സാമൂഹിക അകലംപാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുന്നതടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ ഡൽഹിയിൽ ലോക്ഡൗൺ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കഴിഞ്ഞ ഏതാനും നാളുകളായുള്ള കോവിഡ് കേസുകളുടെ കുതിച്ചുചാട്ടം നിയന്ത്രിക്കാൻ ദേശീയ തലസ്ഥാനം ശ്രമിച്ചുവരികെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പരിഭ്രാന്തരാകേണ്ടതില്ല. എല്ലാവരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുക. സർക്കാരിന് ഇപ്പോൾ ലോക്ഡൗൺ നടപ്പിലാക്കാൻ താൽപ്പര്യമില്ല. നിയന്ത്രണങ്ങൾ കഴിയുന്നത്ര പരിമിതപ്പെടുത്താൻ ആഗ്രഹിക്കുന്നു, അതിനാൽ സാധാരണക്കാരെ ബാധിക്കില്ല. തിങ്കാഴ്ച ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റിന്റെ യോഗം ചേരുന്നുണ്ട്. യോഗത്തിൽ സ്ഥിതിഗതികൾ വീണ്ടും അവലോകനം ചെയ്യും- കേജരിവാൾ പറഞ്ഞു.
ഇന്നലെ മാത്രം ഡൽഹിയിൽ 20,181 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കേസുകളിൽ 16 ശതമാനം വർധനവാണ് ഉണ്ടായത്. രണ്ടാം തരംഗത്തിന്റെ സമയത്ത്, ഏപ്രിൽ 23-ന് റിപ്പോർട്ട് ചെയ്ത 26,169 എന്ന ഒറ്റ ദിവസത്തെ റിക്കാർഡിന് അടുത്താണ് പുതിയ പ്രതിദിന കേസുകൾ.
പരിഭ്രാന്തരാകേണ്ടതില്ല. എല്ലാവരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുക. സർക്കാരിന് ഇപ്പോൾ ലോക്ഡൗൺ നടപ്പിലാക്കാൻ താൽപ്പര്യമില്ല. നിയന്ത്രണങ്ങൾ കഴിയുന്നത്ര പരിമിതപ്പെടുത്താൻ ആഗ്രഹിക്കുന്നു, അതിനാൽ സാധാരണക്കാരെ ബാധിക്കില്ല. തിങ്കാഴ്ച ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റിന്റെ യോഗം ചേരുന്നുണ്ട്. യോഗത്തിൽ സ്ഥിതിഗതികൾ വീണ്ടും അവലോകനം ചെയ്യും- കേജരിവാൾ പറഞ്ഞു.
ഇന്നലെ മാത്രം ഡൽഹിയിൽ 20,181 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കേസുകളിൽ 16 ശതമാനം വർധനവാണ് ഉണ്ടായത്. രണ്ടാം തരംഗത്തിന്റെ സമയത്ത്, ഏപ്രിൽ 23-ന് റിപ്പോർട്ട് ചെയ്ത 26,169 എന്ന ഒറ്റ ദിവസത്തെ റിക്കാർഡിന് അടുത്താണ് പുതിയ പ്രതിദിന കേസുകൾ.