||നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്||
1-4-2017 മുതൽ ചരക്ക് സേവനനികുതി പ്രാബല്യത്തിൽ വരുന്നതിനു വേണ്ട ി കേന്ദ്രസർക്കാർ വളരെയധികം പരിശ്രമിച്ചിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഏറ്റവും വലിയ സാന്പത്തിക പരിഷ്ക്കാരമാണ് ചരക്ക് സേവനനികുതി. പക്ഷേ അതു നടപ്പാക്കൽ നീണ്ടു പോകും എന്നാണ് സൂചന. ചരക്ക് സേവനനികുതിയെക്കുറിച്ച് വളരെയധികം പ്രതീക്ഷകൾ പൊതുജനങ്ങൾക്കുണ്ട ്. പക്ഷേ അവയിൽ ഏതൊക്കെ സഫലമാകുമെന്ന് പരിശോധിക്കാം.
||ഒരു രാജ്യം - ഒരു നികുതി ||
ചരക്ക് സേവനനികുതിയെപ്പറ്റി മുന്പുണ്ടായിരുന്ന ഒരു വാക്യമാണ് ‘ഒരു രാജ്യം - ഒരു നികുതി’ എന്നത്. എന്നാൽ നിലവിൽ ഒരു നികുതിക്ക് പകരം മൂന്ന് നികുതിയാണു വരുക. സംസ്ഥാന ജിഎസ്ടി, കേന്ദ്ര ജിഎസ്ടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി എന്നി
ങ്ങനെ.
ഭരണകാര്യങ്ങളിലും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ അഭിപ്രായ ഭിന്നത നിലനില്ക്കുകയാണ്. കൂടാതെ എല്ലാ പരോക്ഷനികുതികളും ചരക്ക്-സേവനനികുതിയുടെ പ്രവേശനത്തോടെ ഇല്ലാതാവുന്നില്ല. ബേസിക് കസ്റ്റംസ് ഡ്യൂട്ടി, ഇലക്ട്രിസിറ്റി ഡ്യൂട്ടി, സ്റ്റാന്പ് ഡ്യൂട്ടി മുതലായവ നിലനില്ക്കും. ആൽക്കഹോൾ, പെട്രോളിയം ഉല്പന്നങ്ങൾ, പുകയില എന്നിവയുടെ നികുതി ചരക്കു സേവനനികുതിയിൽ ഉൾപ്പെടില്ല. അതിനാൽ ‘ഒരു രാജ്യം- ഒരേ നികുതി’ എന്നു പറയുന്നതായിരിക്കും കൂടുതൽ ഉചിതം.
||മാസം തോറുമുള്ള റിട്ടേണുകൾ ||
ചരക്കു സേവനനികുതിക്കു വേണ്ട ി മാത്രം പ്രതിവർഷം ചുരുങ്ങിയത് 39 റിട്ടേണുകൾ നല്കേണ്ടതായിട്ടുണ്ട ്. എല്ലാ മാസവും മൂന്നു റിട്ടേണുകളും ഒരു ആന്വൽ റിട്ടേണും എല്ലാ നികുതിദായകരും ഫയൽ ചെയ്യേണ്ടതുണ്ട ്. ബിസിനസ്സിനന്റെപ്രത്യേകതകൾ അനുസരിച്ച് റിട്ടേണുകളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകും.
അക്കൗണ്ട ിംഗ് ജോലികൾ ലഘൂകരിക്കാമോ?
