ബംഗളൂരു: കർണാടകയിൽ മലയാളി വൈദിക വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. ചിക്കമംഗ്ളൂർ ജില്ലയിലെ മാക്കോട് കണ്ണമ്പള്ളി കൊച്ചുകുഞ്ഞിന്റെയും കൊച്ചുത്രേസ്യയുടെയും മകനായ ഡീക്കൻ വർഗീസ് കണ്ണമ്പള്ളിയാണ് (വിവിൻ) മരിച്ചത്.
തിങ്കളാഴ്ച രാത്രി മെൻസൂരിൽ വച്ച് വിവിൻ സഞ്ചരിച്ച വാഹനത്തിലേക്ക് ഒരു പിക്കപ്പ് വന്നിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചെന്നാണ് വിവരം. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടിൽ (മാക്കോട്) പൊതു ദർശനത്തിന് വയ്ക്കും.
മൃതസംസ്കാരം ബുധനാഴ്ച രാവിലെ 11-ന് ഭവനത്തിൽ ആരംഭിച്ച് മാക്കോട് ഇടവകയിൽ നടത്തും. ഭദ്രാവതി രൂപതയ്ക്ക് വേണ്ടി വൈദികപരിശീലനത്തിന്റെ അവസാന ഘട്ടത്തിലായിരുന്ന വിപിന്റെ പൗരോഹിത്യ സ്വീകരണം വരുന്ന ഡിസംബറിൽ നടത്താനിരിക്കെയാണ് ദുരന്തമുണ്ടായത്.
സഹോദരങ്ങള്‍: അരുൺ, അവിൻ.
തിങ്കളാഴ്ച രാത്രി മെൻസൂരിൽ വച്ച് വിവിൻ സഞ്ചരിച്ച വാഹനത്തിലേക്ക് ഒരു പിക്കപ്പ് വന്നിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചെന്നാണ് വിവരം. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടിൽ (മാക്കോട്) പൊതു ദർശനത്തിന് വയ്ക്കും.
മൃതസംസ്കാരം ബുധനാഴ്ച രാവിലെ 11-ന് ഭവനത്തിൽ ആരംഭിച്ച് മാക്കോട് ഇടവകയിൽ നടത്തും. ഭദ്രാവതി രൂപതയ്ക്ക് വേണ്ടി വൈദികപരിശീലനത്തിന്റെ അവസാന ഘട്ടത്തിലായിരുന്ന വിപിന്റെ പൗരോഹിത്യ സ്വീകരണം വരുന്ന ഡിസംബറിൽ നടത്താനിരിക്കെയാണ് ദുരന്തമുണ്ടായത്.
സഹോദരങ്ങള്‍: അരുൺ, അവിൻ.