മുംബൈ: ടാറ്റാ ഗ്രൂപ്പ് കന്പനികൾ മറ്റുള്ളവരെ പിഞ്ചെല്ലുകയല്ല, നയിക്കുകയാണു ചെയ്യുക എന്നു ടാറ്റാ ഗ്രൂപ്പിന്റെ പുതിയ മേധാവി എൻ. ചന്ദ്രശേഖരൻ.
ഗ്രൂപ്പിന്റെ മാതൃകന്പനിയായ ടാറ്റാസൺസിന്റെ ചെയർമാനായി സ്ഥാനമേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മേഖലയിലും ടാറ്റാ കന്പനികളെ നേതൃസ്ഥാനത്തെത്തിക്കുമെന്നും ഓഹരി ഉടമകൾക്കു വർധിച്ച ആദായം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂലധനം കുറേക്കൂടി ഫലപ്രദമായി വിനിയോഗിക്കും. ഗ്രൂപ്പിന്റെ കൂട്ടായശേഷി ഒന്നിച്ചുള്ള വളർച്ചയ്ക്കായി സമാഹരിക്കും.
ഗ്രൂപ്പ് ആസ്ഥാനമായ ബോംബെഹൗസിൽ ചെമന്ന ടൈ ധരിച്ചെത്തിയ 53 കാരനായ ചന്ദ്രശേഖരൻ പ്രഥമ ബോർഡ് യോഗത്തിലും സംബന്ധിച്ചു. 150 വർഷമായ ഗ്രൂപ്പിന്റെ പാഴ്സിയല്ലാത്ത പ്രഥമ ചെയർമാൻ ജീവനക്കാർക്ക് ആവേശനിർഭരമായ ഒരു ഇ-മെയിൽ സന്ദേശവും അയച്ചു. പ്രവർത്തിക്കുന്ന സമൂഹങ്ങളിൽ മാറ്റം ഉളവാക്കാൻ കന്പനികൾക്കു കഴിയണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ചന്ദ്രശേഖരൻ ടാറ്റാ സൺസ് സാരഥിയായി പോയ സാഹചര്യത്തിൽ ടാറ്റാ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി രാജേഷ് ഗോപിനാഥൻ സ്ഥാനമേറ്റു.
ഗ്രൂപ്പിന്റെ മാതൃകന്പനിയായ ടാറ്റാസൺസിന്റെ ചെയർമാനായി സ്ഥാനമേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മേഖലയിലും ടാറ്റാ കന്പനികളെ നേതൃസ്ഥാനത്തെത്തിക്കുമെന്നും ഓഹരി ഉടമകൾക്കു വർധിച്ച ആദായം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂലധനം കുറേക്കൂടി ഫലപ്രദമായി വിനിയോഗിക്കും. ഗ്രൂപ്പിന്റെ കൂട്ടായശേഷി ഒന്നിച്ചുള്ള വളർച്ചയ്ക്കായി സമാഹരിക്കും.
ഗ്രൂപ്പ് ആസ്ഥാനമായ ബോംബെഹൗസിൽ ചെമന്ന ടൈ ധരിച്ചെത്തിയ 53 കാരനായ ചന്ദ്രശേഖരൻ പ്രഥമ ബോർഡ് യോഗത്തിലും സംബന്ധിച്ചു. 150 വർഷമായ ഗ്രൂപ്പിന്റെ പാഴ്സിയല്ലാത്ത പ്രഥമ ചെയർമാൻ ജീവനക്കാർക്ക് ആവേശനിർഭരമായ ഒരു ഇ-മെയിൽ സന്ദേശവും അയച്ചു. പ്രവർത്തിക്കുന്ന സമൂഹങ്ങളിൽ മാറ്റം ഉളവാക്കാൻ കന്പനികൾക്കു കഴിയണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ചന്ദ്രശേഖരൻ ടാറ്റാ സൺസ് സാരഥിയായി പോയ സാഹചര്യത്തിൽ ടാറ്റാ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി രാജേഷ് ഗോപിനാഥൻ സ്ഥാനമേറ്റു.