നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ഇന്ത്യയില്‍ ധാരാളം കള്ളപ്പണം പ്രചാരത്തില്‍ ഉണ്ടെന്നാണ് ഗവണ്മെന്റ് തലത്തില്‍ വിശ്വസിക്കുന്നത്. കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നത് കാഷായിട്ടാണ് എന്നാണ് ധാരണ. കള്ളപ്പണം വിതരണം ചെയ്യുന്നത് ഒരു പരിധിവരെ തടയുവാന്‍ സാധിക്കും എന്നതാണ് ഡിജിറ്റൈസേഷന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രയോജനം. കള്ളപ്പണം തടയുന്നതിനായി 2017 ഏപ്രില്‍ മാസം ഒന്നാം തീയതി മുതല്‍ രണ്ടു ലക്ഷമോ അതിനു മുകളിലോ ഉള്ള എല്ലാ ക്യാഷ് ഇടപാടുകളും അംഗീകൃത മാര്‍ഗത്തിലൂടെ അല്ലാ എങ്കില്‍ നിയമവിരുദ്ധമായി കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
ആദായനികുതി നിയമത്തിൽ 269 എസ്ടി എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് പ്രസ്തുത ഭേദഗതി കൊണ്ടുവന്നത്. പ്രസ്തുത വകുപ്പിലെ പ്രസക്തഭാഗങ്ങള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ "ഒരു പേഴ്സണും രണ്ടു ലക്ഷം രൂപയോ അതില്‍ കൂടുതലോ കാഷായി, ഒരു പേഴ്സന്റെ കൈയ്യില്‍ നിന്നും ഒരേ ദിവസം, ഒറ്റ ഇടപാടിനായോ അല്ലെങ്കില്‍ ഒരു പ്രത്യേക കാര്യത്തിനായോ കൈപ്പറ്റുവാന്‍ പാടില്ല.' പേഴ്സൺ എന്നു പറഞ്ഞാല്‍ വ്യക്തിയോ സ്ഥാപനമോ ട്രസ്റ്റോ സൊസൈറ്റിയോ കമ്പനിയോ കൃഷിക്കാരനോ ആരുമാവാം. ആര്‍ക്കും പ്രത്യേകമായി ഒഴിവില്ല.
എന്നാല്‍, താഴെപ്പറയുന്നവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 1) ഗവണ്മെന്റ് 2) കോഓപ്പറേറ്റീവ് ബാങ്ക് ഉള്‍പ്പെടെയുള്ള എല്ലാ ബാങ്കിംഗ് കമ്പനികളും പോസ്റ്റ് ഓഫീസും ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ആദായനികുതി നിയമത്തിലെ 269 എസ്ടി വകുപ്പ് അനുസരിച്ച് ഗവണ്മെന്റും ബാങ്കുകളും പോസ്റ്റ് ഓഫീസും കോഓപ്പറേറ്റീവ് ബാങ്കും ഒഴികെയുള്ള ഒരു സ്ഥാപനവുമായോ പ്രസ്ഥാനവുമായോ കമ്പനിയുമായോ വ്യക്തിയുമായോ രണ്ട് ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ ഉള്ള ഒരു വിധത്തിലുള്ള പണമിടപാടുകളും കാഷായി 2017 ഏപ്രില്‍ ഒന്നിന് ശേഷം നടത്തുവാന്‍ പാടില്ലാത്തതാണ്. ശിക്ഷ വരുന്നത് പണം കൈപ്പറ്റുന്ന വ്യക്തിക്ക്/ സ്ഥാപനത്തിനായിരിക്കും, ഇവിടെ നികുതിക്ക് വിധേയമായ പണമാണെന്നോ നികുതി ഒഴിവുള്ള പണമാണെന്നോ കാര്‍ഷിക വരുമാനം ആണ് എന്നുള്ളതോ ആയ യാതൊരു വിധ പരിഗണനയും ഉണ്ടായിരിക്കുന്നതല്ല.
