മംഗളൂരു: രാഷ്ട്രപതിഭവനിലെ ദർബാർ ഹാളിൽ ഹരേകല ഹജബ്ബയെന്ന കൃശഗാത്രൻ രാജ്യത്തിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്നായ പദ്മശ്രീ ചൊവ്വാഴ്ച ഏറ്റുവാങ്ങുമ്പോൾ ഇങ്ങകലെ കർണാടകയിലെ മംഗളൂരുവും തൊട്ടടുത്ത ന്യൂപദവ് ഗ്രാമവും ആഹ്ലാദത്തിമർപ്പിലായിരുന്നു.
മംഗളൂരു നഗരത്തിൽ ഓറഞ്ച് വിൽപനക്കാരനായിരുന്നു ഹജബ്ബ. 150 രൂപ പ്രതിദിന വരുമാനത്തിൽനിന്നാണ് ഹജബ്ബ തന്റെ ഗ്രാമത്തിൽ ഒരു വിദ്യാലയം തുടങ്ങിയത്.
164 കുട്ടികളാണ് ഈ സ്കൂളിലുള്ളത്. സംസ്ഥാന സർക്കാരിന്റെയും വിവിധ സംഘടനകളുടേതുമായി ഇതിനോടകം അഞ്ഞൂറോളം പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഹജബ്ബയുടെ നിസ്വാർഥ സേവനം മംഗളൂരു യൂണിവേഴ്സിറ്റി സിലബസിൽ ഉൾപ്പെടുത്തിയിരുന്നു.
മംഗളൂരു നഗരത്തിൽ ഓറഞ്ച് വിൽപനക്കാരനായിരുന്നു ഹജബ്ബ. 150 രൂപ പ്രതിദിന വരുമാനത്തിൽനിന്നാണ് ഹജബ്ബ തന്റെ ഗ്രാമത്തിൽ ഒരു വിദ്യാലയം തുടങ്ങിയത്.
164 കുട്ടികളാണ് ഈ സ്കൂളിലുള്ളത്. സംസ്ഥാന സർക്കാരിന്റെയും വിവിധ സംഘടനകളുടേതുമായി ഇതിനോടകം അഞ്ഞൂറോളം പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഹജബ്ബയുടെ നിസ്വാർഥ സേവനം മംഗളൂരു യൂണിവേഴ്സിറ്റി സിലബസിൽ ഉൾപ്പെടുത്തിയിരുന്നു.