||വിപണി വിശേഷം / കെ.ബി. ഉദയഭാനു||
കൊച്ചി: ഏലക്ക വില പുതിയ ഉയരങ്ങളിലേക്ക്, വരൾച്ച ഹൈറേഞ്ചിലെ തോട്ടങ്ങളിൽ നിന്ന് ഉത്പാദകരെ പിൻതിരിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കുരുമുളകിനെയും ബാധിച്ചു. ജാതിക്ക കയറ്റുമതിയിൽ വൻ കുതിച്ചു ചാട്ടം. കാപ്പി കയറ്റുമതിയിൽ ദക്ഷിണേന്ത്യൻ തിളങ്ങി. സ്വർണ വിലയിൽ മുന്നേറ്റം, വരൾച്ച ഏലക്ക ഉൽപാദനത്തെ കാര്യമായി തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യവസായ മേഖല.
ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും വരും മാസങ്ങളിൽ ഏലത്തിനായി പരക്കം പായുമോ? വരൾച്ച സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കുമെന്ന ഭീതിയിലാണ് ഉത്പാദകരും. പകൽ താപനില ഉയരുന്നത് കണക്കിലെടുത്താൽ അടുത്ത മാസം വിളവെടുപ്പു രംഗം തളർച്ചയിൽ അകപ്പെടാം. ഇപ്പോഴത്തെ നിലയ്ക്കു മുന്നാം റൗണ്ട് വിളവെടുപ്പ് പുർത്തിയാകുന്നതോടെ കർഷകർ രംഗത്ത് നിന്ന് ഒരു ചുവടു പിൻതിരിയാനും ഇടയുണ്ട്.
2015-16 കാലയളവിൽ 30,000 ടണ്‍ ഏലക്ക ഉത്പാദിപ്പിച്ച സ്ഥാനത്ത് നടപ്പ് സീസണിൽ വിളവു പകുതിയിൽ ഒതുങ്ങുമോയെന്ന ആശങ്കയും ഇതിനിടയിൽ തല ഉയർത്തി. ആഭ്യന്തര വിദേശ ഡിമാണ്ട് വിലയിരുത്തിയാൽ വരും മാസങ്ങളിൽ ഏലക്ക 2000 ലേക്ക് ഉയരുമോയെന്ന് ഉറ്റുനോക്കുകയാണ് ഉത്പാദകർ.
കയറ്റുമതി മേഖലയ്ക്കു തന്നെ പ്രതിവർഷം 5000 ടണ്‍ ഏലക്ക ആവശ്യമുണ്ട്. ആഭ്യന്തര തലത്തിലും ഏലത്തിന് ശക്തമായ ഡിമാണ്ടു പ്രതീക്ഷിക്കാം. മാർച്ചിൽ കിലോ 724 രൂപയിൽ കൈമാറ്റം നടന്ന ഏലക്ക കഴിഞ്ഞവാരം 1649 രൂപയായി ഉയർന്നു. പത്തു മാസത്തിനിടയിൽ ഒരു കിലോ ഏലത്തിനു 925 രൂപ വർധിച്ചു. ശരാശരി ഇനങ്ങൾക്കു പോയവാരം ലഭിച്ച ഉയർന്ന വില 1413 രൂപ. ഒൗഷധ വ്യവസായികളെയും കറി മസാല യുണിറ്റുകളെയും ഏലക്ക ക്ഷാമം കാര്യമായി ബാധിക്കുമെന്നതിനാൽ അവർ ഇറക്കുമതിയിലേക്കു തിരിയാനും ഇടയുണ്ട്.
മഴയുടെ അഭാവം കുരുമുളകു മണികളുടെ വലിപ്പ ക്കുറവിനു ഇടയാക്കി. മഴ കുറഞ്ഞത് മുലം പല തോട്ടങ്ങളിലും മുളകിന് വേണ്ടത്ര മുഴുപ്പു ലഭിച്ചില്ലെന്നാണ് ഒരു വിഭാഗം കർഷകരുടെ പക്ഷം. കയറ്റുമതി വിപണിയിൽ പ്രിയമേറിയ വലിപ്പം കൂടിയ മുളക് ഉത്പാദനം കാലാവസ്ഥ മാറ്റം മുലം ചുരുങ്ങും. ഹൈറേഞ്ചിൽ വിളവെടുപ്പ് ഇനിയും ഉൗർജിതമായിട്ടില്ല. തെക്കൻ കേരളത്തിൽ വിളവെടുപ്പു പുരോഗമിക്കുന്നു. ദക്ഷിണേന്ത്യയിൽ ഉത്പാദനം ചുരുങ്ങുമെന്നാണ് കാർഷിക മേഖലയുടെ വിലയിരുത്തലെങ്കിലും ഉത്പാദനത്തിൽ വൻ ഇടിവിന് സംഭവിക്കില്ലെന്ന നിലപാടിലാണ് വ്യാപാര സമുഹം.
അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വിപണിയിലേക്ക് യു എസ്, യുറോപ്യൻ രാജ്യങ്ങൾ തിരിച്ചെത്തിയെങ്കിലും പുതിയ കച്ചവടങ്ങൾ ഉറപ്പിച്ചതായി സൂചനയില്ല. ഇന്ത്യൻ കയറ്റുമതിക്കാർ യുറോപ്യൻ ഷിപ്പ്മെന്റിനു ടണ്ണിന് 10,425 ഡോളറും യു എസ് കയറ്റുമതിക്ക് 10,675 ഡോളറിനും ക്വട്ടേഷൻ ഇറക്കി. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 68,900 രൂപയിലാണ്.
കാപ്പി കയറ്റുമതിയിൽ റെക്കോർഡ് നേട്ടം. മികച്ച കാലാവസ്ഥ കാപ്പി ഉത്പാദനം ഉയർത്തി. മൊത്തം 3.6 ലക്ഷം ടണ്‍ കാപ്പി കഴിഞ്ഞ വർഷം കയറ്റുമതി നടത്തി. കാപ്പി കയറ്റുമതി 17 ശതമാനവുംകയറ്റുമതി വരുമാനം രൂപ അടിസ്ഥാനത്തിൽ എട്ടു ശതമാനം ഉയർന്നു. ഇന്ത്യൻ കാപ്പി ഏറ്റവും കൂടുതൽ കയറ്റുമതി നടത്തിയത് ഇറ്റലി, ജർമ്മനി, റഷ്യ, ബജൽജിയം എന്നി രാജ്യങ്ങളിലേക്കാണ്.
ജാതിക്കയും ജാതിപത്രിയും കയറ്റുമതി മേഖലയിൽ പോയവർഷം ശ്രദ്ധിക്കപ്പെട്ടു. ആഭ്യന്തര മാർക്കറ്റിലും വിദേശ രാജ്യങ്ങളിലും ഇന്ത്യൻ ജാതിക്കയ്ക്ക് പ്രിയമേറി. ജാതിക്ക കയറ്റുമതിയിൽ 80 ശതമാനം വളർച്ച കൈവരിച്ചപ്പോൾ കയറ്റുമതി വരുമാനം 69 ശതമാനം കഴിഞ്ഞ വർഷം ഉയർന്നു. മികച്ചയിനം ജാതിക്ക കിലോ 225-245 രൂപയ്ക്കും ജാതിപത്രി 450-850 രൂപയിലുമാണ്.
നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. മാസാരംഭ ഡിമാണ്ടിനിടയിൽ വെളിച്ചെണ്ണ വില ഉയർത്താൻ മില്ലുകാർ നീക്കം നടത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. പ്രാദേശിക തലത്തിൽ വെളിച്ചെണ്ണയ്ക്ക് ആവശ്യം ഉയർന്നെങ്കിലും വെളിച്ചെണ്ണ 10,900 ലും കൊപ്ര 7325 ലും സ്റ്റെഡിയാണ്.
ടോക്കോം എക്സ്ചേഞ്ചിൽ കഴിഞ്ഞമാസം കിലോ 291 യെൻ വരെ ഉയർന്ന റബറിപ്പോൾ 267 യെന്നിലേക്കു നീങ്ങി. വിനിമയ വിപണിയിൽ യുഎസ് ഡോളറിന് മുന്നിൽ യെന്നും യുവാനും കരുത്തു തിരിച്ചുപിടിക്കാൻ നടത്തിയ നീക്കം ഓപ്പറേറ്റർമാരെ റബറിൽ നിന്ന് പിൻതിരിപ്പിച്ചു. ഉത്സവ അവധി ദിനങ്ങൾക്ക് ശേഷം സംസ്ഥാനത്തു ടാപ്പിങ് പുനരാരംഭിച്ചു. നാലാം ഗ്രേഡ് 13,600 ൽ നിന്ന് 14,000 വരെ ഉയർന്ന ശേഷം ശനിയാഴ്ച്ച 13,800 ലാണ്.
ആഭരണ വിപണികളിൽ സ്വർണ വില പവന് 21,160 ൽ നിന്ന് 21,360 രൂപയായി, ന്യുയോർക്കിൽ ഒരുട്രോയ് ഒൗണ്‍സ് സ്വർണം 1150 ഡോളറിൽ നിന്ന് 1184 വരെ കയറി. വാരാന്ത്യം വില 1173 ഡോളറിലാണ്. 1195-1210 ഡോളറിലെ പ്രതിരോധം ഈവാരം ഭേദിക്കാനായില്ലെങ്കിൽ സ്വർണ വില വീണ്ടും താഴ്ന്ന തലങ്ങളിലേക്കു നീങ്ങാം.
