടയിലാണ് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നാളികേര വിളവ് കുറയുമെന്ന ഓർമപ്പെടുത്തലുമായി ബോർഡ് രംഗത്തുവന്നത്.
തമിഴ്നാട്ടിലെ മില്ലുകാർ എണ്ണ റിലീസിംഗ് നിയന്ത്രിച്ചു. പച്ചത്തേങ്ങയും കൊപ്രയും വില്പനയ്ക്കിറക്കുന്നത് കുറഞ്ഞതോടെ വാരാന്ത്യം വെളിച്ചെണ്ണ 12,600ലേക്ക് കയറി. കൊപ്ര 8,200 രൂപയിൽനിന്ന് 8,500 രൂപയായി. ഓഗസ്റ്റിൽ ഉത്സവാഘോഷങ്ങൾ തുടങ്ങുന്നതോടെ ഭക്ഷ്യയെണ്ണകൾക്ക് ഡിമാൻഡ് ഉയരും. ഉണക്ക് കൂടിയ കൊപ്ര സജ്ജമാക്കിയാൽ ഉയർന്ന വിലയ്ക്ക് ചരക്കിറക്കാനാവും. അതേസമയം വ്യവസായികൾ ഇറക്കുമതിക്ക് നീക്കം നടത്തിയാൽ കർഷകരുടെ പ്രതീക്ഷയ്ക്കൊത്ത് നാളികേരത്തിനു മികവ് കാഴ്ചവയ്ക്കാനാവില്ല.
ചുക്ക്
ചുക്കിന്റെ വിലത്തകർച്ച കർഷകരെ ഇഞ്ചികൃഷിയിൽനിന്നുപോലും പിന്തിരിപ്പിക്കുന്നു. ചുക്കിന് വിദേശത്തുനിന്നും ഉത്തരേന്ത്യയിൽനിന്നും ആവശ്യക്കാരില്ല. ഇറക്കുമതി ഉയർന്നതാണ് നാടൻ ചുക്കിന് തിരിച്ചടിയായത്. പശ്ചിമേഷ്യയിൽനിന്ന് ചുക്കിന് ഓർഡറുകൾ ഇക്കുറി കാര്യമായില്ല. കഴിഞ്ഞ വർഷം 16,500-18,000 രൂപയിൽ വ്യാപാരം നടന്ന ചുക്ക് ഇപ്പോൾ 10,000-12,000 രൂപയിലാണ്. മഴ തുടങ്ങുന്നതോടെ അന്തരീക്ഷ താപനില കുറയുന്നത് ചുക്കിന്റെ ഗുണമേന്മയെ ബാധിക്കാം. കർണാടകത്തിലും മഹാരാഷ്ട്രയിലും വൻതോതിൽ ചുക്ക് സ്റ്റോക്കുണ്ട്.
ജാതിക്ക
ജാതിക്ക വിളവെടുപ്പ് ഉൗർജിതമായി. പുതിയ ജാതിക്ക എത്തിയതോടെ കയറ്റുമതിക്കാരും ഒൗഷധ വ്യവസായികളും താഴ്ന്ന വിലയ്ക്ക് ചരക്കെടുക്കാൻ ശ്രമം നടത്തുകയാണ്.
രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ ജാതിക്കവില ടണ്ണിന് 8,600 ഡോളറാണ്. ശ്രീലങ്ക 8,000 ഡോളറിനും ഇന്തോനേഷ്യ 7,250 ഡോളറിനും ഉത്പന്നം വില്പന നടത്തുന്നു. കൊച്ചിയിൽ ജാതിക്ക തൊണ്ടൻ കിലോഗ്രാമിന് 180-210 രൂപയിലും ജാതിപ്പരിപ്പ് 325-375 രൂപയിലും ജാതിപത്രി 500-650 രൂപയിലുമാണ്. വരവ് ഉയർന്നാൽ നിരക്കു താഴുമെന്ന ആശങ്ക വ്യാപാരരംഗത്ത് ഉടലെടുത്തിട്ടുണ്ട്.
