മുംബൈ: ലയനനടപടികൾക്കായി റിട്ടയർ ചെയ്ത ഓഡിറ്റർ മാരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തിരിച്ചുവിളിക്കുന്നു. ബാങ്കിന്റെ ലോൺ ഉൾപ്പെടെയുള്ള ഇടപാടുകൾ സമാന്തരമായി ഓഡിറ്റ് ചെയ്യാനാണ് ഈ തിരിച്ചുവിളിക്കൽ. കണക്കുകൾ കൃത്യമായിരിക്കാനും തട്ടിപ്പുകൾ ഒഴിവാക്കാനുമാണ് എസ്ബിഐ പുതിയ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്.
വായ്പകൾ വിലയിരുത്തൽ, നിക്ഷേപങ്ങൾ, അംഗീകാര നടപടികൾ, ബിൽ ഇടപാടുകൾ, ഫോറിൻ എക്സ്ചേഞ്ച്, പണമിടപാടുകൾ എന്നിവയെല്ലാം പരിശോധിക്കും.
ബാങ്കിംഗിനെക്കുറിച്ചും ബാങ്കിലെ പ്രവർത്തനങ്ങളെക്കുറിച്ചും വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് വിരമിച്ച ഉദ്യോഗസ്ഥരെ പുതിയ ഉദ്യമത്തിനായി നിയമിക്കുന്നതെന്ന് എസ്ബിഐ മാനേജിംഗ് ഡയറക്ടർ രജ്നിഷ് കുമാർ പറഞ്ഞു.
വായ്പകൾ വിലയിരുത്തൽ, നിക്ഷേപങ്ങൾ, അംഗീകാര നടപടികൾ, ബിൽ ഇടപാടുകൾ, ഫോറിൻ എക്സ്ചേഞ്ച്, പണമിടപാടുകൾ എന്നിവയെല്ലാം പരിശോധിക്കും.
ബാങ്കിംഗിനെക്കുറിച്ചും ബാങ്കിലെ പ്രവർത്തനങ്ങളെക്കുറിച്ചും വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് വിരമിച്ച ഉദ്യോഗസ്ഥരെ പുതിയ ഉദ്യമത്തിനായി നിയമിക്കുന്നതെന്ന് എസ്ബിഐ മാനേജിംഗ് ഡയറക്ടർ രജ്നിഷ് കുമാർ പറഞ്ഞു.