കൊച്ചി: ഏലക്ക വില പുതിയ ഉയരങ്ങളിലേക്ക്, വരൾച്ച ഹൈറേഞ്ചിലെ തോട്ടങ്ങളിൽ നിന്ന് ഉത്പാദകരെ പിൻതിരിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കുരുമുളകിനെയും ബാധിച്ചു. ജാതിക്ക കയറ്റുമതിയിൽ വൻ കുതിച്ചു ചാട്ടം. കാപ്പി കയറ്റുമതിയിൽ ദക്ഷിണേന്ത്യൻ തിളങ്ങി. സ്വർണ വിലയിൽ മുന്നേറ്റം, വരൾച്ച ഏലക്ക ഉൽപാദനത്തെ കാര്യമായി തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യവസായ മേഖല.
ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും വരും മാസങ്ങളിൽ ഏലത്തിനായി പരക്കം പായുമോ? വരൾച്ച സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കുമെന്ന ഭീതിയിലാണ് ഉത്പാദകരും. പകൽ താപനില ഉയരുന്നത് കണക്കിലെടുത്താൽ അടുത്ത മാസം വിളവെടുപ്പു രംഗം തളർച്ചയിൽ അകപ്പെടാം. ഇപ്പോഴത്തെ നിലയ്ക്കു മുന്നാം റൗണ്ട് വിളവെടുപ്പ് പുർത്തിയാകുന്നതോടെ കർഷകർ രംഗത്ത് നിന്ന് ഒരു ചുവടു പിൻതിരിയാനും ഇടയുണ്ട്.
2015-16 കാലയളവിൽ 30,000 ടണ്‍ ഏലക്ക ഉത്പാദിപ്പിച്ച സ്ഥാനത്ത് നടപ്പ് സീസണിൽ വിളവു പകുതിയിൽ ഒതുങ്ങുമോയെന്ന ആശങ്കയും ഇതിനിടയിൽ തല ഉയർത്തി. ആഭ്യന്തര വിദേശ ഡിമാണ്ട് വിലയിരുത്തിയാൽ വരും മാസങ്ങളിൽ ഏലക്ക 2000 ലേക്ക് ഉയരുമോയെന്ന് ഉറ്റുനോക്കുകയാണ് ഉത്പാദകർ.
കയറ്റുമതി മേഖലയ്ക്കു തന്നെ പ്രതിവർഷം 5000 ടണ്‍ ഏലക്ക ആവശ്യമുണ്ട്. ആഭ്യന്തര തലത്തിലും ഏലത്തിന് ശക്തമായ ഡിമാണ്ടു പ്രതീക്ഷിക്കാം. മാർച്ചിൽ കിലോ 724 രൂപയിൽ കൈമാറ്റം നടന്ന ഏലക്ക കഴിഞ്ഞവാരം 1649 രൂപയായി ഉയർന്നു. പത്തു മാസത്തിനിടയിൽ ഒരു കിലോ ഏലത്തിനു 925 രൂപ വർധിച്ചു. ശരാശരി ഇനങ്ങൾക്കു പോയവാരം ലഭിച്ച ഉയർന്ന വില 1413 രൂപ. ഒൗഷധ വ്യവസായികളെയും കറി മസാല യുണിറ്റുകളെയും ഏലക്ക ക്ഷാമം കാര്യമായി ബാധിക്കുമെന്നതിനാൽ അവർ ഇറക്കുമതിയിലേക്കു തിരിയാനും ഇടയുണ്ട്.
മഴയുടെ അഭാവം കുരുമുളകു മണികളുടെ വലിപ്പ ക്കുറവിനു ഇടയാക്കി. മഴ കുറഞ്ഞത് മുലം പല തോട്ടങ്ങളിലും മുളകിന് വേണ്ടത്ര മുഴുപ്പു ലഭിച്ചില്ലെന്നാണ് ഒരു വിഭാഗം കർഷകരുടെ പക്ഷം. കയറ്റുമതി വിപണിയിൽ പ്രിയമേറിയ വലിപ്പം കൂടിയ മുളക് ഉത്പാദനം കാലാവസ്ഥ മാറ്റം മുലം ചുരുങ്ങും. ഹൈറേഞ്ചിൽ വിളവെടുപ്പ് ഇനിയും ഉൗർജിതമായിട്ടില്ല. തെക്കൻ കേരളത്തിൽ വിളവെടുപ്പു പുരോഗമിക്കുന്നു. ദക്ഷിണേന്ത്യയിൽ ഉത്പാദനം ചുരുങ്ങുമെന്നാണ് കാർഷിക മേഖലയുടെ വിലയിരുത്തലെങ്കിലും ഉത്പാദനത്തിൽ വൻ ഇടിവിന് സംഭവിക്കില്ലെന്ന നിലപാടിലാണ് വ്യാപാര സമുഹം.
അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വിപണിയിലേക്ക് യു എസ്, യുറോപ്യൻ രാജ്യങ്ങൾ തിരിച്ചെത്തിയെങ്കിലും പുതിയ കച്ചവടങ്ങൾ ഉറപ്പിച്ചതായി സൂചനയില്ല. ഇന്ത്യൻ കയറ്റുമതിക്കാർ യുറോപ്യൻ ഷിപ്പ്മെന്റിനു ടണ്ണിന് 10,425 ഡോളറും യു എസ് കയറ്റുമതിക്ക് 10,675 ഡോളറിനും ക്വട്ടേഷൻ ഇറക്കി. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 68,900 രൂപയിലാണ്.
കാപ്പി കയറ്റുമതിയിൽ റെക്കോർഡ് നേട്ടം. മികച്ച കാലാവസ്ഥ കാപ്പി ഉത്പാദനം ഉയർത്തി. മൊത്തം 3.6 ലക്ഷം ടണ്‍ കാപ്പി കഴിഞ്ഞ വർഷം കയറ്റുമതി നടത്തി. കാപ്പി കയറ്റുമതി 17 ശതമാനവുംകയറ്റുമതി വരുമാനം രൂപ അടിസ്ഥാനത്തിൽ എട്ടു ശതമാനം ഉയർന്നു. ഇന്ത്യൻ കാപ്പി ഏറ്റവും കൂടുതൽ കയറ്റുമതി നടത്തിയത് ഇറ്റലി, ജർമ്മനി, റഷ്യ, ബജൽജിയം എന്നി രാജ്യങ്ങളിലേക്കാണ്.
ജാതിക്കയും ജാതിപത്രിയും കയറ്റുമതി മേഖലയിൽ പോയവർഷം ശ്രദ്ധിക്കപ്പെട്ടു. ആഭ്യന്തര മാർക്കറ്റിലും വിദേശ രാജ്യങ്ങളിലും ഇന്ത്യൻ ജാതിക്കയ്ക്ക് പ്രിയമേറി. ജാതിക്ക കയറ്റുമതിയിൽ 80 ശതമാനം വളർച്ച കൈവരിച്ചപ്പോൾ കയറ്റുമതി വരുമാനം 69 ശതമാനം കഴിഞ്ഞ വർഷം ഉയർന്നു. മികച്ചയിനം ജാതിക്ക കിലോ 225-245 രൂപയ്ക്കും ജാതിപത്രി 450-850 രൂപയിലുമാണ്.
നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. മാസാരംഭ ഡിമാണ്ടിനിടയിൽ വെളിച്ചെണ്ണ വില ഉയർത്താൻ മില്ലുകാർ നീക്കം നടത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. പ്രാദേശിക തലത്തിൽ വെളിച്ചെണ്ണയ്ക്ക് ആവശ്യം ഉയർന്നെങ്കിലും വെളിച്ചെണ്ണ 10,900 ലും കൊപ്ര 7325 ലും സ്റ്റെഡിയാണ്.
ടോക്കോം എക്സ്ചേഞ്ചിൽ കഴിഞ്ഞമാസം കിലോ 291 യെൻ വരെ ഉയർന്ന റബറിപ്പോൾ 267 യെന്നിലേക്കു നീങ്ങി. വിനിമയ വിപണിയിൽ യുഎസ് ഡോളറിന് മുന്നിൽ യെന്നും യുവാനും കരുത്തു തിരിച്ചുപിടിക്കാൻ നടത്തിയ നീക്കം ഓപ്പറേറ്റർമാരെ റബറിൽ നിന്ന് പിൻതിരിപ്പിച്ചു. ഉത്സവ അവധി ദിനങ്ങൾക്ക് ശേഷം സംസ്ഥാനത്തു ടാപ്പിങ് പുനരാരംഭിച്ചു. നാലാം ഗ്രേഡ് 13,600 ൽ നിന്ന് 14,000 വരെ ഉയർന്ന ശേഷം ശനിയാഴ്ച്ച 13,800 ലാണ്.
ആഭരണ വിപണികളിൽ സ്വർണ വില പവന് 21,160 ൽ നിന്ന് 21,360 രൂപയായി, ന്യുയോർക്കിൽ ഒരുട്രോയ് ഒൗണ്‍സ് സ്വർണം 1150 ഡോളറിൽ നിന്ന് 1184 വരെ കയറി. വാരാന്ത്യം വില 1173 ഡോളറിലാണ്. 1195-1210 ഡോളറിലെ പ്രതിരോധം ഈവാരം ഭേദിക്കാനായില്ലെങ്കിൽ സ്വർണ വില വീണ്ടും താഴ്ന്ന തലങ്ങളിലേക്കു നീങ്ങാം.