269 എസ്ടി വകുപ്പ് മൂന്നു വിധത്തിലുളള പണമിടപാടിനെ പറ്റിയാണു വിവരിക്കുന്നത്. ഒന്നാമതായി പറയുന്നത് ഒരേ ദിവസം തന്നെ ഒരു വ്യക്തിയോ സ്ഥാപനമോ ഒരു വ്യക്തിയുടെ/സ്ഥാപനത്തിന്റെ പക്കല്‍ നിന്നും രണ്ടു ലക്ഷം രൂപയോ അതില്‍ കൂടുതലോ കാഷായി, സ്വീകരിക്കുന്നതിനാണ് വിലക്കുള്ളത്. ഇത് ഉദാഹരണ സഹിതം വ്യക്തമാക്കാം. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് ഒന്നാം തീയതി 1.5 ലക്ഷം രൂപ വിലയ്ക്കുളള സാധനങ്ങള്‍ വിറ്റു. അതേ ഇടപാടുകാര്‍ രണ്ടാം തീയതി ഒരു ലക്ഷം രൂപയുടെ വില്പന കൂടി നടത്തി. രണ്ടാം തീയതിയിലെ ഇടപാട് കഴിഞ്ഞപ്പോള്‍ പ്രസ്തുത വ്യക്തി ആദ്യത്തെ ആള്‍ക്ക് രണ്ടരലക്ഷം രൂപ കൊടുക്കുവാനുണ്ട്. ഇവിടെ രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ കാഷായി നല്കുവാന് പാടില്ല. രണ്ടു ദിവസത്തെ ഇടപാടാണ് എന്നതിന് ഇവിടെ യാതൊരു പ്രസക്തിയും ഇല്ല.
രണ്ടാമതായി സൂചിപ്പിക്കുന്നത് ഇടപാടിന്റെ വലിപ്പത്തെപ്പറ്റിയാണ്. രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഒറ്റ ഇടപാട് നടത്തിയാലും അതിന്റെ പണം രണ്ടു ലക്ഷത്തില്‍ താഴെ മാത്രമേ കാഷായി സ്വീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. ബാക്കി പണം അക്കൗണ്ട് പെയി ചെക്കായോ ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ ബാങ്കില്‍ കൂടി മാത്രമേ നടത്തുവാന്‍ പാടുള്ളൂ. ഇവിടെ തുക ചെറിയ സംഖ്യകളായി പല ദിവസങ്ങളിലായി നല്കുവാന് പാടില്ല. ഉദാഹരണമായി ആശുപത്രിയിലെ രോഗിയുടെ ഓപ്പറേഷന് ചെലവ് മൂന്നു ലക്ഷം രൂപ ആയെന്നിരിക്കട്ടെ ആശുപത്രി അധികൃതര്‍ക്ക് ഈ മൂന്നു ലക്ഷം രൂപയും കാഷായി വാങ്ങിക്കുവാന്‍ സാധിക്കില്ല. രണ്ടു ലക്ഷം രൂപയില്‍ കുറഞ്ഞ തുക കാഷായും ബാക്കിയുള്ളത് ചെക്കുമാര്ഗത്തിലൂടെയോ ഡ്രാഫ്റ്റ് മുഖാന്തിരമോ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെയോ ബാങ്കില്‍ കൂടി മാത്രമേ നടത്തുവാന്‍ സാധിക്കുകയുള്ളൂ.
മൂന്നാമതായി പറയുന്നത് ഒരു പ്രത്യേക ഇടപാട് അല്ലെങ്കില്‍ പ്രത്യേക സംഭവത്തെ പ്രതിപാദിച്ചാണ്. ഒരു പ്രത്യേക ഇടപാടിന് അല്ലെങ്കില്‍ പ്രത്യേക സംഭവത്തിന് വേണ്ടി ഒരു പേഴ്സന്റെ പക്കല്‍നിന്നു രണ്ടു ലക്ഷം രൂപയോ അതില്‍ കൂടുതലോ കാഷായി സ്വീകരിക്കുവാന്‍ സാധിക്കില്ല എന്നതാണ്. ഉദാഹരണം പറഞ്ഞാല്‍ ഒരു വിവാഹ ആഘോഷത്തിന് വേണ്ടി ഇവന്റ് മാനേജ്മെന്റ് കമ്പനിയെ അഞ്ചു ലക്ഷം രൂപ കരാര്‍ തുക ഉറപ്പിച്ച് ഏല്പിക്കുന്നു. ഇവിടെ പ്രസ്തുത കമ്പനിക്ക് ഇതിന്റെ പ്രതിഫലത്തിലേക്ക് രണ്ടു ലക്ഷം രൂപയില്‍ താഴെ മാത്രമേ ക്യാഷായി സ്വീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. ബാക്കിയുള്ള തുക ചെക്ക് / ഡ്രാഫ്റ്റ്/ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ ബാങ്കിലൂടെ മാത്രമേ സ്വീകരിക്കുവാന്‍ പാടുള്ളൂ. മറ്റൊരു ഉദാഹരണം: ഒരു വിവാഹ ആഘോഷത്തില്‍ പങ്കെടുത്ത 300 പേര് വരന് 1000 രൂപ വീതം സംഭാവന ആയി നല്കുന്നു. ഇവിടെ ആകെ തുക മൂന്നു ലക്ഷം രൂപ വരുമെങ്കിലും ഒരു പേഴ്സന്റെ മാത്രം പക്കല്‍ നിന്നല്ലാത്തതിനാല്‍ ഈ നിയമം ബാധകമാവില്ല. എങ്കിലും രണ്ടാമത്തെ ക്ലോസ് അനുസരിച്ച് നിയമലംഘനം ആകും എന്നും കൂടി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്നാല്‍, ഒരാളുടെ പക്കല്‍നിന്നു ഗിഫ്റ്റ് ആയി രണ്ട് ലക്ഷം രൂപയോ അതില്‍ കൂടുതലോ കാഷായി സ്വീകരിച്ചാല്‍ അതും നിയമ വിരുദ്ധമാണ്.
