തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറായി നിയമിതയായ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ.സിസ തോമസിനു നേരെ പ്രതിഷേധം. എസ്എഫ്ഐയും ജീവനക്കാരുടെ സംഘടനയുമാണ് സിസ തോമസിനെതിരെ പ്രതിഷേധിച്ചത്. അനധികൃത വിസി പുറത്തുപോകുക എന്നാവിശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സിസ തോമസിന്റെ വാഹനം സർവകലാശാലയ്ക്കു മുന്നിൽ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞെങ്കിലും പോലീസ് ഇടപെട്ട് കാമ്പസിനുള്ളിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവനക്കാർ സംഘടിച്ചെത്തി പ്രതിഷേധിച്ചതോടെ വാഹനം നിർത്തി കാൽനടയായാണ് സിസ തോമസ് ഓഫീസിലേക്ക് പ്രവേശിച്ചത്. വൈസ് ചാൻസല റുടെ അധിക ചുമതലയാണ് ഗവർണർ തന്നെ ഏൽപ്പിച്ചതെന്നും അത് താൻ നിർവഹിക്കുമെന്നും സിസ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
സാങ്കേതിക സർവകലാശാലാ വിസിയുടെ ചുമതലയിൽ സർക്കാർ നിർദേശിച്ച രണ്ടു പേരുകളും തള്ളിയാണു ഗവർണർ സിസ തോമസിന് താൽക്കാലിക ചുമതല നൽകിയത്. സാങ്കേതിക സർവകലാശാലാ വിസിയുടെ ചുമതല സർക്കാർ ശിപാർശയനുസരിച്ചു നൽകണമെന്നു സാങ്കേതിക സർവകലാശാല ചട്ടത്തിൽ പറയു ന്നുണ്ട്. വൈസ് ചാൻസലർ സ്ഥാനത്തുനിന്നു സുപ്രീം കോടതി അയോഗ്യയാക്കിയ ഡോ.എം.എസ്. രാജശ്രീക്കു പകരമാണു ഡോ. സിസ തോമസിനു ചുമതല ന ൽകി ചാൻസലർ ഉത്തരവിറക്കിയത്.
സിസയ്ക്കു നിലവിലുള്ള ചുമതലകൾ തുടരും. ഡിജിറ്റൽ സർവകലാശാലാ വിസി ഡോ.സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാലയുടെ ചുമതല നൽക ണമെന്നായിരുന്നു സർക്കാർ ആദ്യം ശിപാർശ ചെയ്തത്. എന്നാൽ സജിയുടെ വിസി നിയമനം ചോദ്യം ചെയ്യപ്പെട്ടതിനാൽ ചുമതല നൽകാൻ സാധിക്കില്ലെന്നു ഗവർണർ നിലപാടെടുത്തു. തുടർന്ന് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്ക് ചുമതല നൽകണമെന്നു സർക്കാർ ശിപാർശ നൽകി.
യുജിസി ചട്ടമനുസരിച്ച് അക്കാദമിക് രംഗത്തുള്ളവർക്കു മാത്രമേ വിസിയുടെ ചുമതല നൽകാൻ സാധിക്കൂവെന്നും പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ ഒ ട്ടേറെ അധികചുമതലകൾ വഹിക്കുന്നുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി. കാർഷിക സർവകലാശാലാ വിസിയുടെ ചുമതലയും ഇവർ വഹിക്കുന്നുണ്ട്.
പകരം മറ്റ് ആരെയും സർക്കാർ ശിപാർശ ചെയ്യാത്ത സാഹചര്യത്തിൽ സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള സീനിയർ പ്രഫസർമാരുടെ പട്ടിക രാ ജ്ഭവൻ ആവശ്യപ്പെട്ടെങ്കിലും നൽകാൻ സാങ്കേതിക വിദ്യാഭ്യാസ അധികൃതർ തയാറായില്ല. ഇതിനാൽ സർവകലാശാലയിൽ സർട്ടിഫിക്കറ്റുകളിൽ ഒപ്പു വയ്ക്കാൻ പോലും കഴിയാത്ത പ്രതിസന്ധി രൂപപ്പെട്ടിരുന്നു.
ഗവണ്മെന്റ് എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽമാർക്ക് സ്ഥാനക്കയറ്റം നൽകിയാണ് സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ തസ്തികയിൽ നിയമി ക്കുന്നത്. സിഇടിയിൽ നിന്ന് എംടെക്കും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് പിഎച്ച്ഡിയും നേടിയ സിസ തോമസിന് 31 വർഷത്തെ അധ്യാപന പരിചയമുണ്ട്.
