ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് തുടർച്ചയായ രണ്ടാം ത്രൈമാസത്തിലും ജീവനക്കാരുടെ എണ്ണം കുറച്ചു. ഡിജിറ്റൽ ഇടപാടുകൾ വർധിച്ചതും പുതിയ ബ്രാഞ്ചുകൾ തുടങ്ങുന്നത് കുറഞ്ഞതുമാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ബാങ്കിനെ പ്രേരിപ്പിച്ചത്. മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിൽ ബാങ്കിലെ ജീവനക്കാരുടെ എണ്ണംഏഴു ശതമാനം (6,096 പേർ) കുറഞ്ഞ് 84,325 ആയി. ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ 90,421 പേരായിരുന്നു അംഗസംഖ്യ. ഡിസംബറിൽ 4,581 പേരെ ബാങ്ക് വെട്ടിക്കുറച്ചിരുന്നു.
രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വലിയ തോതിൽ ഉയർന്ന സാഹചര്യത്തിൽ ശാഖകളിലെ പ്രവർത്തനം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതെന്ന് എച്ച്ഡിഎഫ്സി ബാങ്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ പരേഷ് ശുക്താങ്കർ പറഞ്ഞു. കൂടാതെ നേരത്തെ പ്രതിവർഷം 400 ബ്രാഞ്ചുകൾ പുതുതായി തുടങ്ങിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ശരാശരി 200 ബ്രാഞ്ചുകൾ മാത്രമാണ് തുറക്കാനാകുന്നത്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ഇതും കാരണമായി.
രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വലിയ തോതിൽ ഉയർന്ന സാഹചര്യത്തിൽ ശാഖകളിലെ പ്രവർത്തനം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതെന്ന് എച്ച്ഡിഎഫ്സി ബാങ്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ പരേഷ് ശുക്താങ്കർ പറഞ്ഞു. കൂടാതെ നേരത്തെ പ്രതിവർഷം 400 ബ്രാഞ്ചുകൾ പുതുതായി തുടങ്ങിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ശരാശരി 200 ബ്രാഞ്ചുകൾ മാത്രമാണ് തുറക്കാനാകുന്നത്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ഇതും കാരണമായി.