ആദായനികുതി നിയമം 269 എസ്ടി വകുപ്പ് ലംഘിച്ചാല്‍ സ്വീകരിക്കുന്ന തുകയ്ക്ക് തുല്യമായ തുക പിഴ അടയ്ക്കേണ്ടതായി വരും.
നികുതി നിയമത്തിലെ 271 ഡിഎ വകുപ്പ് അനുസരിച്ചാണിത്. എന്നാല്‍, പണം സ്വീകരിച്ച വ്യക്തിക്ക് അതിന് തക്കതായ കാരണം ബോധിപ്പിക്കാന്‍ സാധിച്ചാല്‍ പിഴ ഈടാക്കുന്നതല്ല. പിഴ ഈടാക്കുന്നത് ജോയിന്റ് കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.
കൃഷിക്കാർക്ക് ഇളവില്ല
സാധാരണഗതിയില്‍ കൃഷിക്കാര്‍ക്ക് അവരുടെ കാര്‍ഷിക വിളകള്‍ വില്ക്കുമ്പോള് പണം കാഷായി വാങ്ങുവാന്‍ സാധിക്കും എന്നായിരുന്നു പൊതുവേയുള്ള അനുമാനം. എന്നാല്‍, കൃഷിക്കാര്‍ക്ക് മാത്രമായി യാതൊരു വിധത്തിലുള്ള ആനുകൂല്യവും പ്രസ്തുത നിയമത്തില്‍ സൂചിപ്പിച്ചിട്ടില്ല. അതിനാല്‍ കാര്‍ഷിക വിളകളുടെ വില്പന സമയത്തുപോലും വില്പനവില രണ്ടു ലക്ഷം രൂപയോ അതിന് മുകളിലോ ആണ് എങ്കില്‍ കാഷായി സ്വീകരിക്കുവാന്‍ പാടില്ല (ബജറ്റ് പ്രസംഗത്തില്‍ കാര്‍ഷിക വിളകളുടെ വില്പനക്ക് ഈ നിയമത്തില്‍ നിന്നും ഒഴിവുണ്ടാവും എന്ന് പ്രഖ്യാപിച്ചിരുന്നു.)
എന്നാല്‍, ബാങ്കില്‍ നിന്നും രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ പണം കാഷായി പിന്‍വലിച്ചാലും 269 എസ്ടി ബാധകമാവില്ല. ഈ ഭേദഗതി 5.4.2017 ല്‍ പ്രാബല്യത്തില്‍ വന്നു. പങ്കു വ്യാപാര സ്ഥാപനങ്ങളില്‍ ഉടമസ്ഥര്‍ക്ക് (പാര്‍ട്ണര്‍മാര്‍ക്ക്) പോലും സ്വന്തം സ്ഥാപനത്തിലേക്ക് രണ്ടു ലക്ഷം രൂപയോ അതില്‍ കൂടുതലോ ഉള്ള പണം കാഷായി നല്കുവാനും സ്വന്തം പണം സ്ഥാപനത്തില്‍ നിന്നും പ്രസ്തുത തുകയ്ക്ക് മുകളിലെങ്കില്‍ പിന്‍വലിക്കുവാനും സാധിക്കില്ല! പൂര്‍വ്വികമായി ലഭിച്ച തുക രണ്ടു ലക്ഷത്തില്‍ കൂടുതല്‍ കാഷായിട്ടാണെങ്കില് സ്വീകരിക്കുവാന്‍ പാടില്ല!
