ന്യൂഡൽഹി: അഞ്ച് അസോസ്യേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിജയകരമായി ലയിപ്പിച്ചതിനു പിന്നാലെ കേന്ദ്രസർക്കാർ പുതിയ ലയനനീക്കൾക്കു ശ്രമം തുടങ്ങി. രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറച്ച് ആഗോളതലത്തിൽ വലിയ ബാങ്കായി മാറാനാണ് ശ്രമം. ശേഷിക്കുന്ന 21 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള സാധ്യതകൾ പഠിക്കുന്നതിനുള്ള പ്രത്യേക പഠനസംഘത്തെ വൈകാതെ നിയമിച്ചേക്കും. ലയനത്തിലൂടെ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി നില മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.
പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം വലിയ തോതിൽ വർധിക്കുന്നുണ്ട്. 2016-17 ധനകാര്യ വർഷത്തിലെ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ കിട്ടാക്കടം ഒരു ലക്ഷം കോടി രൂപയിൽനിന്ന് 6.06 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്.
പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം വലിയ തോതിൽ വർധിക്കുന്നുണ്ട്. 2016-17 ധനകാര്യ വർഷത്തിലെ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ കിട്ടാക്കടം ഒരു ലക്ഷം കോടി രൂപയിൽനിന്ന് 6.06 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്.