ചരക്ക് സേവനനികുതിയുടെ അവിർഭാവത്തോടു കൂടി അക്കൗണ്ടിംഗ് ജോലികൾ വർദ്ധിക്കും. കൂടാതെ ഇലക്ട്രോണിക്കായി മാത്രമേ റിട്ടേണുകളും സ്റ്റേറ്റ്മെന്റുകളും ഫയൽ ചെയ്യുവാൻ സാധിക്കുകയുള്ളൂ. ചെറിയ കച്ചവടക്കാർക്കും ഗ്രാമീണമേഖലയിലെ വ്യാപാരികൾക്കും ഇത് ബുദ്ധിമുട്ടുണ്ട ാക്കും. വ്യാപാരികൾ ഡിജിറ്റൽ ഒപ്പ് കൈകാര്യം ചെയ്യുവാൻ ശീലിക്കണം.
||എന്നു നിലവിൽ വരും? ||
കഴിഞ്ഞ പാർലമെന്റ് സെക്ഷൻ മുഴുവനും കറൻസി അസാധുവാക്കലിനന്റെലേബലിൽ ബഹളത്തിൽ കഴിഞ്ഞുപോയതിനാൽ പ്രധാനപ്പെട്ട നിയമങ്ങൾ ഒന്നും പാസ്സാക്കുവാൻ സാധിച്ചില്ല.
പഴയ തർക്കങ്ങളുടെ പരിഹാരം, ഭരണനിർവഹണം, സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരങ്ങൾ മുതലായ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഇവയെല്ലാം പരിഹരിച്ചു കഴിഞ്ഞതിനുശേഷം മാത്രമേ പ്രാബല്യത്തിലാകുന്ന തീയതി പ്രഖ്യാപിക്കുവാൻ കഴിയുകയുള്ളൂ.
||വിലകൾ കുറയുമോ അതോ വർധിക്കുമോ?||
എല്ലാ സാധനങ്ങളുടെയും വിലകളിൽ കുറവുണ്ടാകും എന്നായിരുന്നു പൊതുജനങ്ങൾക്കുണ്ടായിരുന്ന ധാരണ. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയാകുവാൻ വഴിയില്ല.
സേവനങ്ങൾക്ക് നിലവിൽ 15% നികുതിയുള്ളത് ചരക്കുസേവനനികുതി പ്രാബല്യത്തിൽ വരുന്നതോടുകൂടി ഇത് 18% ആയി വർധിക്കും. എന്നാൽ നിലവിൽ എക്സൈസ് തീരുവ അടക്കേണ്ട സാധനങ്ങൾക്ക് അതിന് പുറമേ വില്പനസമയത്തുള്ള നികുതിയും കൂടി വരുന്നതിനാൽ അങ്ങനെയുള്ള വസ്തുക്കൾക്ക് വില കുറയുവാൻ സാധ്യതയുണ്ട ്.
||വിറ്റുവരവ് 20 ലക്ഷം രൂപയിൽ താഴെയുള്ള വ്യാപാരികൾ ||
വാർഷിക വിറ്റുവരവ് 20 ലക്ഷം രൂപയിൽ താഴെയാണ് വരുന്നതെങ്കിൽ ചരക്ക് സേവനനികുതിയുടെ രജിസ്ട്രേഷനന്റെപരിധിയിൽ വരില്ല എന്നതാണ് പൊതുവേയുള്ള ഒരു ധാരണ. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല. ഇന്റർസ്റ്റേറ്റ് വ്യാപാരം നടത്തുന്ന വ്യാപാരികൾ രജിസ്ട്രേഷൻ നിർബ്ബന്ധമായും എടുക്കണം. കാഷ്വൽ ബിസിനസ്സുകൾ, താത്കാലിക കച്ചവടക്കാർ എന്നിവർക്കും രജിസ്ട്രേഷൻ ആവശ്യമാണ്. നോണ് റസിഡന്റ് ആയിട്ടുള്ള വ്യാപാരികൾ ചെറിയ വിറ്റുവരവിനു പോലും രജിസ്ട്രേഷൻ എടുക്കേണ്ടതായിട്ടുണ്ട ്.
