ബംഗളൂരു: ഇന്ത്യയുമായി സഹകരിച്ച് തയാറാക്കുന്ന അഞ്ചാം തലമുറ യുദ്ധ വിമാനം പൂർണമായും പുതിയതായിരിക്കുമെന്ന് റഷ്യ. സുഖോയ് ടി50യുമായി യാതൊരുവിധത്തിലുമുള്ള സാമ്യമുണ്ടാകില്ലെന്ന് റഷ്യയിലെ ഏറ്റവും വലിയ വിമാനനിർമാണക്കമ്പനി റോസ്ടെക് അറിയിച്ചു. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണ് റോസ്ടെക്. 2010ൽ എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരുന്ന കാലത്താണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ പ്രഖ്യാപനം നടന്നത്. പദ്ധതി അല്പം വൈകിയെങ്കിലും ഈ വർഷംതന്നെ വിമാനങ്ങൾ വിതരണം ചെയ്തുതുടങ്ങാനാകുമെന്നാണ് റോസ്ടെകിന്റെ പ്രതീക്ഷ.
അതേസമയം ഇന്ത്യയും റഷ്യയും ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടിട്ടില്ല. പദ്ധതി പുനഃപരിശോധിക്കാനായി എയർ ഫോഴ്സ് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
സുഖോയ് ടി 50യുടെ കോപ്പിയടിയല്ല ഇന്ത്യൻ അഞ്ചാം തലമുറ യുദ്ധ വിമാനം. പുതിയ സാങ്കേതികവിദ്യകൾ കൂടുതൽ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യക്ക് ടി50 വിമാനങ്ങളാണ് വേണ്ടതെങ്കിൽ പുതിയ വിമാനത്തിന്റെ പദ്ധതിയുമായി മുന്നോട്ടുപോവില്ലെന്നും റോസ്ടെക് അറിയിച്ചു.
അതേസമയം ഇന്ത്യയും റഷ്യയും ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടിട്ടില്ല. പദ്ധതി പുനഃപരിശോധിക്കാനായി എയർ ഫോഴ്സ് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
സുഖോയ് ടി 50യുടെ കോപ്പിയടിയല്ല ഇന്ത്യൻ അഞ്ചാം തലമുറ യുദ്ധ വിമാനം. പുതിയ സാങ്കേതികവിദ്യകൾ കൂടുതൽ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യക്ക് ടി50 വിമാനങ്ങളാണ് വേണ്ടതെങ്കിൽ പുതിയ വിമാനത്തിന്റെ പദ്ധതിയുമായി മുന്നോട്ടുപോവില്ലെന്നും റോസ്ടെക് അറിയിച്ചു.