ബംഗളൂരു: വർത്തൂർ ഹോബ്ലിയിലെ കൈക്കൊണ്ട്രഹള്ളി തടാകം കൈയേറി അനധികൃതമായി കെട്ടിടങ്ങൾ നിർമിച്ച സംഭവത്തിൽ ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ദേശീയ ഹരിത്രെടെബ്യൂണൽ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോട് ആവശ്യപ്പെട്ടു. ഇതാദ്യമായാണ് തടാകം കൈയേറിയവരെ പ്രോസിക്യൂട്ട് ചെയ്യാൻ ്രെടെബ്യൂണൽ ആവശ്യപ്പെടുന്നത്. തടാകം പൂർവസ്ഥിതിയിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും ജസ്റ്റീസ് ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ പ്രിൻസിപ്പൽ ബെഞ്ച് ഉത്തരവിട്ടു.
കൈക്കൊണ്ട്രഹള്ളി തടാകത്തിൻറെ സംരക്ഷിത ഭാഗം കൈയേറി നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതായി ഹരിത്രെടെബ്യൂണലിന് പരാതികൾ ലഭിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ്രെടെബ്യൂണലിൻറെ ഉത്തരവ്.
കൈക്കൊണ്ട്രഹള്ളി തടാകത്തിൻറെ സംരക്ഷിത ഭാഗം കൈയേറി നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതായി ഹരിത്രെടെബ്യൂണലിന് പരാതികൾ ലഭിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ്രെടെബ്യൂണലിൻറെ ഉത്തരവ്.