റിവേഴ്സ് ചാർജ് മെക്കാനിസം വഴി നികുതി അടയ്ക്കേണ്ടി വരുന്ന നികുതിദായകർ നിർബന്ധമായും രജിസ്ട്രേഷൻ എടുക്കണം. സ്രോതസ്സിൽ നികുതി പിടിക്കേണ്ടി വരുന്ന വ്യാപാരികൾക്കു രജിസ്ട്രേഷൻ നിർബന്ധമാണ്.
||50 ലക്ഷം രൂപവരെ വിറ്റുവരവുള്ള വ്യാപാരികൾക്ക് കോന്പൗണ്ട ിംഗ് സൗകര്യം||
ഇന്റർസ്റ്റേറ്റ് വ്യാപാരം ചെയ്യുന്ന വ്യാപാരികൾക്ക് അവരുടേത് എത്ര ചെറിയ ഇടപാട് ആണെങ്കിലും, കോന്പൗണ്ട ിംഗ് സ്കീമിൽ ചേരുവാൻ സാധിക്കില്ല.
ചരക്ക് സേവനനികുതിയുടെ ആവിർഭാവത്തോടുകൂടി നികുതിക്ക് മുകളിലുള്ള നികുതി ഇല്ലാതാകുന്ന സാധനങ്ങളുടെ മേൽ ഈടാക്കിയ നികുതിക്ക്, വ്യാപാരിക്ക് ക്രെഡിറ്റ് എടുക്കാവുന്നതിനാൽ മൂല്യവർദ്ധനവിനന്റെനികുതി മാത്രമേ വ്യാപാരിയുടെ പക്കൽ നിന്നും ചിലവാകുന്നുള്ളൂ. അതായത് നികുതിക്ക് മുകളിൽ നികുതി മൂലമുണ്ടാകുന്ന കാസ്കേഡിംഗ് ഇഫക്ട് വ്യാപാരമേഖലയിൽനിന്നും അപ്രത്യക്ഷമാകും. ഇത് സാധനങ്ങളുടെ വിലക്കുറവിലേക്ക് നയിക്കും എന്നാണ് പൊതുവെ കരുതപ്പെടുന്നത്.
1-4-2017 മുതൽ ചരക്ക് സേവനനികുതി പ്രാബല്യത്തിൽ വരുന്നതിനു വേണ്ട ി കേന്ദ്രസർക്കാർ വളരെയധികം പരിശ്രമിച്ചിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഏറ്റവും വലിയ സാന്പത്തിക പരിഷ്ക്കാരമാണ് ചരക്ക് സേവനനികുതി. പക്ഷേ അതു നടപ്പാക്കൽ നീണ്ടു പോകും എന്നാണ് സൂചന. ചരക്ക് സേവനനികുതിയെക്കുറിച്ച് വളരെയധികം പ്രതീക്ഷകൾ പൊതുജനങ്ങൾക്കുണ്ട ്. പക്ഷേ അവയിൽ ഏതൊക്കെ സഫലമാകുമെന്ന് പരിശോധിക്കാം.
||ഒരു രാജ്യം - ഒരു നികുതി ||
ചരക്ക് സേവനനികുതിയെപ്പറ്റി മുന്പുണ്ടായിരുന്ന ഒരു വാക്യമാണ് ‘ഒരു രാജ്യം - ഒരു നികുതി’ എന്നത്. എന്നാൽ നിലവിൽ ഒരു നികുതിക്ക് പകരം മൂന്ന് നികുതിയാണു വരുക. സംസ്ഥാന ജിഎസ്ടി, കേന്ദ്ര ജിഎസ്ടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി എന്നി
ങ്ങനെ.
