തൃശൂർ: സംസ്ഥാനത്ത് ഇറച്ചിക്കോഴി കച്ചവടത്തിൽ വൻ നികുതിവെട്ടിപ്പുണ്ടെന്ന് ആരോപണം. വിവരാവകാശ നിയമമനുസരിച്ചു ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ നേർക്കാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതിയാണ് ആരോപണം ഉന്നയിച്ചത്. സ്ഥിതിവിവരക്കണക്കുകൾ സഹിതം നേർക്കാഴ്ച ധനമന്ത്രി തോമസ് ഐസക്കിനും വിജിലൻസ് ഡയറക്ടർക്കും പരാതി നല്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് 141.79 കോടി രൂപയാണു കോഴിനികുതിയായി പിരിച്ചെടുത്തത്. ഇതിൽ 57.42 കോടി രൂപ അന്യസംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവന്ന കോഴിക്കു ചെക്ക്പോസ്റ്റുകളിൽനിന്നു പിരിഞ്ഞ തുകയാണ്. വ്യാപാരികളിൽനിന്നായി 55.44 കോടി രൂപ നികുതിയായി പിരിച്ചു. വൻകിട കോഴി ഫാമുകളിൽനിന്നു ലഭിച്ച നികുതി 16.87 കോടി രൂപയാണ്. ഇതിൽ കേരളത്തിലെ ഏറ്റവും വലിയ കോഴിഫാം ഉടമയുടെ ആറു ഫാമുകളിൽനിന്നായി 15.67 കോടി രൂപ നികുതിയായി ലഭിച്ചു. ഒരു കോടി രൂപ മാത്രമാണ് ഇതര കോഴിക്കർഷകരിൽനിന്നും ഫാമുകളിൽനിന്നും നികുതിയായി ലഭിച്ചതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
എന്നാൽ, കോഴിക്കോട് ജില്ലയിൽ കോഴിഫാമുകളിൽനിന്ന് ഒരു രൂപപോലും നികുതിയായി ലഭിച്ചിട്ടില്ലെന്നാണു വാണിജ്യനികുതി വകുപ്പിന്റെ കണക്കുകൾ പറയുന്നത്. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ വർഷം കോഴിനികുതിയായി സംസ്ഥാന സർക്കാരിനു പിരിഞ്ഞുകിട്ടിയത് 53.22 ലക്ഷം രൂപയാണ്. പത്തനംതിട്ട ജില്ലയിൽനിന്നു ലഭിച്ച കോഴിനികുതി വെറും 4.12 ലക്ഷം രൂപ.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോഴിനികുതി പിരിഞ്ഞുകിട്ടിയതു വാളയാർ ചെക്ക്പോസ്റ്റ് നിലകൊള്ളുന്ന പാലക്കാട് ജില്ലയിൽനിന്നാണ്. ചെക്ക്പോസ്റ്റിലൂടെ പിരിച്ചെടുത്ത 38.28 കോടി രൂപയും കോഴിഫാമുകളിൽനിന്നു ലഭിച്ച 23.59 ലക്ഷം രൂപയും വ്യാപാരികളിൽനിന്നു കിട്ടിയ 48.02 കോടി രൂപയും അടക്കം 98.95 കോടി രൂപ. ധാരാളം കോഴിക്കർഷകരും ഫാമുകളുമുള്ള തൃശൂർ ജില്ലയാണു രണ്ടാം സ്ഥാനത്ത്. 19.66 കോടി രൂപ തൃശൂർ ജില്ലയിൽനിന്നു നികുതിയായി ലഭിച്ചു.
കോഴിക്കു നൂറു രൂപ തറവില കണക്കാക്കി 14.5 ശതമാനം നികുതിയാണു വാണിജ്യനികുതി വകുപ്പ് ഈടാക്കുന്നത്. പത്തു ലക്ഷം രൂപവരെ വാർഷിക വിറ്റുവരവുള്ള ഫാമുകളെയും കച്ചവടക്കാരെയും കോഴിനികുതി അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവർക്കു കോഴി വിൽക്കുന്നവരിൽനിന്നു നികുതി ഈടാക്കുന്ന രീതിയാണു നിലവിലുള്ളത്.
യഥാർഥ വിലയേക്കാൾ വില കുറച്ചുകാണിച്ചു നികുതിവെട്ടിപ്പു നടത്തിയെന്ന് ആരോപിച്ചു സംസ്ഥാനത്തെ വൻകിട ഫാമിനെതിരേ വാണിജ്യനികുതി വകുപ്പ് ഭീമമായ നികുതിയും പിഴയും ചുമത്തിയിരുന്നു. എന്നാൽ, ഹൈക്കോടതി അതു റദ്ദാക്കി. വാണിജ്യനികുതി ഇന്റലിജൻസ് വിഭാഗം പുനരന്വേഷണം നടത്തുന്നുമുണ്ട്.