റബർ
കാലവർഷം ആൻഡമാൻ-നിക്കോബാർ തീരത്ത് എത്തിയെന്ന സൂചന റബർമേഖലയ്ക്ക് ആശ്വാസം പകരും. വരണ്ടുണങ്ങിയ തോട്ടങ്ങൾക്ക് കുളിരു പകർന്നുകൊണ്ട് പിന്നിട്ട വാരം പല ഭാഗങ്ങളിലും വേനൽമഴ അനുഭവപ്പെട്ടു. അതേസമയം 13,400 രൂപയിൽ വിപണനം തുടങ്ങിയ നാലാം ഗ്രേഡ് 12,900ലേക്ക് ഇടിഞ്ഞ ശേഷം 13,000ലാണ്. അഞ്ചാം ഗ്രേഡിന് 300 രൂപ കുറഞ്ഞ് 12,700 രൂപയായി.
സ്വർണം
പവന്റെ നിരക്ക് വീണ്ടും കുറഞ്ഞു. 21,600 രൂപയിൽനിന്ന് സ്വർണം 21,520ലേക്കും പിന്നീട് 21,440ലേക്കും താഴ്ന്നു. ഇതോടെ ഒരു ഗ്രാമിന്റെ വില 2,680 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സിന് 1,227 ഡോളറിൽനിന്ന് 1,214ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം പഴയ നിലവാരത്തിലാണ്.
ശ്രീലങ്കയിൽനിന്നുള്ള കുരുമുളക് ഇറക്കുമതി ആശങ്ക പരത്തുന്നു, ഉത്പന്നം ശ്രീലങ്കനോ അതോ വിയറ്റ്നാമിയോ? രണ്ടായാലും ഭീഷണി നമ്മുടെ കർഷകർക്കു തന്നെ. വരൾച്ച നാളികേരോത്പാദനം കുറച്ചു. പുതിയ ജാതിക്ക സജ്ജമായതോടെ വിപണി ആടിയുലയുന്നു. ചുക്കിന്റെ വിലത്തകർച്ച ഇഞ്ചിക്കർഷകരെ പ്രതിസന്ധിയിലാക്കും. അവധിവ്യാപാരത്തിൽ റബർ മികവിനു ശ്രമം തുടരുന്നു. പവന്റെ നിരക്ക് വീണ്ടും കുറഞ്ഞു.
കുരുമുളക്
ശ്രീലങ്കയിൽനിന്നുള്ള കുരുമുളകുമായി കപ്പൽ വിവിധ തുറമുഖങ്ങളിലെത്തി. ആഭ്യന്തരവിലയേക്കാൾ താഴ്ത്തിയാണ് ഇറക്കുമതിച്ചരക്ക് വില്പന നടത്തുന്നത്. ഇറക്കുമതിനികുതി അടച്ചശേഷവും കിലോ 510 രൂപ വരെ താഴ്ത്തി അവർ ചരക്കിറക്കി. വിപണിപിടിക്കാൻ നിരക്ക് അനിയന്ത്രിതമായി ഇടിക്കുന്ന തന്ത്രം കണക്കിലെടുത്താൽ ഉത്പന്നം വിയറ്റ്നാം ചരക്കാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ടണ്ണിന് 5000 ഡോളറിലും താഴ്ന്ന വിലയ്ക്കാണ് വിയറ്റ്നാം രാജ്യാന്തര വിപണിയിൽ മുളകിറക്കുന്നത്.
ഉത്തരേന്ത്യക്കാർ ഇറക്കുമതിമുളകിൽ താത്പര്യം കാണിച്ചു. കൂർഗിലെ തോട്ടങ്ങൾ ചരക്കിറക്കാൻ മത്സരിക്കുന്നുണ്ട്, ഇത് വിലയിടിവിന്റെ ആക്കം കൂട്ടാം. കേരളത്തിൽനിന്നു കാര്യമായ സമ്മർദമില്ല. എന്നിട്ടും അണ് ഗാർബിൾഡ് 53,000 രൂപയായും ഗാർബിൾഡ് മുളക് 55,000 രൂപയായും കുറഞ്ഞു.