ഭരണകാര്യങ്ങളിലും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ അഭിപ്രായ ഭിന്നത നിലനില്ക്കുകയാണ്. കൂടാതെ എല്ലാ പരോക്ഷനികുതികളും ചരക്ക്-സേവനനികുതിയുടെ പ്രവേശനത്തോടെ ഇല്ലാതാവുന്നില്ല. ബേസിക് കസ്റ്റംസ് ഡ്യൂട്ടി, ഇലക്ട്രിസിറ്റി ഡ്യൂട്ടി, സ്റ്റാന്പ് ഡ്യൂട്ടി മുതലായവ നിലനില്ക്കും. ആൽക്കഹോൾ, പെട്രോളിയം ഉല്പന്നങ്ങൾ, പുകയില എന്നിവയുടെ നികുതി ചരക്കു സേവനനികുതിയിൽ ഉൾപ്പെടില്ല. അതിനാൽ ‘ഒരു രാജ്യം- ഒരേ നികുതി’ എന്നു പറയുന്നതായിരിക്കും കൂടുതൽ ഉചിതം.
||മാസം തോറുമുള്ള റിട്ടേണുകൾ ||
ചരക്കു സേവനനികുതിക്കു വേണ്ട ി മാത്രം പ്രതിവർഷം ചുരുങ്ങിയത് 39 റിട്ടേണുകൾ നല്കേണ്ടതായിട്ടുണ്ട ്. എല്ലാ മാസവും മൂന്നു റിട്ടേണുകളും ഒരു ആന്വൽ റിട്ടേണും എല്ലാ നികുതിദായകരും ഫയൽ ചെയ്യേണ്ടതുണ്ട ്. ബിസിനസ്സിനന്റെപ്രത്യേകതകൾ അനുസരിച്ച് റിട്ടേണുകളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകും.
അക്കൗണ്ട ിംഗ് ജോലികൾ ലഘൂകരിക്കാമോ?
ചരക്ക് സേവനനികുതിയുടെ അവിർഭാവത്തോടു കൂടി അക്കൗണ്ടിംഗ് ജോലികൾ വർദ്ധിക്കും. കൂടാതെ ഇലക്ട്രോണിക്കായി മാത്രമേ റിട്ടേണുകളും സ്റ്റേറ്റ്മെന്റുകളും ഫയൽ ചെയ്യുവാൻ സാധിക്കുകയുള്ളൂ. ചെറിയ കച്ചവടക്കാർക്കും ഗ്രാമീണമേഖലയിലെ വ്യാപാരികൾക്കും ഇത് ബുദ്ധിമുട്ടുണ്ട ാക്കും. വ്യാപാരികൾ ഡിജിറ്റൽ ഒപ്പ് കൈകാര്യം ചെയ്യുവാൻ ശീലിക്കണം.
||എന്നു നിലവിൽ വരും? ||
കഴിഞ്ഞ പാർലമെന്റ് സെക്ഷൻ മുഴുവനും കറൻസി അസാധുവാക്കലിനന്റെലേബലിൽ ബഹളത്തിൽ കഴിഞ്ഞുപോയതിനാൽ പ്രധാനപ്പെട്ട നിയമങ്ങൾ ഒന്നും പാസ്സാക്കുവാൻ സാധിച്ചില്ല.
പഴയ തർക്കങ്ങളുടെ പരിഹാരം, ഭരണനിർവഹണം, സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരങ്ങൾ മുതലായ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഇവയെല്ലാം പരിഹരിച്ചു കഴിഞ്ഞതിനുശേഷം മാത്രമേ പ്രാബല്യത്തിലാകുന്ന തീയതി പ്രഖ്യാപിക്കുവാൻ കഴിയുകയുള്ളൂ.
||വിലകൾ കുറയുമോ അതോ വർധിക്കുമോ?||
എല്ലാ സാധനങ്ങളുടെയും വിലകളിൽ കുറവുണ്ടാകും എന്നായിരുന്നു പൊതുജനങ്ങൾക്കുണ്ടായിരുന്ന ധാരണ. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയാകുവാൻ വഴിയില്ല.
