കൊച്ചി: മൂന്നു വർഷംകൊണ്ട് കേരളത്തിലെ ഭവനവായ്പകളിൽ 25 ശതമാനത്തിന്റെ വളർച്ച ലക്ഷ്യമിടുന്നതായി സ്വകാര്യമേഖലാ ഭവനവായ്പാ കന്പനി ഡിഎച്ച്എഫ്എൽ. നടപ്പു സാന്പത്തികവർഷത്തിലെ ആദ്യ ഒൻപതു മാസ കാലയളവിൽ ഡിഎച്ച്എഫ്എൽ കേരളത്തിലെ വായ്പാ വിതരണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹർഷിൽ മേത്ത പത്രസമ്മേളനത്തിൽ പറഞ്ഞു.
ഡിഎച്ച്എഫ്എലിന്റെ ഭവന വായ്പകളിൽ 22 ശതമാനവും ദക്ഷിണമേഖലയിൽനിന്നാണെന്നും കൊച്ചിയിലെ ഭവനവായ്പാ വിതരണത്തിൽ 30 ശതമാനത്തിന്റെ വളർച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2016 ഡിസംബറിൽ അവസാനിച്ച പാദത്തിൽ സ്ഥാപനം 31.67ശതമാനം വളർച്ചയോടെ 244.77 കോടി രൂപയുടെ അറ്റാദായം നേടിയതായും അദ്ദേഗഹം കൂട്ടിച്ചേർത്തു.
ഡിഎച്ച്എഫ്എലിന്റെ ഭവന വായ്പകളിൽ 22 ശതമാനവും ദക്ഷിണമേഖലയിൽനിന്നാണെന്നും കൊച്ചിയിലെ ഭവനവായ്പാ വിതരണത്തിൽ 30 ശതമാനത്തിന്റെ വളർച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2016 ഡിസംബറിൽ അവസാനിച്ച പാദത്തിൽ സ്ഥാപനം 31.67ശതമാനം വളർച്ചയോടെ 244.77 കോടി രൂപയുടെ അറ്റാദായം നേടിയതായും അദ്ദേഗഹം കൂട്ടിച്ചേർത്തു.