വൻതോതിൽ നികുതിയടച്ച തൃശൂരിലെ വൻകിട കോഴിഫാമുകളെ പീഡിപ്പിക്കുന്ന വാണിജ്യനികുതി അധികാരികൾക്കെതിരേ നടപടിയെടുക്കണമെന്നും നേർക്കാഴ്ച സെക്രട്ടറി പി.ബി. സതീഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് 141.79 കോടി രൂപയാണു കോഴിനികുതിയായി പിരിച്ചെടുത്തത്. ഇതിൽ 57.42 കോടി രൂപ അന്യസംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവന്ന കോഴിക്കു ചെക്ക്പോസ്റ്റുകളിൽനിന്നു പിരിഞ്ഞ തുകയാണ്. വ്യാപാരികളിൽനിന്നായി 55.44 കോടി രൂപ നികുതിയായി പിരിച്ചു. വൻകിട കോഴി ഫാമുകളിൽനിന്നു ലഭിച്ച നികുതി 16.87 കോടി രൂപയാണ്. ഇതിൽ കേരളത്തിലെ ഏറ്റവും വലിയ കോഴിഫാം ഉടമയുടെ ആറു ഫാമുകളിൽനിന്നായി 15.67 കോടി രൂപ നികുതിയായി ലഭിച്ചു. ഒരു കോടി രൂപ മാത്രമാണ് ഇതര കോഴിക്കർഷകരിൽനിന്നും ഫാമുകളിൽനിന്നും നികുതിയായി ലഭിച്ചതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
എന്നാൽ, കോഴിക്കോട് ജില്ലയിൽ കോഴിഫാമുകളിൽനിന്ന് ഒരു രൂപപോലും നികുതിയായി ലഭിച്ചിട്ടില്ലെന്നാണു വാണിജ്യനികുതി വകുപ്പിന്റെ കണക്കുകൾ പറയുന്നത്. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ വർഷം കോഴിനികുതിയായി സംസ്ഥാന സർക്കാരിനു പിരിഞ്ഞുകിട്ടിയത് 53.22 ലക്ഷം രൂപയാണ്. പത്തനംതിട്ട ജില്ലയിൽനിന്നു ലഭിച്ച കോഴിനികുതി വെറും 4.12 ലക്ഷം രൂപ.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോഴിനികുതി പിരിഞ്ഞുകിട്ടിയതു വാളയാർ ചെക്ക്പോസ്റ്റ് നിലകൊള്ളുന്ന പാലക്കാട് ജില്ലയിൽനിന്നാണ്. ചെക്ക്പോസ്റ്റിലൂടെ പിരിച്ചെടുത്ത 38.28 കോടി രൂപയും കോഴിഫാമുകളിൽനിന്നു ലഭിച്ച 23.59 ലക്ഷം രൂപയും വ്യാപാരികളിൽനിന്നു കിട്ടിയ 48.02 കോടി രൂപയും അടക്കം 98.95 കോടി രൂപ. ധാരാളം കോഴിക്കർഷകരും ഫാമുകളുമുള്ള തൃശൂർ ജില്ലയാണു രണ്ടാം സ്ഥാനത്ത്. 19.66 കോടി രൂപ തൃശൂർ ജില്ലയിൽനിന്നു നികുതിയായി ലഭിച്ചു.
കോഴിക്കു നൂറു രൂപ തറവില കണക്കാക്കി 14.5 ശതമാനം നികുതിയാണു വാണിജ്യനികുതി വകുപ്പ് ഈടാക്കുന്നത്. പത്തു ലക്ഷം രൂപവരെ വാർഷിക വിറ്റുവരവുള്ള ഫാമുകളെയും കച്ചവടക്കാരെയും കോഴിനികുതി അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവർക്കു കോഴി വിൽക്കുന്നവരിൽനിന്നു നികുതി ഈടാക്കുന്ന രീതിയാണു നിലവിലുള്ളത്.
യഥാർഥ വിലയേക്കാൾ വില കുറച്ചുകാണിച്ചു നികുതിവെട്ടിപ്പു നടത്തിയെന്ന് ആരോപിച്ചു സംസ്ഥാനത്തെ വൻകിട ഫാമിനെതിരേ വാണിജ്യനികുതി വകുപ്പ് ഭീമമായ നികുതിയും പിഴയും ചുമത്തിയിരുന്നു. എന്നാൽ, ഹൈക്കോടതി അതു റദ്ദാക്കി. വാണിജ്യനികുതി ഇന്റലിജൻസ് വിഭാഗം പുനരന്വേഷണം നടത്തുന്നുമുണ്ട്.
വൻതോതിൽ നികുതിയടച്ച തൃശൂരിലെ വൻകിട കോഴിഫാമുകളെ പീഡിപ്പിക്കുന്ന വാണിജ്യനികുതി അധികാരികൾക്കെതിരേ നടപടിയെടുക്കണമെന്നും നേർക്കാഴ്ച സെക്രട്ടറി പി.ബി. സതീഷ് ആവശ്യപ്പെട്ടിട്ടുണ്ട്.