ബംഗളൂരു: കർണാടകത്തിലെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ജൂലെെയിൽ ഓടിത്തുടങ്ങും. ബംഗളൂരുവിൽ നിന്ന് ധാർവാഡിലേക്കാണ് സർവീസ്.
കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവുമായി ചർച്ച നടത്തിയെന്നും ജൂലെെ അവസാനത്തോടെ സർവീസ് തുടങ്ങുമെന്നും കേന്ദ്രമന്ത്രിയും ധാർവാഡ് എംപിയുമായ പ്രഹ്ലാദ് ജോഷി പറഞ്ഞു.
നേരത്തേ മാർച്ചിൽ വന്ദേഭാരത് സർവീസ് തുടങ്ങാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും പാതയിലെ അറ്റകുറ്റപ്പണിയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും കാരണം മാറ്റിവയ്ക്കുകയായിരുന്നു.
കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവുമായി ചർച്ച നടത്തിയെന്നും ജൂലെെ അവസാനത്തോടെ സർവീസ് തുടങ്ങുമെന്നും കേന്ദ്രമന്ത്രിയും ധാർവാഡ് എംപിയുമായ പ്രഹ്ലാദ് ജോഷി പറഞ്ഞു.
നേരത്തേ മാർച്ചിൽ വന്ദേഭാരത് സർവീസ് തുടങ്ങാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും പാതയിലെ അറ്റകുറ്റപ്പണിയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും കാരണം മാറ്റിവയ്ക്കുകയായിരുന്നു.