ചെന്നൈ: "വിഐപി' രോഗിയായി വന്നതുമൂലം അപ്പോളോ ആശുപത്രിയുടെ ലാഭത്തിൽ കുത്തനെ ഇടിവ്. പരേതയായ മുൻമുഖ്യമന്ത്രി ജെ.ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു സെപ്റ്റംബർ അവസാനം മുതൽ. തന്മൂലം ആശുപത്രിയിൽ മറ്റു രോഗികൾ വരുന്നതു കുറഞ്ഞു.
അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഒക്ടോബർ-ഡിസംബർ ത്രൈമാസത്തെ റിസൾട്ടിലാണ് ഈ വിശദീകരണം. ജയലളിത ഉണ്ടായിരുന്നതുമൂലം കനത്ത സുരക്ഷ ഏർപ്പെടുത്തിയത് കുറേപ്പേരെ അകറ്റിനിർത്തി. നവംബറിലെ കറൻസി റദ്ദാക്കലും രോഗികളുടെ വരവ് കുറച്ചു.
2015 സെപ്റ്റംബറിൽ ശരാശരി 969 ബെഡിൽ രോഗികൾ ഉണ്ടായിരുന്നത് ഈ സെപ്റ്റംബറിൽ 906 ആയി താണു. ഒക്ടോബർ-ഡിസംബറിൽ വീണ്ടും 40 ബെഡ്കൂടി കാലിയായി.
അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഒക്ടോബർ-ഡിസംബർ ത്രൈമാസത്തെ റിസൾട്ടിലാണ് ഈ വിശദീകരണം. ജയലളിത ഉണ്ടായിരുന്നതുമൂലം കനത്ത സുരക്ഷ ഏർപ്പെടുത്തിയത് കുറേപ്പേരെ അകറ്റിനിർത്തി. നവംബറിലെ കറൻസി റദ്ദാക്കലും രോഗികളുടെ വരവ് കുറച്ചു.
2015 സെപ്റ്റംബറിൽ ശരാശരി 969 ബെഡിൽ രോഗികൾ ഉണ്ടായിരുന്നത് ഈ സെപ്റ്റംബറിൽ 906 ആയി താണു. ഒക്ടോബർ-ഡിസംബറിൽ വീണ്ടും 40 ബെഡ്കൂടി കാലിയായി.