ന്യൂഡൽഹി: ഈ വർഷം തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ശരാശരി മഴ നൽകും. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) ഒന്നാംഘട്ട പ്രവചനമാണിത്.
ദീർഘകാല ശരാശരിയുടെ 96 ശതമാനം മഴ ജൂൺ - സെപ്റ്റംബർ കാലയളവിൽ ലഭിക്കുമെന്നാണു പ്രവചനം. അഞ്ചു ശതമാനം ആണു പ്രവചനത്തിൽ പിശകുസാധ്യത. അതായത്, ദീർഘകാല ശരാശരിയുടെ 91 ശതമാനം മുതൽ 101 ശതമാനം വരെയാകാം മഴ. ഐഎംഡി ഡയറക്ടർ ജനറൽ കെ.ജെ. രമേശ് ആണ് പ്രവചനം വിശദീകരിച്ചത്.
കഴിഞ്ഞ വർഷം 106 ശതമാനം മഴ പ്രവചിച്ചെങ്കിലും ലഭിച്ചത് 97 ശതമാനമാണ്. കേരളത്തിലാകട്ടെ കാലവർഷം 34 ശതമാനം കുറവായിരുന്നു. ശരാശരി 203.97 സെന്റിമീറ്റർ മഴ ലഭിച്ച സ്ഥാനത്തു ലഭിച്ചത് 135.23 സെന്റിമീറ്റർ. കാലവർഷമാണ് ഇന്ത്യയുടെ വാർഷികമഴയിൽ 70 ശതമാനം നൽകുന്നത്.
എൽനിനോ പ്രതിഭാസം ജൂലൈ മുതൽ ശക്തമാകുമെന്ന് ഓസ്ട്രേലിയൻ, ജാപ്പനീസ് കാലാവസ്ഥാ ഏജൻസികൾ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അതേപ്പറ്റി അധികം ആശങ്ക പ്രകടിപ്പിക്കുന്നില്ല. എൽനിനോ വർഷങ്ങളിൽ 34 ശതമാനത്തിലും മഴ ശരാശരിക്കൊപ്പം കിട്ടിയിട്ടുണ്ടെന്നു ഡയറക്ടർ ജനറൽ ചൂണ്ടിക്കാട്ടി. ഐഎംഡി കാലാവസ്ഥാ നിർണയത്തിന് ഉപയോഗിക്കുന്ന ഘടകങ്ങൾ ശരാശരി കാലവർഷ സൂചനയാണു നൽകിയത്.
ശരാശരി മഴ ലഭിക്കുമെന്നതു കൃഷിക്കും അതുവഴി സാന്പത്തിക മേഖലയ്ക്കും പ്രത്യാശ പകരുന്നു. കാർഷികോത്പാദനം മെച്ചപ്പെട്ടാൽ ഭക്ഷ്യവിലകളും പൊതുവിലക്കയറ്റവും കുറയും. ഇതു പൊതുവേ സാന്പത്തികവളർച്ചയ്ക്കും സഹായകമാണ്.
ദീർഘകാല ശരാശരിയുടെ 96 ശതമാനം മഴ ജൂൺ - സെപ്റ്റംബർ കാലയളവിൽ ലഭിക്കുമെന്നാണു പ്രവചനം. അഞ്ചു ശതമാനം ആണു പ്രവചനത്തിൽ പിശകുസാധ്യത. അതായത്, ദീർഘകാല ശരാശരിയുടെ 91 ശതമാനം മുതൽ 101 ശതമാനം വരെയാകാം മഴ. ഐഎംഡി ഡയറക്ടർ ജനറൽ കെ.ജെ. രമേശ് ആണ് പ്രവചനം വിശദീകരിച്ചത്.
കഴിഞ്ഞ വർഷം 106 ശതമാനം മഴ പ്രവചിച്ചെങ്കിലും ലഭിച്ചത് 97 ശതമാനമാണ്. കേരളത്തിലാകട്ടെ കാലവർഷം 34 ശതമാനം കുറവായിരുന്നു. ശരാശരി 203.97 സെന്റിമീറ്റർ മഴ ലഭിച്ച സ്ഥാനത്തു ലഭിച്ചത് 135.23 സെന്റിമീറ്റർ. കാലവർഷമാണ് ഇന്ത്യയുടെ വാർഷികമഴയിൽ 70 ശതമാനം നൽകുന്നത്.
എൽനിനോ പ്രതിഭാസം ജൂലൈ മുതൽ ശക്തമാകുമെന്ന് ഓസ്ട്രേലിയൻ, ജാപ്പനീസ് കാലാവസ്ഥാ ഏജൻസികൾ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അതേപ്പറ്റി അധികം ആശങ്ക പ്രകടിപ്പിക്കുന്നില്ല. എൽനിനോ വർഷങ്ങളിൽ 34 ശതമാനത്തിലും മഴ ശരാശരിക്കൊപ്പം കിട്ടിയിട്ടുണ്ടെന്നു ഡയറക്ടർ ജനറൽ ചൂണ്ടിക്കാട്ടി. ഐഎംഡി കാലാവസ്ഥാ നിർണയത്തിന് ഉപയോഗിക്കുന്ന ഘടകങ്ങൾ ശരാശരി കാലവർഷ സൂചനയാണു നൽകിയത്.
ശരാശരി മഴ ലഭിക്കുമെന്നതു കൃഷിക്കും അതുവഴി സാന്പത്തിക മേഖലയ്ക്കും പ്രത്യാശ പകരുന്നു. കാർഷികോത്പാദനം മെച്ചപ്പെട്ടാൽ ഭക്ഷ്യവിലകളും പൊതുവിലക്കയറ്റവും കുറയും. ഇതു പൊതുവേ സാന്പത്തികവളർച്ചയ്ക്കും സഹായകമാണ്.