ന്യൂഡൽഹി: ഐടി ആൻഡ് ഡാറ്റാ സയൻസ് മേഖലയിലുള്ള എൻജിനിയർമാർക്ക് വേണ്ടത്ര കഴിവുകളില്ലെന്ന് പഠനം. രാജ്യത്തെ 95 ശതമാനം എൻജിനിയർമാരും സോഫ്റ്റ്വെയർ ഡെവലപ്മെന്റ് ജോലികൾക്ക് അനുയോജ്യരല്ലെന്നും എംപ്ലോയബിലിറ്റി അസസ്മെന്റ് കമ്പനിയായ ആസ്പൈറിംഗ് മൈൻഡ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 4.77 ശതമാനം പേർ മാത്രമേ കംപ്യൂട്ടർ പ്രോഗ്രാമിംഗിന്റെ യഥാർഥ കാര്യങ്ങൾ മനസിലാക്കിയിട്ടുള്ളൂ.
രാജ്യത്തെ 500 കോളജുകളിലായി 36,000 വിദ്യാർഥികളിൽ നടത്തിയ സർവേയിൽനിന്നാണ് ആസ്പൈറിംഗ് മൈൻഡ്സ് റിപ്പോർട്ട് തയാറാക്കിയത്. ഓട്ടോമേറ്റഡ് മെഷീൻ ലേണിംഗ് സംവിധാനത്തിലൂടെ വിദ്യാർഥികളുടെ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് സ്കിൽ വിലയിരുത്തിയപ്പോൾ മൂന്നിൽ രണ്ടു പേർക്കും കോഡ് എഴുതാൻ പോലും അറിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ 500 കോളജുകളിലായി 36,000 വിദ്യാർഥികളിൽ നടത്തിയ സർവേയിൽനിന്നാണ് ആസ്പൈറിംഗ് മൈൻഡ്സ് റിപ്പോർട്ട് തയാറാക്കിയത്. ഓട്ടോമേറ്റഡ് മെഷീൻ ലേണിംഗ് സംവിധാനത്തിലൂടെ വിദ്യാർഥികളുടെ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് സ്കിൽ വിലയിരുത്തിയപ്പോൾ മൂന്നിൽ രണ്ടു പേർക്കും കോഡ് എഴുതാൻ പോലും അറിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.