അന്താരാഷ്ട്ര വിപണിയിൽ മലബാർ മുളകുവില താഴ്ന്നു. യൂറോപ്യൻ ഷിപ്പ്മെന്റിന് 8,750 ഡോളറിനും ന്യൂയോർക്ക് കയറ്റുമതിക്ക് 9,000 ഡോളറുമാണ്. വിളവെടുപ്പ് പുരോഗമിക്കുന്ന വിയറ്റ്നാമിൽ ചരക്ക് കരുതൽശേഖരത്തിലേക്കു നീക്കാൻ ഒരു വിഭാഗം കർഷകർ ഉത്സാഹിച്ചു.
നാളികേരം
കടുത്ത വരൾച്ച നാളികേരോത്പാദനത്തെ ബാധിച്ചു. ഈസ്റ്റർ-വിഷു ആഘോഷങ്ങൾക്കുശേഷം തളർച്ചയിൽ അകപ്പെട്ട വിപണിക്ക് ഉത്തേജകമായി ഉത്പാദനം ചുരുങ്ങുമെന്ന പഠനറിപ്പോർട്ട്. വെളിച്ചെണ്ണ, കൊപ്ര വിപണിക്ക് പുത്തൻ ആവേശം പകരുന്ന വിലയിരുത്തലാണ് നാളികേര വികസന ബോർഡിൽനിന്നു പുറത്തുവന്നത്. എട്ട് ഉത്പാദക സംസ്ഥാനങ്ങളിൽ നടത്തിയ പഠനങ്ങളിൽ വിളവ് 2016-17ൽ 6.22 ശതമാനം കുറയും. ഉത്സവവേളയിൽ 13,000 രൂപയിലേക്ക് അടുത്ത വെളിച്ചെണ്ണ പ്രദേശിക ആവശ്യകാരുടെ അഭാവം മൂലം 12,000ലേക്ക് ഇടിഞ്ഞു. വിപണി കൂടുതൽ പ്രതിസന്ധിയിൽ അകപ്പെടുമെന്ന ആശങ്കയ്ക്കിടയിലാണ് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നാളികേര വിളവ് കുറയുമെന്ന ഓർമപ്പെടുത്തലുമായി ബോർഡ് രംഗത്തുവന്നത്.
തമിഴ്നാട്ടിലെ മില്ലുകാർ എണ്ണ റിലീസിംഗ് നിയന്ത്രിച്ചു. പച്ചത്തേങ്ങയും കൊപ്രയും വില്പനയ്ക്കിറക്കുന്നത് കുറഞ്ഞതോടെ വാരാന്ത്യം വെളിച്ചെണ്ണ 12,600ലേക്ക് കയറി. കൊപ്ര 8,200 രൂപയിൽനിന്ന് 8,500 രൂപയായി. ഓഗസ്റ്റിൽ ഉത്സവാഘോഷങ്ങൾ തുടങ്ങുന്നതോടെ ഭക്ഷ്യയെണ്ണകൾക്ക് ഡിമാൻഡ് ഉയരും. ഉണക്ക് കൂടിയ കൊപ്ര സജ്ജമാക്കിയാൽ ഉയർന്ന വിലയ്ക്ക് ചരക്കിറക്കാനാവും. അതേസമയം വ്യവസായികൾ ഇറക്കുമതിക്ക് നീക്കം നടത്തിയാൽ കർഷകരുടെ പ്രതീക്ഷയ്ക്കൊത്ത് നാളികേരത്തിനു മികവ് കാഴ്ചവയ്ക്കാനാവില്ല.
