+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉന്നതപഠനത്തിനു ശേഷം തിരിച്ചുവന്നില്ലെങ്കിൽ പിഴ: ഡോക്ടർമാർക്കെതിരേ വടിയെടുത്ത് സർക്കാർ

ബംഗളൂരു: ഉന്നതപഠനം നടത്തിയ ശേഷം തിരികെ ജോലിയിൽ പ്രവേശിക്കാത്ത സർക്കാർ ഡോക്ടർമാർക്കെതിരേ കർശന നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. പ്രാഥമികാരോഗ്യ കേന്
ഉന്നതപഠനത്തിനു ശേഷം തിരിച്ചുവന്നില്ലെങ്കിൽ പിഴ: ഡോക്ടർമാർക്കെതിരേ വടിയെടുത്ത് സർക്കാർ
ബംഗളൂരു: ഉന്നതപഠനം നടത്തിയ ശേഷം തിരികെ ജോലിയിൽ പ്രവേശിക്കാത്ത സർക്കാർ ഡോക്ടർമാർക്കെതിരേ കർശന നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രിയിലും ജോലി ചെയ്യവേ ഉന്നതപഠനത്തിനായി പോകുന്ന ഡോക്ടർമാർ പഠനത്തിനു ശേഷം വിദേശത്തോ സ്വകാര്യ ആശുപത്രികളിലോ ജോലി തേടുന്നതായി കണ്ടെത്തിയിരുന്നു. ഇവർക്കെതിരേയാണ് സർക്കാർ നിയമനടപടികൾക്കൊരുങ്ങുന്നത്. തിരികെ ജോലിയിൽ പ്രവേശിക്കാത്ത ഡോക്ടർമാർ 50 ലക്ഷം രൂപ പിഴയായി നൽകണം. പിഴ അടയ്ക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കും.

ഉപരിപഠനം നടത്തുന്നവരിൽ ഭൂരിഭാഗം ഡോക്ടർമാരും സർക്കാർ ചെലവിലാണ് പോകുന്നത്. സർക്കാർ ആശുപത്രികളിലെ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇവരെ ഉപരിപഠനത്തിനായി അയയ്ക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ 11 കോടി രൂപയോളം ഈയിനത്തിൽ സർക്കാർ ചെലവഴിച്ചിട്ടുണ്ട്. ഇതു കൂടാതെ ആരോഗ്യ സർവകലാശാലകളിൽ സർക്കാർ ഡോക്ടർമാർക്ക് ഉപരിപഠനത്തിനായി 100 സീറ്റ് സംവരണം ചെയ്തിട്ടുമുണ്ട്. എന്നാൽ, സർക്കാർ ചെലവിൽ ഉപരിപഠനത്തിനു പോയവർ പോലും തിരികെ എത്താറില്ല. വിദേശത്ത് ഉപരിപഠനം നടത്തിയ ശേഷം അവിടെത്തന്നെ ജോലി ചെയ്യുന്നവരുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇവർക്കെതിരേ കർശന നടപടിക്ക് സർക്കാർ ഒരുങ്ങുന്നത്.