ന്യൂയോർക്ക്: കറൻസി നിരോധനത്തെത്തുടർന്ന് ഇന്ത്യയുടെ വളർച്ചത്തോത് കുറഞ്ഞു. എങ്കിലും ചൈനയേക്കാൾ വേഗമാണ് ഇന്ത്യൻ വളർച്ച. ലോകബാങ്കിന്റേതാണ് ഈ വിലയിരുത്തൽ.
കറൻസി പിൻവലിക്കലിനു ശേഷമുള്ള ആദ്യത്തെ വിലയിരുത്തലിലാണ് ലോകബാങ്ക് 2016-17 ലെ വളർച്ച താഴ്ത്തിക്കുറിച്ചത്. നേരത്തേ 7.6 ശതമാനം വളർച്ച കണക്കാക്കിയത് ഇപ്പോൾ ഏഴുശതമാനമായി കുറച്ചു. കേന്ദ്രഗവണ്മെന്റിന്റെ ചീഫ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) കറൻസി പ്രശ്നം പരിഗണിക്കാതെ വളർച്ചത്തോത് 7.6 ൽ നിന്ന് 7.1 ശതമാനമായി കുറച്ചിരുന്നു. മറ്റ് ഏജൻസികളും തോത് കുറയ്ക്കുകയാണ്.
ചൈന 6.9 ശതമാനം വളർച്ചയേ പ്രതീക്ഷിക്കുന്നുള്ളൂ. അതിനാൽ ഏറ്റവും ഉയർന്ന വളർച്ചത്തോതുള്ള വികസ്വരരാജ്യമാകും ഇന്ത്യ.
കറൻസി റദ്ദാക്കൽ ബാങ്കുകളിൽ പണലഭ്യത കൂട്ടുകയും പലിശനിരക്ക് കുറയ്ക്കുകയും ചെയ്യും എന്നു ലോകബാങ്ക് വിലയിരുത്തി. കുറഞ്ഞ പലിശ സാന്പത്തിക പ്രവർത്തനങ്ങൾക്കു ഗതിവേഗം നൽകും.
അതേസമയം പകരം കറൻസി എത്തിക്കുന്നതിലെ പ്രശ്നങ്ങൾ വളർച്ചയ്ക്കു പ്രതിബന്ധമാകും. അതു നികുതിവരുമാനത്തിലും പ്രശ്നമുണ്ടാക്കും. മറ്റു സാന്പത്തിക പരിഷ്കാരങ്ങൾക്കും ഭീഷണിയാണ്. വ്യക്തികളും ബിസിനസുകാരും ചെലവുകൾ കുറച്ചു.
ഇന്ത്യയോടൊപ്പം നേപ്പാളും ഭൂട്ടാനും സാന്പത്തികരംഗത്തു വെല്ലുവിളി നേരിടും. ഇന്ത്യ അടുത്തവർഷം 7.6-ഉം അതിനടുത്തവർഷം 7.8 ഉം ശതമാനം വളർച്ച നേടുമെന്നാണു ലോകബാങ്ക് കണക്കാക്കുന്നത്.
രാജ്യത്ത് സ്വകാര്യ മൂലധന നിക്ഷേപം കുറയുകയാണെന്നു ബാങ്ക് ചൂണ്ടിക്കാട്ടി. 2011 മുതലുള്ള അവസ്ഥയാണിത്. പൊതുമേഖലയിലെ മൂലധനനിക്ഷേപം സ്വകാര്യമേഖലയിലെ കുറവ് നികത്താൻ പര്യാപ്തമായിട്ടില്ലെന്നും ബാങ്ക് കരുതുന്നു.
കറൻസി പിൻവലിക്കലിനു ശേഷമുള്ള ആദ്യത്തെ വിലയിരുത്തലിലാണ് ലോകബാങ്ക് 2016-17 ലെ വളർച്ച താഴ്ത്തിക്കുറിച്ചത്. നേരത്തേ 7.6 ശതമാനം വളർച്ച കണക്കാക്കിയത് ഇപ്പോൾ ഏഴുശതമാനമായി കുറച്ചു. കേന്ദ്രഗവണ്മെന്റിന്റെ ചീഫ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) കറൻസി പ്രശ്നം പരിഗണിക്കാതെ വളർച്ചത്തോത് 7.6 ൽ നിന്ന് 7.1 ശതമാനമായി കുറച്ചിരുന്നു. മറ്റ് ഏജൻസികളും തോത് കുറയ്ക്കുകയാണ്.
ചൈന 6.9 ശതമാനം വളർച്ചയേ പ്രതീക്ഷിക്കുന്നുള്ളൂ. അതിനാൽ ഏറ്റവും ഉയർന്ന വളർച്ചത്തോതുള്ള വികസ്വരരാജ്യമാകും ഇന്ത്യ.
കറൻസി റദ്ദാക്കൽ ബാങ്കുകളിൽ പണലഭ്യത കൂട്ടുകയും പലിശനിരക്ക് കുറയ്ക്കുകയും ചെയ്യും എന്നു ലോകബാങ്ക് വിലയിരുത്തി. കുറഞ്ഞ പലിശ സാന്പത്തിക പ്രവർത്തനങ്ങൾക്കു ഗതിവേഗം നൽകും.
അതേസമയം പകരം കറൻസി എത്തിക്കുന്നതിലെ പ്രശ്നങ്ങൾ വളർച്ചയ്ക്കു പ്രതിബന്ധമാകും. അതു നികുതിവരുമാനത്തിലും പ്രശ്നമുണ്ടാക്കും. മറ്റു സാന്പത്തിക പരിഷ്കാരങ്ങൾക്കും ഭീഷണിയാണ്. വ്യക്തികളും ബിസിനസുകാരും ചെലവുകൾ കുറച്ചു.
ഇന്ത്യയോടൊപ്പം നേപ്പാളും ഭൂട്ടാനും സാന്പത്തികരംഗത്തു വെല്ലുവിളി നേരിടും. ഇന്ത്യ അടുത്തവർഷം 7.6-ഉം അതിനടുത്തവർഷം 7.8 ഉം ശതമാനം വളർച്ച നേടുമെന്നാണു ലോകബാങ്ക് കണക്കാക്കുന്നത്.
രാജ്യത്ത് സ്വകാര്യ മൂലധന നിക്ഷേപം കുറയുകയാണെന്നു ബാങ്ക് ചൂണ്ടിക്കാട്ടി. 2011 മുതലുള്ള അവസ്ഥയാണിത്. പൊതുമേഖലയിലെ മൂലധനനിക്ഷേപം സ്വകാര്യമേഖലയിലെ കുറവ് നികത്താൻ പര്യാപ്തമായിട്ടില്ലെന്നും ബാങ്ക് കരുതുന്നു.