ന്യൂഡൽഹി: ആംആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മോശം പദപ്രയോഗം നടത്തിയ
കേസിലാണ് നടപടി.
കേസിൽ ദേശീയ വനിതാ കമ്മീഷൻ ഗോപാലിനോട് ഇന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഹാജരായതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിവാദ വീഡിയോ 2019 തെരഞ്ഞെടുപ്പ് കാലത്തേതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രധാനമന്ത്രിക്കെതിരായ വിമർശനത്തിൽ സ്ത്രീവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിച്ചതെന്ന് ആരോപിച്ചാണ് വനിതാ കമ്മീഷൻ വിളിച്ചു വരുത്തിയത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വനിതാ കമ്മീഷൻ ഓഫീസിന് മുന്നിൽ എഎപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
എല്ലാ എഎപി ഗുണ്ടകളും ഓഫീസിന് മുന്നിൽ എത്തിയിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമയും പ്രതികരിച്ചു. അതേസമയം, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടലാണിതെന്ന് എഎപി നേതാക്കൾ പ്രതികരിച്ചു.
കേസിലാണ് നടപടി.
കേസിൽ ദേശീയ വനിതാ കമ്മീഷൻ ഗോപാലിനോട് ഇന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഹാജരായതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിവാദ വീഡിയോ 2019 തെരഞ്ഞെടുപ്പ് കാലത്തേതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രധാനമന്ത്രിക്കെതിരായ വിമർശനത്തിൽ സ്ത്രീവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിച്ചതെന്ന് ആരോപിച്ചാണ് വനിതാ കമ്മീഷൻ വിളിച്ചു വരുത്തിയത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വനിതാ കമ്മീഷൻ ഓഫീസിന് മുന്നിൽ എഎപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
എല്ലാ എഎപി ഗുണ്ടകളും ഓഫീസിന് മുന്നിൽ എത്തിയിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമയും പ്രതികരിച്ചു. അതേസമയം, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടലാണിതെന്ന് എഎപി നേതാക്കൾ പ്രതികരിച്ചു.