സേവനങ്ങൾക്ക് നിലവിൽ 15% നികുതിയുള്ളത് ചരക്കുസേവനനികുതി പ്രാബല്യത്തിൽ വരുന്നതോടുകൂടി ഇത് 18% ആയി വർധിക്കും. എന്നാൽ നിലവിൽ എക്സൈസ് തീരുവ അടക്കേണ്ട സാധനങ്ങൾക്ക് അതിന് പുറമേ വില്പനസമയത്തുള്ള നികുതിയും കൂടി വരുന്നതിനാൽ അങ്ങനെയുള്ള വസ്തുക്കൾക്ക് വില കുറയുവാൻ സാധ്യതയുണ്ട ്.
||വിറ്റുവരവ് 20 ലക്ഷം രൂപയിൽ താഴെയുള്ള വ്യാപാരികൾ ||
വാർഷിക വിറ്റുവരവ് 20 ലക്ഷം രൂപയിൽ താഴെയാണ് വരുന്നതെങ്കിൽ ചരക്ക് സേവനനികുതിയുടെ രജിസ്ട്രേഷനന്റെപരിധിയിൽ വരില്ല എന്നതാണ് പൊതുവേയുള്ള ഒരു ധാരണ. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല. ഇന്റർസ്റ്റേറ്റ് വ്യാപാരം നടത്തുന്ന വ്യാപാരികൾ രജിസ്ട്രേഷൻ നിർബ്ബന്ധമായും എടുക്കണം. കാഷ്വൽ ബിസിനസ്സുകൾ, താത്കാലിക കച്ചവടക്കാർ എന്നിവർക്കും രജിസ്ട്രേഷൻ ആവശ്യമാണ്. നോണ് റസിഡന്റ് ആയിട്ടുള്ള വ്യാപാരികൾ ചെറിയ വിറ്റുവരവിനു പോലും രജിസ്ട്രേഷൻ എടുക്കേണ്ടതായിട്ടുണ്ട ്.
റിവേഴ്സ് ചാർജ് മെക്കാനിസം വഴി നികുതി അടയ്ക്കേണ്ടി വരുന്ന നികുതിദായകർ നിർബന്ധമായും രജിസ്ട്രേഷൻ എടുക്കണം. സ്രോതസ്സിൽ നികുതി പിടിക്കേണ്ടി വരുന്ന വ്യാപാരികൾക്കു രജിസ്ട്രേഷൻ നിർബന്ധമാണ്.
||50 ലക്ഷം രൂപവരെ വിറ്റുവരവുള്ള വ്യാപാരികൾക്ക് കോന്പൗണ്ട ിംഗ് സൗകര്യം||
ഇന്റർസ്റ്റേറ്റ് വ്യാപാരം ചെയ്യുന്ന വ്യാപാരികൾക്ക് അവരുടേത് എത്ര ചെറിയ ഇടപാട് ആണെങ്കിലും, കോന്പൗണ്ട ിംഗ് സ്കീമിൽ ചേരുവാൻ സാധിക്കില്ല.
ചരക്ക് സേവനനികുതിയുടെ ആവിർഭാവത്തോടുകൂടി നികുതിക്ക് മുകളിലുള്ള നികുതി ഇല്ലാതാകുന്ന സാധനങ്ങളുടെ മേൽ ഈടാക്കിയ നികുതിക്ക്, വ്യാപാരിക്ക് ക്രെഡിറ്റ് എടുക്കാവുന്നതിനാൽ മൂല്യവർദ്ധനവിനന്റെനികുതി മാത്രമേ വ്യാപാരിയുടെ പക്കൽ നിന്നും ചിലവാകുന്നുള്ളൂ. അതായത് നികുതിക്ക് മുകളിൽ നികുതി മൂലമുണ്ടാകുന്ന കാസ്കേഡിംഗ് ഇഫക്ട് വ്യാപാരമേഖലയിൽനിന്നും അപ്രത്യക്ഷമാകും. ഇത് സാധനങ്ങളുടെ വിലക്കുറവിലേക്ക് നയിക്കും എന്നാണ് പൊതുവെ കരുതപ്പെടുന്നത്.