ബംഗളൂരു: മഹാപ്രളയം തകർത്തെറിഞ്ഞ ഇടുക്കി രൂപതയിലെ മച്ചിപ്ലാവ് സെൻറ് ഫ്രാൻസിസ് അസീസി ഇടവകയിൽ സാന്ത്വനവുമായി മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻസ് ഫൊറോനാംഗങ്ങൾ. ഇടവക ദേവാലയത്തോടനുബന്ധിച്ചു പണി തീർന്ന അസീസി വില്ലേജിലെ ആറു ഭവനങ്ങൾക്കുവേണ്ടി 35 ലക്ഷം രൂപ മത്തിക്കരെ ഫൊറോനയിലെ സുമനസുകൾ നൽകി.
കൂടാതെ, മത്തിക്കരെ മലയാളി വെൽഫെയർ അസോസിയേഷൻ രണ്ടര ലക്ഷം രൂപ നൽകി അസീസി വില്ലേജിൽ കുടിവെള്ള പദ്ധതി ആവിഷ്കരിച്ചു. ഫൊറോനാ വികാരി ഫാ. മാത്യു പനയ്ക്കക്കുഴി സിഎംഎഫിൻറെ നേതൃത്വത്തിൽ ഇടവക ട്രസ്റ്റിമാർ, കമ്മറ്റിയംഗങ്ങൾ, ഭവനനിർമാണ കമ്മറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു. മച്ചിപ്ലാവിനൊപ്പം നിന്ന മത്തിക്കരെ സമൂഹത്തിനും മാണ്ഡ്യ രൂപതയ്ക്കും ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ് നെല്ലിക്കുന്നേൽ നന്ദിയർപ്പിച്ചു.
കൂടാതെ, മത്തിക്കരെ മലയാളി വെൽഫെയർ അസോസിയേഷൻ രണ്ടര ലക്ഷം രൂപ നൽകി അസീസി വില്ലേജിൽ കുടിവെള്ള പദ്ധതി ആവിഷ്കരിച്ചു. ഫൊറോനാ വികാരി ഫാ. മാത്യു പനയ്ക്കക്കുഴി സിഎംഎഫിൻറെ നേതൃത്വത്തിൽ ഇടവക ട്രസ്റ്റിമാർ, കമ്മറ്റിയംഗങ്ങൾ, ഭവനനിർമാണ കമ്മറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു. മച്ചിപ്ലാവിനൊപ്പം നിന്ന മത്തിക്കരെ സമൂഹത്തിനും മാണ്ഡ്യ രൂപതയ്ക്കും ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ് നെല്ലിക്കുന്നേൽ നന്ദിയർപ്പിച്ചു.