കൊച്ചി: 2017 മാർച്ച് 31ന് അവസാനിച്ച സാന്പത്തിക വർഷത്തിൽ ഫെഡറൽ ബാങ്ക് 830.79 കോടി രൂപയുടെ അറ്റാദായം നേടി. പ്രവർത്തനലാഭം 2015-16ലെ 1,423.78 കോടിയിൽനിന്ന് 35.20 ശതമാനം വർധിച്ച് 1,924.93 കോടി രൂപയിലെത്തിയതായി ബാങ്ക് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. ആകെ വരുമാനം 8,556.35 കോടിയിൽനിന്ന് 14.06 ശതമാനം വർധിച്ച് 9,759.20 കോടിയായി. പലിശ വരുമാനം 21.73 ശതമാനം വർധിച്ച് 2,507.71 കോടിയിൽ നിന്ന് 3,052.65 കോടിയിലുമെത്തി.
ബാങ്കിന്റെ ആകെ ബിസിനസ് 24.58 ശതമാനം വർധിച്ച് 1,71,000.84 കോടിയിലും ആകെ നിക്ഷേപം 23.36 ശതമാനം വർധിച്ച് 79,171.71 കോടിയിലുമെത്തി. സേവിംഗ്സ് നിക്ഷേപങ്ങൾ 23.23 ശതമാനം വർധിച്ച് 26,397.67 കോടിയും എൻആർഇ നിക്ഷേപം 18.46 ശതമാനം വർധിച്ച് 36,407.17 കോടിയുമായി.
ആകെ വായ്പാ തുക 58,090.14 കോടിയിൽനിന്ന് 26.25 ശതമാനം കൂടി 73,336.28 കോടിയിലെത്തിയതും മികച്ചനേട്ടമായി മാറിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ബാങ്കിന്റെ ആകെ ബിസിനസ് 24.58 ശതമാനം വർധിച്ച് 1,71,000.84 കോടിയിലും ആകെ നിക്ഷേപം 23.36 ശതമാനം വർധിച്ച് 79,171.71 കോടിയിലുമെത്തി. സേവിംഗ്സ് നിക്ഷേപങ്ങൾ 23.23 ശതമാനം വർധിച്ച് 26,397.67 കോടിയും എൻആർഇ നിക്ഷേപം 18.46 ശതമാനം വർധിച്ച് 36,407.17 കോടിയുമായി.
ആകെ വായ്പാ തുക 58,090.14 കോടിയിൽനിന്ന് 26.25 ശതമാനം കൂടി 73,336.28 കോടിയിലെത്തിയതും മികച്ചനേട്ടമായി മാറിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.