ബംഗളൂരു: നഗരത്തിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കാൻ കോർപറേഷൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി നഗരത്തിലെ കടകളിൽ പ്ലാസ്റ്റിക് വിൽക്കുന്നത് പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. നിരോധനം ലംഘിച്ചതായി കണ്ടെത്തിയാൽ ഒരുലക്ഷം രൂപവരെ പിഴ ഈടാക്കാനാണ് തീരുമാനം. ഏതെങ്കിലും വ്യാപാരസ്ഥാപനത്തിൽ നിന്ന് ഒന്നിലേറെത്തവണ പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയാൽ ഉടമയ്ക്കെതിരേ കേസെടുക്കാനാണ് തീരുമാനം. തെരുവുകച്ചവട കേന്ദ്രങ്ങളിലും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തും. പ്ലാസ്റ്റിക് കണ്ടെത്തിയാൽ വിലക്കും പിഴയും ചുമത്തും. നഗരത്തിൽ നിരോധനം ലംഘിച്ച് പ്ലാസ്റ്റിക് വില്പന തകൃതിയായി നടക്കുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കുന്നത്.
സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗവും വില്പനയും രണ്ടുവർഷം മുന്പ് നിരോധിച്ചെങ്കിലും നിയമം പൂർണമായി നടപ്പാക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. ഭൂരിഭാഗം കടകളിലും മാളുകളിലും റസ്റ്റോറൻറുകളിലും ഇപ്പോഴും പ്ലാസ്റ്റിക് സുലഭമാണ്. പല റസ്റ്റോറൻറുകളിൽ ഭക്ഷണം പാഴ്സൽ നല്കാൻ പ്ലാസ്റ്റിക് കവറുകളും കണ്ടെയ്നറുകളുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പഴങ്ങളും പച്ചക്കറികളും വിൽക്കുന്നവരും പ്ലാസ്റ്റിക് കവറുകളിലാണ് സാധനങ്ങൾ നല്കുന്നത്. കടകളും റസ്റ്റോറൻറുകളും പ്ലാസ്റ്റിക് കവറുകൾക്കായി ഉപഭോക്താക്കളിൽ നിന്ന് മൂന്നു മുതൽ അഞ്ചു രൂപ വരെ ഈടാക്കുന്നുണ്ട്. നഗരത്തിലെ മാലിന്യക്കൂന്പാരങ്ങളിൽ പകുതിയിലേറെയും പ്ലാസ്റ്റിക് ആണ്.
നഗരത്തിലെ മാലിന്യങ്ങൾ ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് സർക്കാർ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ഇതു സംബന്ധിച്ച് ഫലപ്രദമായി ജനങ്ങളിൽ ബോധവത്കരണം നടത്താൻ കഴിയാത്തതും പകരം സംവിധാനം ഏർപ്പെടുത്താൻ കഴിയാത്തതുമാണ് നിരോധനം എങ്ങുമെത്താതെ പോകാൻ കാരണം. എന്നാൽ, ചില വ്യാപാരികൾ നിരോധനം പാലിക്കുന്നുണ്ട്. ഇവിടങ്ങളിൽ പ്ലാസ്റ്റിക്കിനു പകരം തുണി, ചണം എന്നിവയുപയോഗിച്ചുള്ള കവറുകളാണ് ഉപയോഗിക്കുന്നത്.
സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗവും വില്പനയും രണ്ടുവർഷം മുന്പ് നിരോധിച്ചെങ്കിലും നിയമം പൂർണമായി നടപ്പാക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. ഭൂരിഭാഗം കടകളിലും മാളുകളിലും റസ്റ്റോറൻറുകളിലും ഇപ്പോഴും പ്ലാസ്റ്റിക് സുലഭമാണ്. പല റസ്റ്റോറൻറുകളിൽ ഭക്ഷണം പാഴ്സൽ നല്കാൻ പ്ലാസ്റ്റിക് കവറുകളും കണ്ടെയ്നറുകളുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പഴങ്ങളും പച്ചക്കറികളും വിൽക്കുന്നവരും പ്ലാസ്റ്റിക് കവറുകളിലാണ് സാധനങ്ങൾ നല്കുന്നത്. കടകളും റസ്റ്റോറൻറുകളും പ്ലാസ്റ്റിക് കവറുകൾക്കായി ഉപഭോക്താക്കളിൽ നിന്ന് മൂന്നു മുതൽ അഞ്ചു രൂപ വരെ ഈടാക്കുന്നുണ്ട്. നഗരത്തിലെ മാലിന്യക്കൂന്പാരങ്ങളിൽ പകുതിയിലേറെയും പ്ലാസ്റ്റിക് ആണ്.
നഗരത്തിലെ മാലിന്യങ്ങൾ ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് സർക്കാർ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ഇതു സംബന്ധിച്ച് ഫലപ്രദമായി ജനങ്ങളിൽ ബോധവത്കരണം നടത്താൻ കഴിയാത്തതും പകരം സംവിധാനം ഏർപ്പെടുത്താൻ കഴിയാത്തതുമാണ് നിരോധനം എങ്ങുമെത്താതെ പോകാൻ കാരണം. എന്നാൽ, ചില വ്യാപാരികൾ നിരോധനം പാലിക്കുന്നുണ്ട്. ഇവിടങ്ങളിൽ പ്ലാസ്റ്റിക്കിനു പകരം തുണി, ചണം എന്നിവയുപയോഗിച്ചുള്ള കവറുകളാണ് ഉപയോഗിക്കുന്നത്.