ചുക്ക്
ചുക്കിന്റെ വിലത്തകർച്ച കർഷകരെ ഇഞ്ചികൃഷിയിൽനിന്നുപോലും പിന്തിരിപ്പിക്കുന്നു. ചുക്കിന് വിദേശത്തുനിന്നും ഉത്തരേന്ത്യയിൽനിന്നും ആവശ്യക്കാരില്ല. ഇറക്കുമതി ഉയർന്നതാണ് നാടൻ ചുക്കിന് തിരിച്ചടിയായത്. പശ്ചിമേഷ്യയിൽനിന്ന് ചുക്കിന് ഓർഡറുകൾ ഇക്കുറി കാര്യമായില്ല. കഴിഞ്ഞ വർഷം 16,500-18,000 രൂപയിൽ വ്യാപാരം നടന്ന ചുക്ക് ഇപ്പോൾ 10,000-12,000 രൂപയിലാണ്. മഴ തുടങ്ങുന്നതോടെ അന്തരീക്ഷ താപനില കുറയുന്നത് ചുക്കിന്റെ ഗുണമേന്മയെ ബാധിക്കാം. കർണാടകത്തിലും മഹാരാഷ്ട്രയിലും വൻതോതിൽ ചുക്ക് സ്റ്റോക്കുണ്ട്.
ജാതിക്ക
ജാതിക്ക വിളവെടുപ്പ് ഉൗർജിതമായി. പുതിയ ജാതിക്ക എത്തിയതോടെ കയറ്റുമതിക്കാരും ഒൗഷധ വ്യവസായികളും താഴ്ന്ന വിലയ്ക്ക് ചരക്കെടുക്കാൻ ശ്രമം നടത്തുകയാണ്.
രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ ജാതിക്കവില ടണ്ണിന് 8,600 ഡോളറാണ്. ശ്രീലങ്ക 8,000 ഡോളറിനും ഇന്തോനേഷ്യ 7,250 ഡോളറിനും ഉത്പന്നം വില്പന നടത്തുന്നു. കൊച്ചിയിൽ ജാതിക്ക തൊണ്ടൻ കിലോഗ്രാമിന് 180-210 രൂപയിലും ജാതിപ്പരിപ്പ് 325-375 രൂപയിലും ജാതിപത്രി 500-650 രൂപയിലുമാണ്. വരവ് ഉയർന്നാൽ നിരക്കു താഴുമെന്ന ആശങ്ക വ്യാപാരരംഗത്ത് ഉടലെടുത്തിട്ടുണ്ട്.
റബർ
കാലവർഷം ആൻഡമാൻ-നിക്കോബാർ തീരത്ത് എത്തിയെന്ന സൂചന റബർമേഖലയ്ക്ക് ആശ്വാസം പകരും. വരണ്ടുണങ്ങിയ തോട്ടങ്ങൾക്ക് കുളിരു പകർന്നുകൊണ്ട് പിന്നിട്ട വാരം പല ഭാഗങ്ങളിലും വേനൽമഴ അനുഭവപ്പെട്ടു. അതേസമയം 13,400 രൂപയിൽ വിപണനം തുടങ്ങിയ നാലാം ഗ്രേഡ് 12,900ലേക്ക് ഇടിഞ്ഞ ശേഷം 13,000ലാണ്. അഞ്ചാം ഗ്രേഡിന് 300 രൂപ കുറഞ്ഞ് 12,700 രൂപയായി.
സ്വർണം
പവന്റെ നിരക്ക് വീണ്ടും കുറഞ്ഞു. 21,600 രൂപയിൽനിന്ന് സ്വർണം 21,520ലേക്കും പിന്നീട് 21,440ലേക്കും താഴ്ന്നു. ഇതോടെ ഒരു ഗ്രാമിന്റെ വില 2,680 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സിന് 1,227 ഡോളറിൽനിന്ന് 1,214ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം പഴയ നിലവാരത്തിലാണ്.