ഇന്ത്യയില്‍ ധാരാളം കള്ളപ്പണം പ്രചാരത്തില്‍ ഉണ്ടെന്നാണ് ഗവണ്മെന്റ് തലത്തില്‍ വിശ്വസിക്കുന്നത്. കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നത് കാഷായിട്ടാണ് എന്നാണ് ധാരണ. കള്ളപ്പണം വിതരണം ചെയ്യുന്നത് ഒരു പരിധിവരെ തടയുവാന്‍ സാധിക്കും എന്നതാണ് ഡിജിറ്റൈസേഷന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രയോജനം. കള്ളപ്പണം തടയുന്നതിനായി 2017 ഏപ്രില്‍ മാസം ഒന്നാം തീയതി മുതല്‍ രണ്ടു ലക്ഷമോ അതിനു മുകളിലോ ഉള്ള എല്ലാ ക്യാഷ് ഇടപാടുകളും അംഗീകൃത മാര്‍ഗത്തിലൂടെ അല്ലാ എങ്കില്‍ നിയമവിരുദ്ധമായി കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
ആദായനികുതി നിയമത്തിൽ 269 എസ്ടി എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് പ്രസ്തുത ഭേദഗതി കൊണ്ടുവന്നത്. പ്രസ്തുത വകുപ്പിലെ പ്രസക്തഭാഗങ്ങള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ "ഒരു പേഴ്സണും രണ്ടു ലക്ഷം രൂപയോ അതില്‍ കൂടുതലോ കാഷായി, ഒരു പേഴ്സന്റെ കൈയ്യില്‍ നിന്നും ഒരേ ദിവസം, ഒറ്റ ഇടപാടിനായോ അല്ലെങ്കില്‍ ഒരു പ്രത്യേക കാര്യത്തിനായോ കൈപ്പറ്റുവാന്‍ പാടില്ല.' പേഴ്സൺ എന്നു പറഞ്ഞാല്‍ വ്യക്തിയോ സ്ഥാപനമോ ട്രസ്റ്റോ സൊസൈറ്റിയോ കമ്പനിയോ കൃഷിക്കാരനോ ആരുമാവാം. ആര്‍ക്കും പ്രത്യേകമായി ഒഴിവില്ല.
എന്നാല്‍, താഴെപ്പറയുന്നവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 1) ഗവണ്മെന്റ് 2) കോഓപ്പറേറ്റീവ് ബാങ്ക് ഉള്‍പ്പെടെയുള്ള എല്ലാ ബാങ്കിംഗ് കമ്പനികളും പോസ്റ്റ് ഓഫീസും ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ആദായനികുതി നിയമത്തിലെ 269 എസ്ടി വകുപ്പ് അനുസരിച്ച് ഗവണ്മെന്റും ബാങ്കുകളും പോസ്റ്റ് ഓഫീസും കോഓപ്പറേറ്റീവ് ബാങ്കും ഒഴികെയുള്ള ഒരു സ്ഥാപനവുമായോ പ്രസ്ഥാനവുമായോ കമ്പനിയുമായോ വ്യക്തിയുമായോ രണ്ട് ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ ഉള്ള ഒരു വിധത്തിലുള്ള പണമിടപാടുകളും കാഷായി 2017 ഏപ്രില്‍ ഒന്നിന് ശേഷം നടത്തുവാന്‍ പാടില്ലാത്തതാണ്. ശിക്ഷ വരുന്നത് പണം കൈപ്പറ്റുന്ന വ്യക്തിക്ക്/ സ്ഥാപനത്തിനായിരിക്കും, ഇവിടെ നികുതിക്ക് വിധേയമായ പണമാണെന്നോ നികുതി ഒഴിവുള്ള പണമാണെന്നോ കാര്‍ഷിക വരുമാനം ആണ് എന്നുള്ളതോ ആയ യാതൊരു വിധ പരിഗണനയും ഉണ്ടായിരിക്കുന്നതല്ല.
