കോഴിക്കോട്: ലോകോത്തര നിലവാരത്തിൽ കോഴിക്കോട് മാവൂരിനടുത്ത് തയാറാകുന്ന എംവിആർ കാൻസർ ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച രാജ്യത്തിനു സമർപ്പിക്കുമെന്ന് എംവിആർ സിസിആർഐ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 15.5 ഏക്കർ കാന്പസിൽ 350 കോടി രൂപ മുതൽമുടക്കിലാണ് ആറു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ആശുപത്രി സമുച്ചയം തയാറാകുന്നത്. 18 മുതൽ ഒപി വിഭാഗം പ്രവർത്തനം ആരംഭിക്കുന്ന ആശുപത്രി ഏപ്രിൽ ഒന്നു മുതൽ പൂർണമായും സജ്ജമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. ആശുപത്രിയിലെ 30 ശതമാനം സൗകര്യങ്ങൾ പാവപ്പെട്ട കാൻസർ രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിനായി മാറ്റിവയ്ക്കും.
കാലിക്കട്ട് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ ഉദ്യമമായ കാൻസർ ആൻഡ് അലൈഡ് എയ്ൽമെന്റ്സ് റിസർച്ച്(കെയർ) ഫൗണ്ടേഷന്റെ യൂണിറ്റായാണ് ആശുപത്രി പ്രവർത്തിക്കുക. എല്ലാത്തരം ആളുകൾക്കും താങ്ങാൻ കഴിയുന്ന നിരക്കിൽ അത്യാധുനിക ചികിത്സാസൗകര്യം ഉണ്ടാകും. അമേരിക്കയിലെ കെന്നഡി കാൻസർ സെന്ററിന്റെ നിലവാരത്തിലേക്ക് ഘട്ടംഘട്ടമായി ആശുപത്രിയെയും ഗവേഷണസ്ഥാപനത്തെയും ഉയർത്തിക്കൊണ്ടുവരുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സയോടൊപ്പം ഓങ്കോളജിയിൽ ഗവേഷണത്തിനുള്ള സംവിധാനങ്ങളും ഇവിടെയുണ്ടാകും. സംസ്ഥാനത്തെന്പാടുമുള്ള സഹകരണ ആശുപത്രികളുമായി സഹകരിച്ച് പഞ്ചായത്ത് തലത്തിലുള്ള രോഗികൾക്കുപോലും ചികിത്സ ലഭിക്കുന്നതിനായി ടെലിമെഡിസിൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായും മെഡിക്കൽ മേധാവി ഡോ. നാരായണൻകുട്ടി വാര്യർ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് നാലിനു നടക്കുന്ന ഉദ്ഘാടനചടങ്ങിൽ രാഷ്്ട്രീയ- സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ആശുപത്രി ഡയറക്ടർമാരും, സെക്രട്ടറി ടി.വി. വേലായുധനും വാർത്താസമ്മേളനത്തിൽ പങ്കെ ടുത്തു.
കാലിക്കട്ട് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ ഉദ്യമമായ കാൻസർ ആൻഡ് അലൈഡ് എയ്ൽമെന്റ്സ് റിസർച്ച്(കെയർ) ഫൗണ്ടേഷന്റെ യൂണിറ്റായാണ് ആശുപത്രി പ്രവർത്തിക്കുക. എല്ലാത്തരം ആളുകൾക്കും താങ്ങാൻ കഴിയുന്ന നിരക്കിൽ അത്യാധുനിക ചികിത്സാസൗകര്യം ഉണ്ടാകും. അമേരിക്കയിലെ കെന്നഡി കാൻസർ സെന്ററിന്റെ നിലവാരത്തിലേക്ക് ഘട്ടംഘട്ടമായി ആശുപത്രിയെയും ഗവേഷണസ്ഥാപനത്തെയും ഉയർത്തിക്കൊണ്ടുവരുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സയോടൊപ്പം ഓങ്കോളജിയിൽ ഗവേഷണത്തിനുള്ള സംവിധാനങ്ങളും ഇവിടെയുണ്ടാകും. സംസ്ഥാനത്തെന്പാടുമുള്ള സഹകരണ ആശുപത്രികളുമായി സഹകരിച്ച് പഞ്ചായത്ത് തലത്തിലുള്ള രോഗികൾക്കുപോലും ചികിത്സ ലഭിക്കുന്നതിനായി ടെലിമെഡിസിൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായും മെഡിക്കൽ മേധാവി ഡോ. നാരായണൻകുട്ടി വാര്യർ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് നാലിനു നടക്കുന്ന ഉദ്ഘാടനചടങ്ങിൽ രാഷ്്ട്രീയ- സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ആശുപത്രി ഡയറക്ടർമാരും, സെക്രട്ടറി ടി.വി. വേലായുധനും വാർത്താസമ്മേളനത്തിൽ പങ്കെ ടുത്തു.