ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരും പറക്കട്ടെ എന്ന മുദ്രാവാക്യവുമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഉദാൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പരമാവധി ഒരു മണിക്കൂർ വരെയുള്ള യാത്രകളുടെ നിരക്ക് 2,500 രൂപയിൽ പരിമിതപ്പെടുത്തുന്ന പദ്ധതി പ്രാദേശിക യാത്രകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുക.
റീജണൽ കണക്ടിവിറ്റി സാധ്യമാക്കുന്ന ഈ പദ്ധതി അന്താരാഷ്ട്ര തലത്തിൽത്തന്നെ ആദ്യത്തേതാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. ഒരു മണിക്കൂർ സമയദൈർഘ്യമോ 500 കിലോമീറ്റർ വ്യോമ ദൂരമോ ഉള്ള വിമാനയാത്രയ്ക്കും അര മണിക്കൂർ സമയദൈർഘ്യമുള്ള ഹെലികോപ്റ്റർ യാത്രയ്ക്കുമുള്ള നിരക്കാണ് 2,500 രൂപയായി നിശ്ചയിച്ചിട്ടുള്ളത്. വിമാനങ്ങളുടെ 50 ശതമാനം സീറ്റുകൾ ഇതിനായി നീക്കിവച്ചിട്ടുണ്ട്. ഉദാൻ പദ്ധതിയനുസരിച്ച് 128 റൂട്ടുകളിലായി അഞ്ചു വിമാനക്കമ്പനികൾ സർവീസ് നടത്തും.
റീജണൽ കണക്ടിവിറ്റി സാധ്യമാക്കുന്ന ഈ പദ്ധതി അന്താരാഷ്ട്ര തലത്തിൽത്തന്നെ ആദ്യത്തേതാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. ഒരു മണിക്കൂർ സമയദൈർഘ്യമോ 500 കിലോമീറ്റർ വ്യോമ ദൂരമോ ഉള്ള വിമാനയാത്രയ്ക്കും അര മണിക്കൂർ സമയദൈർഘ്യമുള്ള ഹെലികോപ്റ്റർ യാത്രയ്ക്കുമുള്ള നിരക്കാണ് 2,500 രൂപയായി നിശ്ചയിച്ചിട്ടുള്ളത്. വിമാനങ്ങളുടെ 50 ശതമാനം സീറ്റുകൾ ഇതിനായി നീക്കിവച്ചിട്ടുണ്ട്. ഉദാൻ പദ്ധതിയനുസരിച്ച് 128 റൂട്ടുകളിലായി അഞ്ചു വിമാനക്കമ്പനികൾ സർവീസ് നടത്തും.