269 എസ്ടി വകുപ്പ് മൂന്നു വിധത്തിലുളള പണമിടപാടിനെ പറ്റിയാണു വിവരിക്കുന്നത്. ഒന്നാമതായി പറയുന്നത് ഒരേ ദിവസം തന്നെ ഒരു വ്യക്തിയോ സ്ഥാപനമോ ഒരു വ്യക്തിയുടെ/സ്ഥാപനത്തിന്റെ പക്കല്‍ നിന്നും രണ്ടു ലക്ഷം രൂപയോ അതില്‍ കൂടുതലോ കാഷായി, സ്വീകരിക്കുന്നതിനാണ് വിലക്കുള്ളത്. ഇത് ഉദാഹരണ സഹിതം വ്യക്തമാക്കാം. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് ഒന്നാം തീയതി 1.5 ലക്ഷം രൂപ വിലയ്ക്കുളള സാധനങ്ങള്‍ വിറ്റു. അതേ ഇടപാടുകാര്‍ രണ്ടാം തീയതി ഒരു ലക്ഷം രൂപയുടെ വില്പന കൂടി നടത്തി. രണ്ടാം തീയതിയിലെ ഇടപാട് കഴിഞ്ഞപ്പോള്‍ പ്രസ്തുത വ്യക്തി ആദ്യത്തെ ആള്‍ക്ക് രണ്ടരലക്ഷം രൂപ കൊടുക്കുവാനുണ്ട്. ഇവിടെ രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ കാഷായി നല്കുവാന് പാടില്ല. രണ്ടു ദിവസത്തെ ഇടപാടാണ് എന്നതിന് ഇവിടെ യാതൊരു പ്രസക്തിയും ഇല്ല.
രണ്ടാമതായി സൂചിപ്പിക്കുന്നത് ഇടപാടിന്റെ വലിപ്പത്തെപ്പറ്റിയാണ്. രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഒറ്റ ഇടപാട് നടത്തിയാലും അതിന്റെ പണം രണ്ടു ലക്ഷത്തില്‍ താഴെ മാത്രമേ കാഷായി സ്വീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. ബാക്കി പണം അക്കൗണ്ട് പെയി ചെക്കായോ ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ ബാങ്കില്‍ കൂടി മാത്രമേ നടത്തുവാന്‍ പാടുള്ളൂ. ഇവിടെ തുക ചെറിയ സംഖ്യകളായി പല ദിവസങ്ങളിലായി നല്കുവാന് പാടില്ല. ഉദാഹരണമായി ആശുപത്രിയിലെ രോഗിയുടെ ഓപ്പറേഷന് ചെലവ് മൂന്നു ലക്ഷം രൂപ ആയെന്നിരിക്കട്ടെ ആശുപത്രി അധികൃതര്‍ക്ക് ഈ മൂന്നു ലക്ഷം രൂപയും കാഷായി വാങ്ങിക്കുവാന്‍ സാധിക്കില്ല. രണ്ടു ലക്ഷം രൂപയില്‍ കുറഞ്ഞ തുക കാഷായും ബാക്കിയുള്ളത് ചെക്കുമാര്ഗത്തിലൂടെയോ ഡ്രാഫ്റ്റ് മുഖാന്തിരമോ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെയോ ബാങ്കില്‍ കൂടി മാത്രമേ നടത്തുവാന്‍ സാധിക്കുകയുള്ളൂ.
മൂന്നാമതായി പറയുന്നത് ഒരു പ്രത്യേക ഇടപാട് അല്ലെങ്കില്‍ പ്രത്യേക സംഭവത്തെ പ്രതിപാദിച്ചാണ്. ഒരു പ്രത്യേക ഇടപാടിന് അല്ലെങ്കില്‍ പ്രത്യേക സംഭവത്തിന് വേണ്ടി ഒരു പേഴ്സന്റെ പക്കല്‍നിന്നു രണ്ടു ലക്ഷം രൂപയോ അതില്‍ കൂടുതലോ കാഷായി സ്വീകരിക്കുവാന്‍ സാധിക്കില്ല എന്നതാണ്. ഉദാഹരണം പറഞ്ഞാല്‍ ഒരു വിവാഹ ആഘോഷത്തിന് വേണ്ടി ഇവന്റ് മാനേജ്മെന്റ് കമ്പനിയെ അഞ്ചു ലക്ഷം രൂപ കരാര്‍ തുക ഉറപ്പിച്ച് ഏല്പിക്കുന്നു. ഇവിടെ പ്രസ്തുത കമ്പനിക്ക് ഇതിന്റെ പ്രതിഫലത്തിലേക്ക് രണ്ടു ലക്ഷം രൂപയില്‍ താഴെ മാത്രമേ ക്യാഷായി സ്വീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. ബാക്കിയുള്ള തുക ചെക്ക് / ഡ്രാഫ്റ്റ്/ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ ബാങ്കിലൂടെ മാത്രമേ സ്വീകരിക്കുവാന്‍ പാടുള്ളൂ. മറ്റൊരു ഉദാഹരണം: ഒരു വിവാഹ ആഘോഷത്തില്‍ പങ്കെടുത്ത 300 പേര് വരന് 1000 രൂപ വീതം സംഭാവന ആയി നല്കുന്നു. ഇവിടെ ആകെ തുക മൂന്നു ലക്ഷം രൂപ വരുമെങ്കിലും ഒരു പേഴ്സന്റെ മാത്രം പക്കല്‍ നിന്നല്ലാത്തതിനാല്‍ ഈ നിയമം ബാധകമാവില്ല. എങ്കിലും രണ്ടാമത്തെ ക്ലോസ് അനുസരിച്ച് നിയമലംഘനം ആകും എന്നും കൂടി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്നാല്‍, ഒരാളുടെ പക്കല്‍നിന്നു ഗിഫ്റ്റ് ആയി രണ്ട് ലക്ഷം രൂപയോ അതില്‍ കൂടുതലോ കാഷായി സ്വീകരിച്ചാല്‍ അതും നിയമ വിരുദ്ധമാണ്.