സിസ തോമസിന്റെ വാഹനം സർവകലാശാലയ്ക്കു മുന്നിൽ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞെങ്കിലും പോലീസ് ഇടപെട്ട് കാമ്പസിനുള്ളിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവനക്കാർ സംഘടിച്ചെത്തി പ്രതിഷേധിച്ചതോടെ വാഹനം നിർത്തി കാൽനടയായാണ് സിസ തോമസ് ഓഫീസിലേക്ക് പ്രവേശിച്ചത്. വൈസ് ചാൻസല റുടെ അധിക ചുമതലയാണ് ഗവർണർ തന്നെ ഏൽപ്പിച്ചതെന്നും അത് താൻ നിർവഹിക്കുമെന്നും സിസ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
സാങ്കേതിക സർവകലാശാലാ വിസിയുടെ ചുമതലയിൽ സർക്കാർ നിർദേശിച്ച രണ്ടു പേരുകളും തള്ളിയാണു ഗവർണർ സിസ തോമസിന് താൽക്കാലിക ചുമതല നൽകിയത്. സാങ്കേതിക സർവകലാശാലാ വിസിയുടെ ചുമതല സർക്കാർ ശിപാർശയനുസരിച്ചു നൽകണമെന്നു സാങ്കേതിക സർവകലാശാല ചട്ടത്തിൽ പറയു ന്നുണ്ട്. വൈസ് ചാൻസലർ സ്ഥാനത്തുനിന്നു സുപ്രീം കോടതി അയോഗ്യയാക്കിയ ഡോ.എം.എസ്. രാജശ്രീക്കു പകരമാണു ഡോ. സിസ തോമസിനു ചുമതല ന ൽകി ചാൻസലർ ഉത്തരവിറക്കിയത്.
സിസയ്ക്കു നിലവിലുള്ള ചുമതലകൾ തുടരും. ഡിജിറ്റൽ സർവകലാശാലാ വിസി ഡോ.സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാലയുടെ ചുമതല നൽക ണമെന്നായിരുന്നു സർക്കാർ ആദ്യം ശിപാർശ ചെയ്തത്. എന്നാൽ സജിയുടെ വിസി നിയമനം ചോദ്യം ചെയ്യപ്പെട്ടതിനാൽ ചുമതല നൽകാൻ സാധിക്കില്ലെന്നു ഗവർണർ നിലപാടെടുത്തു. തുടർന്ന് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്ക് ചുമതല നൽകണമെന്നു സർക്കാർ ശിപാർശ നൽകി.
യുജിസി ചട്ടമനുസരിച്ച് അക്കാദമിക് രംഗത്തുള്ളവർക്കു മാത്രമേ വിസിയുടെ ചുമതല നൽകാൻ സാധിക്കൂവെന്നും പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ ഒ ട്ടേറെ അധികചുമതലകൾ വഹിക്കുന്നുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി. കാർഷിക സർവകലാശാലാ വിസിയുടെ ചുമതലയും ഇവർ വഹിക്കുന്നുണ്ട്.
പകരം മറ്റ് ആരെയും സർക്കാർ ശിപാർശ ചെയ്യാത്ത സാഹചര്യത്തിൽ സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള സീനിയർ പ്രഫസർമാരുടെ പട്ടിക രാ ജ്ഭവൻ ആവശ്യപ്പെട്ടെങ്കിലും നൽകാൻ സാങ്കേതിക വിദ്യാഭ്യാസ അധികൃതർ തയാറായില്ല. ഇതിനാൽ സർവകലാശാലയിൽ സർട്ടിഫിക്കറ്റുകളിൽ ഒപ്പു വയ്ക്കാൻ പോലും കഴിയാത്ത പ്രതിസന്ധി രൂപപ്പെട്ടിരുന്നു.
ഗവണ്മെന്റ് എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽമാർക്ക് സ്ഥാനക്കയറ്റം നൽകിയാണ് സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ തസ്തികയിൽ നിയമി ക്കുന്നത്. സിഇടിയിൽ നിന്ന് എംടെക്കും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് പിഎച്ച്ഡിയും നേടിയ സിസ തോമസിന് 31 വർഷത്തെ അധ്യാപന പരിചയമുണ്ട്.