ആദായനികുതി നിയമം 269 എസ്ടി വകുപ്പ് ലംഘിച്ചാല്‍ സ്വീകരിക്കുന്ന തുകയ്ക്ക് തുല്യമായ തുക പിഴ അടയ്ക്കേണ്ടതായി വരും.
നികുതി നിയമത്തിലെ 271 ഡിഎ വകുപ്പ് അനുസരിച്ചാണിത്. എന്നാല്‍, പണം സ്വീകരിച്ച വ്യക്തിക്ക് അതിന് തക്കതായ കാരണം ബോധിപ്പിക്കാന്‍ സാധിച്ചാല്‍ പിഴ ഈടാക്കുന്നതല്ല. പിഴ ഈടാക്കുന്നത് ജോയിന്റ് കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.
കൃഷിക്കാർക്ക് ഇളവില്ല
സാധാരണഗതിയില്‍ കൃഷിക്കാര്‍ക്ക് അവരുടെ കാര്‍ഷിക വിളകള്‍ വില്ക്കുമ്പോള് പണം കാഷായി വാങ്ങുവാന്‍ സാധിക്കും എന്നായിരുന്നു പൊതുവേയുള്ള അനുമാനം. എന്നാല്‍, കൃഷിക്കാര്‍ക്ക് മാത്രമായി യാതൊരു വിധത്തിലുള്ള ആനുകൂല്യവും പ്രസ്തുത നിയമത്തില്‍ സൂചിപ്പിച്ചിട്ടില്ല. അതിനാല്‍ കാര്‍ഷിക വിളകളുടെ വില്പന സമയത്തുപോലും വില്പനവില രണ്ടു ലക്ഷം രൂപയോ അതിന് മുകളിലോ ആണ് എങ്കില്‍ കാഷായി സ്വീകരിക്കുവാന്‍ പാടില്ല (ബജറ്റ് പ്രസംഗത്തില്‍ കാര്‍ഷിക വിളകളുടെ വില്പനക്ക് ഈ നിയമത്തില്‍ നിന്നും ഒഴിവുണ്ടാവും എന്ന് പ്രഖ്യാപിച്ചിരുന്നു.)
എന്നാല്‍, ബാങ്കില്‍ നിന്നും രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ പണം കാഷായി പിന്‍വലിച്ചാലും 269 എസ്ടി ബാധകമാവില്ല. ഈ ഭേദഗതി 5.4.2017 ല്‍ പ്രാബല്യത്തില്‍ വന്നു. പങ്കു വ്യാപാര സ്ഥാപനങ്ങളില്‍ ഉടമസ്ഥര്‍ക്ക് (പാര്‍ട്ണര്‍മാര്‍ക്ക്) പോലും സ്വന്തം സ്ഥാപനത്തിലേക്ക് രണ്ടു ലക്ഷം രൂപയോ അതില്‍ കൂടുതലോ ഉള്ള പണം കാഷായി നല്കുവാനും സ്വന്തം പണം സ്ഥാപനത്തില്‍ നിന്നും പ്രസ്തുത തുകയ്ക്ക് മുകളിലെങ്കില്‍ പിന്‍വലിക്കുവാനും സാധിക്കില്ല! പൂര്‍വ്വികമായി ലഭിച്ച തുക രണ്ടു ലക്ഷത്തില്‍ കൂടുതല്‍ കാഷായിട്ടാണെങ്കില് സ്വീകരിക്കുവാന്‍ പാടില്ല!